സമരം പോയ പോക്ക്... പോലീസുകാരുടെ കാല് തല്ലിയൊടിച്ചതോടെ രംഗംമാറി; വിഴിഞ്ഞം തുറമുഖം വേണമെന്ന് നാട്ടുകാര്‍; പിന്നാലെ ഹിന്ദു ഐക്യവേദിയും ബിജെപിയും; കേന്ദ്ര സേന പറപ്പിക്കുമെന്ന ധ്വനി; ബിഷപ്പും അച്ചന്‍മാരും കേസില്‍പ്പെട്ടു; അവസാനം വലിച്ചിഴച്ച സമരത്തിന് തീര്‍പ്പായി

ഒരിക്കലും പോലീസികാരും സര്‍ക്കാരും കൊടുക്കാത്ത ആനുകൂല്യമാണ് വിഴിഞ്ഞത്ത് നല്‍കിയത്. പകരം പോലീസ് സ്റ്റേഷന്‍ അക്രമവും പോലീസുകാരുടെ കാല് തല്ലിയൊടിക്കലും. ഇതോടെ ബിഷപ്പിനെതിരേയും അച്ചന്‍മാര്‍ക്കെതിരേയും വധശ്രമത്തിന് ഉള്‍പ്പെടെ കേസ്. പിന്നാലെ കേന്ദ്ര സേന വരുമെന്നായി. തീവ്രവാദി ബന്ധം അന്വേഷിക്കുന്നതിന് എന്‍ഐഎയും രംഗത്തെത്തി. അവസാനം ഒന്നും നേടാതെ സമരം അവസാനിപ്പിച്ചു.
കേരളത്തിന്റെ തീരം ഇന്നേവരേ കാണാത്ത സമരപ്രക്ഷോഭങ്ങള്‍ക്ക് ഒടുവിലാണ് വിഴിഞ്ഞത്ത് സമവായം തെളിഞ്ഞത്. കടലില്‍ വള്ളം കത്തിച്ചും, തുറമുഖം സമരവേദിയാക്കിയും അസാധാരണമായ പോര്‍മുഖമാണ് മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്ത് തീര്‍ത്തത്. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ സമരം തുടങ്ങിയത് ജുലൈ 20നാണ്.
അധികം പൊതുജനശ്രദ്ധ കിട്ടാതിരുന്ന സമരം പൊടുന്നനെ വാര്‍ത്തകളില്‍ നിറഞ്ഞത് ആഗസ്റ്റ് 10ന് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികള്‍ നഗരത്തിലിറങ്ങിയതോടെയാണ്. ഓഗസ്റ്റ് 16നാണ് മുല്ലൂര്‍ തുറമുഖ കവാടത്തില്‍ സമരം തുടങ്ങിയത്. പിന്നെയുണ്ടായത് അസാധാരണ കാഴ്ചകളുടെ 113 ദിവസങ്ങള്‍. സമരത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് പദ്ധതിപ്രദേശം മത്സ്യത്തൊഴിലാളികള്‍ കയ്യടക്കി.
ഓഗസ്റ്റ് 22ന് ആദ്യ കടല്‍ സമരം നടന്നു. തിരുവനന്തപുരത്തിന്റെ തീരത്ത് നിന്നെത്തിയ നൂറുകണക്കിന് വള്ളങ്ങളാണ് അദാനി തുറമുഖം വളഞ്ഞത്. മന്ത്രിസഭാ ഉപസമിതി പലവട്ടം സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിന്റെ സൂചന പോലും തെളിഞ്ഞില്ല. ഇതിനിടെ സമരത്തിന് എതിരായ പ്രാദേശിക കൂട്ടായ്മയും ശക്തിപ്രാപിച്ചു. സമരത്തിന്റെ നൂറാം ദിനം, ഒക്ടോബര്‍ ഏഴിന് വള്ളം കത്തിച്ചായിരുന്നു മത്സ്യത്തൊഴിലാളികള്‍
പ്രതിഷേധം അറിയിച്ചത്.
കാര്യങ്ങള്‍ കൈവിട്ട് പോയത് നവംബര്‍ 26നാണ്. തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള ശ്രമത്തെ തീരവാസികള്‍ തടഞ്ഞു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പിറ്റേന്ന് ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ
പൊലീസ് കേസെടുത്തു. അന്ന് വൈകീട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണവും സംഘര്‍ഷവും ഉണ്ടായി.
ഇതോടെ കേസില്‍പ്പെട്ടു. ഒടുവില്‍ കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കാതോലിക്കാ ബാവയുടെ മധ്യസ്ഥതയില്‍ നടത്തിയ അനുരഞ്ജന ശ്രമങ്ങളാണ് സമരം സമവായത്തിലേക്ക് എത്തിച്ചത്. ഉന്നയിച്ച പ്രധാന ആവശ്യങ്ങളൊന്നും നേടിയെടുക്കാനായില്ലെങ്കിലും, പുനരധിവാസം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉറപ്പ് കിട്ടിയതാണ് വിജയമായി സമരസമിതി കാണുന്നത്.
തീരശോഷണത്തിലെ വിദ്ഗധ സമിതിയുടെ കണ്ടെത്തലുകളാവും ഇനി നിര്‍ണായകം. ഉറപ്പുകള്‍ ലംഘിച്ചാല്‍ അടുത്ത ഘട്ടമെന്ന നിലയില്‍ വീണ്ടും സമരത്തിനുള്ള സാധ്യതയും ബാക്കിയാണ്. എല്‍ഡിഎഫ് വിഴിഞ്ഞം പ്രചാരണ ജാഥ ഉപേക്ഷിച്ചു. സമരം ഒത്തുതീര്‍പ്പിലായ സാഹചര്യത്തിലാണ് ജാഥ ഉപേക്ഷിച്ചത്.
നാളെ രാവിലെയാണ് ജാഥ ആരംഭിക്കാനിരുന്നത്. ജാഥയുടെ ഉദ്ഘാടനം വര്‍ക്കലയില്‍ നടന്നിരുന്നു. വികസനം സമാധാനം എന്ന പേരിലായിരുന്നു എല്‍ഡിഎഫിന്റെ പ്രചാരണ ജാഥ. തുറമുഖ നിര്‍മ്മാണത്തിന് എതിരായ സമരം 140 ആം ദിനം പിന്നിട്ട ഇന്നാണ് സമവായമായത്. സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്‌തെന്ന് സമരസമിതി വ്യക്തമാക്കി.
കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് വാടക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. വാടക 5,500 മതിയെന്ന് സമരസമിതി വ്യക്തമാക്കി. അദാനി ഫണ്ടില്‍ നിന്നും 2500 രൂപ തരാം എന്ന സര്‍ക്കാര്‍ വാഗ്ദാനം വേണ്ടെന്ന് വെച്ചതായും സമരസമിതി പറഞ്ഞു. ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണയായി. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. തീരശോഷണം പഠിക്കാന്‍ സമരസമിതിയും വിദഗ്ധസമിതിയെ വെക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സര്‍ക്കാര്‍ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു.
"
https://www.facebook.com/Malayalivartha
























