Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

കൊറിയക്കാര്‍ ശൂ... വിറപ്പിക്കാന്‍ എത്തിയവരുടെ ആത്മവിശ്വാസത്തെ നേരിട്ട ബ്രസീല്‍ ആരാധകരെ ആനന്ദത്തില്‍ ആറാടിപ്പിച്ചു; ഇതിലും മനോഹര വിജയം സ്വപ്നത്തില്‍ മാത്രം; കൊറിയക്കാരെ തലങ്ങും വിലങ്ങും തല്ലി ഒന്നിനെതിരെ നാല് ഗോളിന് വിജയം

06 DECEMBER 2022 09:18 AM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....

വിറപ്പിക്കാന്‍ എത്തിയ കൊറിയക്കാരെ ബ്രസീല്‍ അക്ഷരാര്‍ത്ഥത്തില്‍ തവിടു പൊടിയാക്കി. ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ബ്രസീലിന്റെ വമ്പന്‍ മുന്നേറ്റം. ഖത്തര്‍ ലോകകപ്പില്‍ ഏറ്റവും ഏകപക്ഷീയമായി മാറിയ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്രസീലിന്റെ വിജയം. ബ്രസീലിനായി വിനീഷ്യസ് ജൂനിയര്‍, നെയ്മര്‍, റിച്ചാര്‍ലിസണ്‍, പക്വേറ്റ എന്നിവരാണ് ഗോള്‍ നേടിയത്. ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിലേത് പോലെ ബ്രസീലിന്റെ അതിവേഗ നീക്കങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്.

പോര്‍ച്ചുഗലിനെ വീഴ്ത്തിയതിന്റെ ആവേശവുമായി എത്തിയ കൊറിയക്കാരെ നിലംതൊടാന്‍ അനുവദിക്കാതെ പറപ്പിച്ചു. പൈക്ക് സ്യുംഗ് ഹോ ആണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് എത്തുന്ന ക്രൊയേഷ്യയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍. ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിലേത് പോലെ ബ്രസീലിന്റെ അതിവേഗ നീക്കങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്.

ഹൈ പ്രസിംഗിന് പോകാതെ, പ്രതിരോധത്തില്‍ വിള്ളലുകള്‍ വരാതെ മുന്‍കരുതല്‍ സ്വീകരിക്കുകയായിരുന്നു ദക്ഷിണ കൊറിയ. എന്നാല്‍, ബ്രസീലിന്റെ കനത്ത ആക്രമണത്തെ പിടിച്ച് നിര്‍ത്താന്‍ അതൊന്നും പോരായെന്ന് കൊറിയന്‍ സംഘത്തിന് അധികം വൈകാതെ മനസിലായി. ഏഴാം മിനിറ്റില്‍ തന്നെ കാനറികള്‍ വിനീഷ്യസ് ജൂനിയറിലൂടെ ലീഡ് സ്വന്തമാക്കി. ബോക്‌സിന്റെ വലതുഭാഗത്ത് നിന്നുള്ള റാഫീഞ്ഞയുടെ പാസ് നടുഭാഗത്തെ കൂട്ടിയിടികള്‍ക്കൊടുവില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വിനീഷ്യസിലേക്കാണ് എത്തിയത്.

ആവശ്യത്തിന് സമയം ലഭിച്ച റയല്‍ മാഡ്രിഡ് താരം അതി സുന്ദരമായി ലക്ഷ്യം ഭേദിച്ചു. 10-ാം മിനിറ്റില്‍ കൊറിയയുടെ എല്ലാ സ്വപ്നങ്ങളും തകര്‍ത്ത് കൊണ്ട് റിച്ചാര്‍ലിസണെ വീഴ്ത്തിയതിന് പെനാല്‍റ്റി വിധിക്കപ്പെട്ടു. പന്തില്‍ ഒരു ഉമ്മ നല്‍കി കൊണ്ട് ദക്ഷിണ കൊറിയന്‍ ഗോളിയുടെ സകല അടവുകളെയും നിസാരമാക്കി നെയ്മര്‍ ഖത്തര്‍ ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ പേരിലെഴുതി. മനോഹരമായി ഒഴുകുന്ന സാംബ സംഗീതത്തിന് മുന്നില്‍ അങ്ങനെയൊന്നും മുട്ടുമടക്കില്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞു കൊണ്ടാണ് ദക്ഷിണ കൊറിയ പൊരുതിയത്.

16-ാം മിനിറ്റില്‍ വാംഗ് ഹീ ചാന്റെ കാലില്‍ നിന്ന് പറന്ന ലോംഗ് ഷോട്ട് ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ അലിസണെ നന്നേ കഷ്ടപ്പെടുത്തി കളഞ്ഞു. പന്ത് കൈവശം ഉള്ളപ്പോള്‍ മൂന്നോ നാലോ താരങ്ങള്‍ വരെ മുന്നോട്ട് കയറി ഒരു ഗോള്‍ മടക്കാനുള്ള നിരന്തര ശ്രമം കൊറിയന്‍ നിര തുടര്‍ന്നു. എന്നാല്‍, ത്രില്ലര്‍ സിനിമകളുടെ ആശാന്മാരായ കൊറിയക്കാരെ ഫുട്‌ബോളിന്റെ താളം ഒരിക്കല്‍ കൂടെ കാനറികള്‍ പഠിപ്പിച്ചു.

ഇത്തവണ മാര്‍ക്വീഞ്ഞോസ് - തിയാഗോ സില്‍വ - റിച്ചാര്‍ലിസണ്‍ എന്നിവരുടെ പാസിംഗ് മികവാണ് ഗോളില്‍ കലാശിച്ചത്. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന് കൊറിയന്‍ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി കയറിപ്പോയ റിച്ചാര്‍ലിസണ്‍ ബ്രസീലിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കി. ഇതോടെ മാനസികമായി കൊറിയ അമ്പേ തകര്‍ന്നു. ആവേശത്തിലായ ബ്രസീല്‍ ഗോള്‍ മേളം ആസ്വദിക്കാനുള്ള മൂഡില്‍ തന്നെയായിരുന്നു.

36-ാം മിനിറ്റില്‍ പക്വേറ്റയിലൂടെ നാലാം ഗോളും വന്നു. വിനീഷ്യസിന്റെ ബോക്‌സിന്റെ ഇടത് ഭാഗത്ത് നിന്ന് വന്ന ചീക്കി പാസിലേക്ക് ഓടിയെത്തിയ പക്വേറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് കാല്‍ വയ്‌ക്കേണ്ടി മാത്രമാണ് വന്നത്. കൂടുതലൊന്നും സംഭവിക്കും മുമ്പ് ഹാഫ് ടൈം വിസില്‍ മുഴങ്ങിയത് ദക്ഷിണ കൊറിയക്ക് ആശ്വസമായി. ദക്ഷിണ കൊറിയയുടെ മികച്ച ഒരു ആക്രമണത്തോടെയാണ് രണ്ടാം പാതിക്ക് തുടക്കമായത്. സണ്‍ ഹ്യൂംഗ് മിന്നിന്റെ ഷോട്ട് മുന്നോട്ട് കയറിയെത്തിയ അലിസണ്‍ രക്ഷപ്പെടുത്തി.

ആക്രമണങ്ങള്‍ക്ക് പോകുമ്പോള്‍ ബ്രസീലിന്റെ കൗണ്ടര്‍ അറ്റാക്കിംഗിന് മുന്നില്‍ പതറുന്നതാണ് ദക്ഷിണ കൊറിയക്ക് വിനയായി കൊണ്ടിരുന്നത്. ഇരു വിംഗുകളിലൂടെയും വിനീഷ്യസും റാഫീഞ്ഞയും നടത്തുന്ന റണ്ണൂകള്‍ കൊറിയന്‍ ബോക്‌സിലേക്ക് മിന്നല്‍ പോലെയാണ് എത്തിക്കൊണ്ടിരുന്നത്. 54-ാം മിനിറ്റില്‍ മൂന്ന് കൊറിയന്‍ താരങ്ങളെ വെട്ടിയൊഴിഞ്ഞ് റാഫീഞ്ഞ തൊടുത്ത ഷോട്ടില്‍ കിം സ്യൂംഗ് ഗ്യൂവിന് കൈ എത്തിക്കാനായതിനാല്‍ അഞ്ചാം ഗോള്‍ പിറന്നില്ല.

62-ാം മിനിറ്റില്‍ നെയ്മറിന്റെ പാസ് സ്വീകരിച്ച് വീണ്ടും റാഫീഞ്ഞ എത്തി, ഇത്തവണയും ഗ്യൂവ് ഉറച്ച് നിന്നു. വിജയം ഉറപ്പിച്ചതോടെ ബ്രസീല്‍ ഒന്നടങ്ങി. ഇത് മുതലാക്കി എങ്ങനെയെങ്കിലും ഒരു ഗോളെങ്കിലും മടക്കാനാണ് ദക്ഷിണ കൊറിയ ആഗ്രഹിച്ചത്. ഇതിനിടെ 76-ാം മിനിറ്റില്‍ ഏറ്റ ക്ഷതങ്ങള്‍ക്കൊന്നും പരിഹാരമാകില്ലെങ്കിലും കൊറിയ തെല്ല് ആശ്വാസം കണ്ടെത്തി. ഫ്രീകിക്ക് ബ്രസീല്‍ പ്രതിരോധിച്ചപ്പോള്‍ പന്ത് വന്നത് ബോക്‌സിന് പുറത്തുള്ള പൈക്ക് സ്യുംഗ് ഹോയുടെ കാലിലേക്കാണ്. വെടിച്ചില്ല് പോലെ പറന്ന ഷോട്ട് അലിസണെയും ത്രസിപ്പിച്ച് വലയെ തുളച്ചു. പിന്നെയും ചില നീക്കങ്ങള്‍ ദക്ഷിണ കൊറിയ ഒരുക്കിയെടുത്തെങ്കിലും പരാജയഭാരം കുറയ്ക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അതോടെ ബ്രസീല്‍ ആരാധകര്‍ ആവേശത്തിലായി വിജയമാഘോഷിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (36 minutes ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (1 hour ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (1 hour ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (1 hour ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (1 hour ago)

മട്ടന്നൂരിൽ കല്ലേറ് .  (1 hour ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (1 hour ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (2 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (2 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (3 hours ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends