ചുവപ്പുനാട കാരണം സംസ്ഥാനസർക്കാറിന്റെ 1.9 കോടിയുടെ ഗ്രാന്റ് താമസിക്കന്നു;സ്ഥിരം വി.സിയില്ല; കലാമണ്ഡലം സർവ്വകലാശാലയിൽ പ്രതിസന്ധി കടുക്കുന്നു

സർവ്വകലാശാലയിൽ പ്രതിസന്ധി കടുക്കുന്നു. സ്ഥിരം വി.സിയില്ല. ചുവപ്പുനാട കാരണം സംസ്ഥാനസർക്കാറിന്റെ 1.9 കോടിയുടെ ഗ്രാന്റ് താമസിക്കുകയും ചെയ്യുന്നുണ്ട്. കലാമണ്ഡലത്തിലെ 259 അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ നവംബറിലെ ശമ്പളത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഒക്ടോബറിലേത് നവംബർ 15നാണ് കിട്ടിയത് .ശമ്പളം ഇത്രയും വൈകുന്നത് ആദ്യമാണെന്നും അവിടെ ഉള്ളവർ പറയുന്നു.ജീവനക്കാർ പറയുന്നത് വായ്പയെടുത്തവർക്ക് നിശ്ചിത സമയത്തിനകം തവണ അടയ്ക്കാനാകുന്നില്ലെന്നാണ്.
ഗ്രാന്റിന്റെ പുതിയ ഗഡുവിന് അപേക്ഷിച്ചിരുന്നു. പക്ഷേ സാംസ്കാരിക വകുപ്പിൽ നിന്ന് എന്ന് കിട്ടുമെന്ന കാര്യത്തിൽ ഉറപ്പില്ല എന്നതാണ് ശ്രദ്ധേയമാണ്. സ്ഥിരം വി.സിയില്ലാത്തതിനാൽ ഇത്തരം കാര്യങ്ങളിൽ സമ്മർദ്ദം ചെലുത്താനോ തുടർപ്രവർത്തനത്തിനോ സാധിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. . ഡോ.ടി.കെ.നാരായണന്റെ കാലാവധി കഴിഞ്ഞതിനാൽ ഏഴ് മാസമായി കാലടി സർവകലാശാല വി.സി. ഡോ.എം.വി നാരായണനാണ് അധികച്ചുമതല എന്നതാണ് പുറത്ത് വരുന്ന വിവരം .
7.6 കോടിയാണ് ഒരു സാമ്പത്തിക വർഷത്തിൽ ഗ്രാന്റ് . 1.9 കോടി വീതം മൂന്ന് മാസം കൂടുന്ന സാമ്യം നാല് ഗഡുക്കളായി കിട്ടുന്നത്, പൊതുവേ ഇത് വൈകാറുണ്ടെങ്കിലും ഇത്രയും അനിശ്ചിതത്വം ഇത് വരെ ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം . കൊവിഡ് കാലത്ത് കഥകളിയുൾപ്പെടെ പുറംവേദികളിൽ നിന്നുള്ള വരുമാനം കിട്ടാതായി. ഇത് പ്രതിസന്ധി വളരെയധികം രൂക്ഷമാക്കുകയും ചെയ്തു.
ഈ വരുമാനത്തിന്റെ പകുതി കലാമണ്ഡലത്തിനും ബാക്കി കലാകാരന്മാർക്കുമാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം . കൊവിഡ് കാലത്ത് ക്ലാസുകൾ ഓൺലൈനായി. കുറച്ച് ജീവനക്കാർ മതിയെന്ന സ്ഥിതി വന്നു . ഗ്രാന്റിൽ നിന്ന് ശമ്പളമുൾപ്പെടെ ദൈനംദിന ചെലവ് നിർവഹിക്കാൻ സാധിച്ചു. കൊവിഡ് കഴിഞ്ഞതോടെ ഓഫ് ലൈനായതോടെ കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ട അവസ്ഥ വന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. . 2007ൽ കലാമണ്ഡലത്തെ കല്പ്പിത സർവകലാശാലയാക്കി. ആ സമയം യു.ജി.സി ഗണത്തിൽ ഉൾപ്പെടെ ജീവനക്കാരുടെ എണ്ണം വർധിക്കുകയും ചെയ്തു.എന്നാൽ ഗ്രാന്റ് വർദ്ധിപ്പിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം .
https://www.facebook.com/Malayalivartha


























