Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... രണ്ടു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 1,65,000 രൂപ പിഴയും ശിക്ഷ വിധിച്ചു, തങ്ങളെ നുണ പരിശോധനക്ക് വിധേയരാക്കണമെന്ന് പ്രതികള്‍,അന്നു രാത്രി 10 ഭാഷ അറിയാവുന്ന ഒരു യോഗാ മാസ്റ്റര്‍ അത് വഴി ഓടിപ്പോയത് അന്വേഷിക്കണമെന്ന് പ്രതികള്‍

07 DECEMBER 2022 08:12 AM IST
മലയാളി വാര്‍ത്ത

കോവളത്ത് ചെന്തിലാക്കരി കണ്ടല്‍ക്കാട്ടില്‍ വിദേശ വനിതയെ തട്ടിക്കൊണ്ടുപോയി വൈറ്റ് ബീഡി (കഞ്ചാവ് ബീഡി) നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയില്‍ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയ കേസില്‍ രണ്ടു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 1,65,000 രൂപ പിഴയും ശിക്ഷ വിധിച്ചു.


ബലാല്‍സംഗത്തിനും കൊലപാതകത്തിനും ആണ് രണ്ടു ജീവപര്യന്ത്യ തടവ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് പിഴയൊടുക്കാന്‍ ശിക്ഷിച്ചത്. തന്നത്താന്‍ പ്രതിരോധിക്കാന്‍ ശേഷിയില്ലാതാക്കി ദൈവത്തിന്റെ സ്വന്തം രാജ്യമായ കേരളത്തില്‍ ചികിത്സക്കായെത്തിയ വീദേശ വനിതയെ മൃഗീയവും പൈശാചികവുമായി കൊലപ്പെടുത്തിയ പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല.



അപ്രകാരം നല്ലനടപ്പു നിയമത്തിന്റെ ഔദാര്യത്തിന് പ്രതികള്‍ അര്‍ഹരല്ലെന്നും വിധിന്യായത്തില്‍ വിചാരണക്കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാര്‍ ഉത്തരവിട്ടു. അതേ സമയം വിധി കേട്ട പ്രതികള്‍ തങ്ങളെ നുണ പരിശോധനക്ക് വിധേയരാക്കണമെന്ന് ബോധിപ്പിച്ചു.


അന്നു രാത്രി 10 ഭാഷ അറിയാവുന്ന ഒരു യോഗാ മാസ്റ്റര്‍ അത് വഴി ഓടിപ്പോയത് അന്വേഷിക്കണം. ലിഗയുടെ ശരീരത്തില്‍ നിന്നും വേറൊരാളുടെ മുടി കിട്ടിയിട്ടുണ്ട് അതന്വേഷിക്കണം. അവിടെ വരുന്ന സാമൂഹൃ വിരുദ്ധരായ ചീട്ടുകളിക്കാരെ കുറിച്ച് അന്വേഷിക്കണമെന്നും പ്രതികള്‍ ബോധിപ്പിച്ചു.



സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ വധശിക്ഷ വിധിക്കുന്നതിനെ വിചാരണ കോടതിയെ നിയമം തടയുന്നുണ്ടോയെന്ന് ജഡ്ജി സനില്‍കുമാര്‍ ചോദിച്ചു. സാഹചര്യ തെളിവുകള്‍ മാത്രമുള്ളതിനാല്‍ വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം വാദിച്ചപ്പോഴാണ് കോടതിയില്‍ നിന്നും ചോദ്യമുയര്‍ന്നത്.

തനിക്ക് ജീവിക്കണമെന്നും 10 വര്‍ഷത്തെ ശിക്ഷ മതിയെന്നും ഒന്നാം പ്രതി ഉമേഷ് തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാര്‍ മുമ്പാകെ ബോധിപ്പിച്ചു. വിധി പ്രസ്താതാവത്തിന് മുമ്പ് ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരമായാണ് ഉമേഷ് ബോധിപ്പിച്ചത്. ആദ്യം താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന മറുപടിയാണ് പ്രതി ബോധിപ്പിച്ചത്.



നിങ്ങളുടെ ഇടപെടലുകള്‍ കോടതി കണ്ടെത്തി നിങ്ങള്‍ കുറ്റക്കാരെന്ന് കണ്ടെത്തിക്കഴിഞ്ഞതിനാല്‍ നിരപരാധിയെന്ന് അപ്പീല്‍ കോടതിയിലേ ബോധിപ്പിക്കാന്‍ സാധിക്കുകയുള്ളുവെന്നും കോടതി പറഞ്ഞു. അതേ സമയം വധശിക്ഷ വിധിക്കാവുന്ന ബലാല്‍സംഗം , കൊലപാതകം എന്നീ കുറ്റങ്ങളാണ് നിങ്ങള്‍ക്കതിരെ തെളിഞ്ഞിരിക്കുന്നതെന്നും തൂക്കിക്കൊലയാണ് ശിക്ഷയെന്നും നിസാരമായി കുട്ടിക്കളിയായി കണ്ടല്ല പറയുന്നതെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ശിക്ഷയില്‍ ഇളവു വേണമെങ്കില്‍ അക്കാര്യങ്ങള്‍ പറയാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് താന്‍ കാറ്ററിംഗ് , കൂലിപ്പണി എന്നിവ ചെയ്താണ് ജീവിക്കുന്നതെന്നും 70 വയസായ പിതാവും 60കാരിയായ മാതാവും ഒരു സഹോദരനുമായി 2 സെന്റ് കുടുംബ വീട്ടിലാണ് താമസം.ഓപ്പറേഷന്‍ ആവശ്യമുള്ള അമ്മയെ നോക്കുന്നത് താനാണ്. തല്‍സമയം പശ്ചാത്താപമോ കുറ്റബോധമോ ഉണ്ടോയെന്നും കോടതി ആരാഞ്ഞു. ആദ്യം ഉണ്ടെന്നു പറഞ്ഞ പ്രതി താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും അതിനാല്‍ കുറ്റബോധമില്ലെന്നും ബോധിപ്പിച്ചു.

രണ്ടാം പ്രതി ഉമേഷ് താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും ശിക്ഷയില്‍ ഇളവു വേണമെന്നും ബോധിപ്പിച്ചു. വീട്ടില്‍ 67 വയസ്സുള്ള അമ്മ , സഹോദരി എന്നിവരുടെ ആശ്രയം താനാണ്. 600 രൂപയാണ് തന്റെ ദിവസവരുമാനമെന്നും ബോധിപ്പിച്ചു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ലാത്തതിനാല്‍ വധശിക്ഷ വിധിക്കുകുന്നില്ല.28 ഉം 24 ഉം വയസ്സുള്ള പ്രതികള്‍ ജയിലില്‍ കഴിഞ്ഞ് മാനസാന്തരം വരുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. വിധി കേള്‍ക്കാന്‍ പ്രതികളുടെ ബന്ധുക്കള്‍ കോടതിയില്‍ എത്തി. കോടതിക്ക് പുറത്തിറങ്ങിയ ഒന്നാം പ്രതി ഉമേഷ് താന്‍ ഇന്നലെ രാത്രി മുഴുവന്‍ കരഞ്ഞതായും ഉറങ്ങിയില്ലെന്നും പറഞ്ഞു.

ഡിസംബര്‍ 5 ന് കോടതി ശിക്ഷയില്‍ വാദം കേട്ടു. ഹീനമായ കൃത്യം , കഴുത്ത് ഞെരിച്ചമര്‍ത്തി 3 എല്ലകള്‍ പൊട്ടലുണ്ടാക്കിയതില്‍ ഇര സഹിച്ച വേദന , വിദേശ വനിത , ബലാല്‍സംഗത്തോടെയുള്ള കൊലപാതകം , നടപ്പാക്കിയ രീതി , വിദേശികളുടെ മനസില്‍ ഉണ്ടാക്കിയ സൈക്കോസിസ് , മനുഷ്യത്വ രഹിതമായ പീഢനം ,സമൂഹ മനസാക്ഷിയെ നടുക്കിയ ക്രൂരത , ബലാല്‍സംഗവും കൊലപാതകവുമടങ്ങുന്ന 2 കുറ്റങ്ങള്‍ , 2018 ന് ശേഷമോ മുമ്പോ കോടതി ശിക്ഷിച്ചിട്ടില്ലെങ്കിലും വീണ്ടും കേസില്‍ പ്രതിയാകല്‍ എന്നിവയാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും വധശിക്ഷ നല്‍കണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് ബോധിപ്പിച്ചു. വധശിക്ഷ സംബന്ധിച്ച് സുപ്രീം കോടതിയുടെ മാന ദണ്ഠങ്ങള്‍ വച്ച് വധശിക്ഷ നല്‍കണമെന്നും ബോധിപ്പിച്ചു. തല്‍സമയം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 376 (എ) ബലാല്‍സംഗം , 376 (ഡി) ( കൂട്ടബലാല്‍സംഗം) എന്നിവക്ക് ഒറ്റ ശിക്ഷ നല്‍കണോ അതോ വെവ്വേറെ ശിക്ഷ നല്‍കണമോയെന്നും കോടതി ചോദിച്ചു. കൂട്ടബലാല്‍സംഗ സെക്ഷ്വല്‍ പ്ലഷര്‍ (ലൈംഗിക സന്തോഷം) രണ്ടു പ്രതികള്‍ കൂട്ടായി ആസ്വദിച്ചതിനാല്‍ വെവ്വേറെ നല്‍കാമെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends