ക്ഷേത്രത്തിൽ മാലകെട്ടി നൽകി ഒറ്റയ്ക്ക് ജീവിക്കുന്ന വൃദ്ധയുടെ സമ്പാദ്യം അടിച്ച് മാറ്റി മുങ്ങിയ 35കാരി പിടിയിൽ: ആളില്ലാത്ത തക്കത്തിന് കട്ടിലിനടിയിൽ കയറി: ബന്ധുവീട്ടിൽ വീട്ടമ്മ ഉറങ്ങാൻ പോയെന്ന് ഉറപ്പ് വരുത്തി പണവും സ്വർണവും പ്ലാസ്റ്റിക്ക് കവറിലാക്കി ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞു; കുടുക്കിയത് സിസിടിവി...

തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ നിന്ന് ഒരുലക്ഷം രൂപയും അരപ്പവന്റെ സ്വർണക്കമ്മലും മോഷ്‌ടിച്ച യുവതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളിൽ ലക്ഷ്‌മിക്കുട്ടിയമ്മയുടെ (73) വീട്ടിൽനിന്ന് പണവും സ്വർണവും മോഷ്‌ടിച്ച കേസിൽ വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ പ്രമോദ്കുമാറിന്റെ ഭാര്യ മായാകുമാരി(35) ആണ് പിടിയിലായത്. ബന്ധുവീട്ടിൽ രാത്രികഴിയുന്ന ലക്ഷ്‌മിക്കുട്ടിയമ്മ ശനി രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ബന്ധു വീട്ടിൽ ഉറങ്ങാൻ പോയി രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് അടുക്കള വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്.
സംശയം തോന്നി അലമാരകൾ തുറന്നു പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. മോഷണം നടന്ന ദിവസം വൈകിട്ട് സമീപമുള്ള ക്ഷേത്രത്തിലേക്ക് മാലകെട്ടിക്കൊണ്ടിരിക്കുമ്പോൾ സ്കൂട്ടറിൽ എത്തിയ മായാകുമാരി ലക്ഷ്മിക്കുട്ടിയോട് വീട്ടിലെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. രാത്രിയിൽ അടുത്ത ബന്ധുവിന്റെ വീട്ടിലാണ് ഉറങ്ങുന്നതെന്നു മനസ്സിലാക്കിയ മായാകുമാരി ലക്ഷ്മിക്കുട്ടി അറിയാതെ കട്ടിനടിയിൽ കയറി ഒളിച്ചിരിക്കുകയും രാത്രിയിൽ വീട്ടമ്മ അടുത്ത വീട്ടിൽ ഉറങ്ങാൻ പോയ സമയത്ത് മോഷണം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സമീപമുള്ള വീട്ടിലെ സിസിടിവിയിൽ മോഷണം നടന്ന ദിവസം പുലർച്ചെ നാലു മണിയോടെ ഒരു സ്ത്രീ പ്ലാസ്റ്റിക് കവറുമായി സ്കൂട്ടറിൽ കയറി പോകുന്ന ദൃശ്യം ലഭിച്ചിരുന്നു. പൊലീസ് സിസിടിവി ദൃശ്യം ലക്ഷ്മിക്കുട്ടിയെ കാണിച്ചപ്പോൾ വീട്ടിൽ എത്തിയ സ്ത്രീ തന്നെയാണ് സ്കൂട്ടറിൽ കയറി പോയതെന്നു തിരിച്ചറിഞ്ഞിരുന്നു. തുടർന്നു സ്കൂട്ടറിന്റെ റജിസ്ട്രേഷൻ നമ്പർ വച്ചുള്ള പരിശോധനയിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ വിരലടയാളങ്ങളും ലഭിച്ചിരുന്നു.
മോഷണം നടന്ന വീട്ടിലെത്തിച്ച മായദേവിയെ ലക്ഷ്മിക്കുട്ടി തിരിച്ചറിഞ്ഞു. വീയപുരം പൊലീസിലും ഇവർക്കെതിരെ മോഷണ പരാതിയുണ്ട്. മായാദേവി സമാനരീതിയിൽ മറ്റെവിടെയെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. മായാദേവിയുടെ സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്എച്ച്ഒ വി.എസ്. ശ്യാംകുമാർ, എസ്ഐ സവ്യസാചി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുരേഷ്, മഞ്ജു, രേഖ, സിവിൽ പൊലീസ് ഓഫിസർമാരായ ഇയാസ്, എ.നിഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വീട്ടിലുണ്ടായിരുന്ന മൂന്ന് അലമാരകളിലായി സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും അരപ്പവന്‍ കമ്മലുമാണ് കവര്‍ന്നത്. സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാള വിദഗ്‌ധര്‍ ശേഖരിച്ച തെളിവുകളുമാണ് പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായകരമായത്. പരിശോധനയില്‍ 35000രൂപയും മോഷ്‌ടിച്ച സ്വര്‍ണവും കണ്ടെടുത്തു. മോഷണത്തിന് രണ്ടു ദിവസം മുമ്പ് മായാകുമാരി ലക്ഷ്‌മിക്കുട്ടിയമ്മയുടെ വീട്ടിലെത്തി വിവരങ്ങള്‍ മനസിലാക്കിയിരുന്നു. കുടിക്കാന്‍ വെള്ളംആവശ്യപ്പെട്ടാണ് ഇവര്‍ ലക്ഷ്‌മിക്കുട്ടി അമ്മയുടെ വീട്ടില്‍ എത്തിയത്. ഇരുവരും നടത്തിയ സംസാരത്തിലാണ വീട്ടില്‍ മറ്റാരുമില്ലെന്നും ഒറ്റയ്‌ക്കാണ് താമസമെന്നും മനസിലാക്കിയത്.
ക്ഷേത്രത്തില്‍ മാലകെട്ടിയാണ് ഇവര്‍ കഴിയുന്നത്. ഇങ്ങനെ സ്വരുക്കൂട്ടിയ പണമാണ് മോഷണം പോയത്. വീയപുരം സ്റ്റേഷൻപരിധിയിൽ മുമ്പ് സമാനരീതിയിൽ മായാകുമാരി മോഷണശ്രമം നടത്തുന്നു. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞത് മുമ്പ് ഇവർ നടത്തിയ മോഷണശ്രമങ്ങളെപ്പറ്റിയുള്ള വിവരം ലഭിച്ചതിനാലാണ്. അടുത്തിടെ പള്ളിപ്പാട് നടുവട്ടം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉപജില്ലാ കലോത്സവം നടന്നിരുന്നു. കലോത്സവത്തിനു വന്നതാണെന്നു പറഞ്ഞ് മായാകുമാരി ലക്ഷ്മിക്കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.
ഏറെനേരം സംസാരിക്കുകയും ചെയ്തു. ലക്ഷ്മിക്കുട്ടിയമ്മ ഒറ്റയ്ക്ക് താമസിക്കുകയാണ് എന്നത് ഉൾപ്പടെ വിവരങ്ങൾ മനസ്സിലാക്കിയശേഷമാണ് മോഷണം ആസൂത്രണംചെയ്തതെന്നാണ് പോലീസ് പറയുന്നത്. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥർ മായാകുമാരിയെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിരലടയാളം ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചശേഷം ചൊവ്വാഴ്ച രാവിലെ വീട്ടിൽനിന്നാണ് അറസ്റ്റുചെയ്തത്.
തൊണ്ടിമുതലുകളെപ്പറ്റി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെ ചൊവ്വാഴ്ച ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. വീട്ടിൽ കടന്നുകയറിയതും അലമാരകൾ തുറന്നു പരിശോധിച്ചതുമെല്ലാം പ്രതി വിശദീകരിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എസ്. ശ്യാംകുമാർ, എസ്.ഐ. സവ്യസച്ചി, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ്, മഞ്ജു, രേഖ, സിവിൽ പോലീസ് ഓഫീസർമാരായ ഇയാസ്, നിഷാദ് എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























