വിഴിഞ്ഞം അക്രമം മത്സ്യതൊഴിലാളികള്‍ മാത്രമെന്ന് സര്‍ക്കാര്‍ കോടതിയില്‍.

വിഴിഞ്ഞം അക്രമം മത്സ്യതൊഴിലാളികള്‍ മാത്രമെന്ന് സര്‍ക്കാര്‍ കോടതിയില്‍.
വിഴിഞ്ഞത്തേയ്ക്ക് സര്‍ക്കാര്‍ അയച്ച സമാധാന സംഘവും പരാജയപ്പെട്ട് പിന്‍മാറി. മത്സ്യതൊഴിലാളികളെയോ ജനകീയ സമരസമിതി അംഗങ്ങളെയോ സ്വാധീനിക്കാന്‍ കഴിയാതെ ദൗത്യ സംഘം മടങ്ങി. വിഴിഞ്ഞത്ത് സര്‍ക്കാരിന്റെ സമവായ ശ്രമങ്ങള്‍ ഇനി മന്ത്രി മുഖ്യമന്ത്രി തലത്തിലേയക്ക് മാറുന്നതിന്റെ സൂചനകളാണുള്ളത്. സമാധാന ദൗത്യ സംഘം വിഴിഞ്ഞത്തെ പ്രാദേശിക ജനകീയ കൂട്ടായ്മയുടെ സമരപന്തലിലെത്തി. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കണമെന്നുമുള്ള സംഘത്തിന്റെ നിര്‍ദേശം ജനകീയ കൂട്ടായ്മ തള്ളി.
ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരടങ്ങിയ സംഘമാണ് പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇവിടെത്തിയത്. വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെയാണ് സംഘം ആദ്യം സന്ദര്‍ശിച്ചത്. പിന്നീട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്ന സമരപന്തലിലെത്തി.
ഇവിടെനിന്നാണ് പദ്ധതിയെ അനുകൂലിച്ച് രംഗത്തെത്തിയ ജനകീയ കൂട്ടായ്മയുടെ സമരപന്തലിലെത്തിയത്. എന്നാല്‍ സമാധാനശ്രമം ഏകപക്ഷീയമാണെന്നും വൈകിപോയെന്നും ജനകീയ കൂട്ടായ്മ നിലപാടെടുത്തു. നേരത്തെ അക്രമസമരം ഉണ്ടായപ്പോള്‍ സംഘം എവിടെയാരുന്നെന്ന് ഇവര്‍ ചോദ്യമുന്നയിച്ചു.കഴിഞ്ഞ ദിവസം തങ്ങളെ ആക്രമിച്ചവരെ ഇതുവരെ പിടികൂടാനായില്ല. ഇവരെ എത്രയും വേഗം പിടികൂടണമെന്നും ജനകീയ കൂട്ടായ്മ ആവശ്യമുന്നയിച്ചു.
ബിഷപ്പ് ഡോ. സൂസപാക്യം, ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം തുടങ്ങിയവരാണ് സമാധാനദൗത്യസംഘത്തിലുള്ളത്.
വിഴിഞ്ഞം സംഭവത്തെ കുറിച്ച എന്‍.ഐ.എ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ഹര്‍ജിയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. പോലീസ് അന്വേഷണം നടക്കു്ന്നുവെന്ന് പറഞ്ഞ സര്‍ക്കാര്‍ എന്നാല്‍ വിഴിഞ്ഞത്ത് നിരോധിത സംഘടനയുടെ സാന്നിധ്യവും സഹായവുമുണ്ടായെന്ന വാദം കോടതിയില്‍ ഉയര്‍ത്തിയില്ല.
വിഴിഞ്ഞത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെുയും തീവ്ര ഇടതു വിരുദ്ധ സംഘടനകളുടെയും മാവേയിസ്റ്റുകളുടെ സാന്നിധ്യമാണ് അക്രമമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞിരുന്നു. അതിന് പുറമേ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് തേവര്‍ കോവിലും വിഴിഞ്ഞത്ത് തീവ്രവാദ സംഘടനകളുടെ സ്വാധീനത്തെ കുറിച്ച് പറഞ്ഞിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ വിഴിഞ്ഞത്തെ തീവ്രവാദ ബന്ധത്തെ കുറിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഴിഞ്ഞം സ്വദേശിയായ റിട്ടയേര്‍ഡ് ഡിവൈ എസ്പിയാണ് എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്കിയത്. ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കുകയും പോലീസ് അന്വഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും പറഞ്ഞു. സര്‍ക്കാരിന് മറ്റ് തീവ്രവാദ സംഘടനകളെ കുറിച്ച് പരാതിയില്ലാത്തതിനാല്‍ കോടതി സര്‍ക്കാര്‍ വാദം അംഗീകരിച്ച് ഹര്‍ജി തള്ളുകയായിരുന്നു.
വിഴിഞ്ഞത്ത് എന്‍.ഐ.എ എത്തിയെന്നും വിദേശ കാര്യ മന്ത്രാലയും റിപ്പോര്‍ട്ട് തേടിയെന്നുമുള്ള പ്രചരണങ്ങള്‍ സമരക്കാരെയും ജനങ്ങളേയും ഒരു പോലെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍ അതിജീവനത്തിനായി സമരം ചെയ്യുന്നവരെ കുടുക്കാനും സമരത്തിന്റെ ശ്രദ്ധ തിരിച്ചു വിടാനുമാണ് സര്‍ക്കാര്‍ തീവ്രവാദ ബന്ധവും, വിദേശ പണത്തിന്റെ വരവും പറയുന്നതെന്നാണ് ലത്തീന്‍ അതിരൂപതയുടെ ആരോപണം. പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം., വിവിധ തീവ്ര ഇടതുവിരുദ്ധ സംഘടനകളും ഇടപെടല്‍ എന്നിവയേയെല്ലാം പോലീസ് സംശയ ദൃഷ്ടിയോടെയാണ് കാണുന്നത്. തുറമുഖ വിരുദ്ധ സമരത്തിന് മറവില്‍ മതതീവ്രവാദ ശക്തികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് സര്‍ക്കാരിലെ ഒരു മന്ത്രി തന്നെ പ്രസംഗിക്കുകയും ചെയ്തതോടെയാണ് എന്‍ ഐ എ വരവിന് കൂടുതല്‍ പ്രചാരം കിട്ടിയത്.
വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരുടെ ഇടപെടലുണ്ടെന്ന് വ്യക്തമാക്കുന്നതരത്തില്‍ ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നു. വളെര ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്. തൊട്ടുപിന്നാലെ എന്‍ ഐ എ വിഴിഞ്ഞത്ത് എത്തിയെന്ന വാര്‍ത്തയും പോലീസ് തന്നെയാണ് പുറത്തു വിട്ടത്.
https://www.facebook.com/Malayalivartha

























