ഭരണഘടന ചുമതലയുള്ള ആളാണ് ഗവർണർ; അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ഭരണഘടന പറയാത്ത ചാൻസലറുടെ ചുമതലയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുന്നത്; ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കങ്ങൾക്ക് സർക്കാർ പറയുന്ന വാദങ്ങൾ ഇങ്ങനെ

ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കങ്ങൾ സർക്കാർ നടത്തുകയാണ്. എന്നാൽ ഇതിന് കഴിഞ്ഞ ദിവസം ലെജിസ്ലെറ്റീവ് അസംബ്ലിയിൽ സർക്കാർ കൊടുത്തിരിക്കുന്ന വിശദീകരണം ഏറെ ശ്രദ്ധേയമാണ്. ഭരണഘടന ചുമതലയുള്ള ആളാണ് ഗവർണർ. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ഭരണ ഘടനയിൽ പറയാത്ത ചാൻസലറുടെ ചുമതലയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുന്നതെന്നാണ് സർക്കാർ പറയുന്നത്.
ഗവർണർ പദവിയെ വിവാദങ്ങളിലേക്കും പൊതു വിമർശനങ്ങളിലേക്കും കൊണ്ട് അദ്ദേഹത്തെ അത്തരത്തിൽ ഉള്ള വാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന പദവികളിൽ നിന്നും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും സർക്കാർ പറയുന്നു. ഗവർണറെ ബുദ്ധിമുട്ടിക്കാൻ പാടില്ലാത്തതിനാലാണ് അദ്ദേഹത്തെ ചാൻസലർ പദവിയിൽ മാറ്റാൻ നിയമനിർമാണം കൊണ്ടുവരുന്നത്. ഇന്ന് ലെജിസ്ലേറ്റീവ് അസ്സെംബ്ലിയിൽ അവതരിപ്പിക്കുന്ന 2022ലെ സർവകലാശാല നിയമങ്ങൾ ഭേദഗതി ബില്ലിന്റെ ഉദ്ദേശ്യങ്ങൾ വിശദമാക്കുന്ന കാരണങ്ങളുടെ വിവരണത്തിലാണ് ഇക്കാര്യം സർക്കാർ പറഞ്ഞിരിക്കുന്നത്.
കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച മദൻ മോഹൻ പുഞ്ചി കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയമ ഭേദഗതി എന്നതാണ് ശ്രദ്ധേയമായ കാര്യം . സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ അധികാര നിർവഹണത്തിൽ ഗവർണറുടെ സ്ഥാനവും സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ ഗവർണറുടെ ചുമതലയും പുഞ്ചി കമ്മിഷൻ പരിശോധിച്ചിരുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ് . ഗവർണറുടെ ഭരണഘടനാപരമായ ചുമതലകൾ ന്യായമായും നിഷ്പക്ഷമായും നിർവഹിക്കാൻ ഭരണഘടന വിഭാവനം ചെയ്തിട്ടില്ല.
ഗവർണർ പദവിയെ വിവാദങ്ങളിലേക്കും പൊതുവിമർശനങ്ങളിലേക്കും വിധേയമാക്കുന്നതുമായ സ്ഥാനങ്ങളും അധികാരങ്ങളും മുഖേന ഗവർണറെ ബുദ്ധിമുട്ടിക്കാൻ പാടില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ഗവർണർക്ക് ഏതെങ്കിലും സ്റ്റാറ്റ്യൂട്ട് അടിസ്ഥാനത്തിൽ സാധാരണ രീതിയിലുള്ള ചുമതലകൾ നൽകരുതെന്നും കമ്മിഷൻ നിരീക്ഷണം നടത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
അതിന് പകരം അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണന്മാരെ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർമാരായി നിയമിക്കാൻ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും ശുപാർശ ചെയ്തിരിക്കുകയാണ് . ഈ സാഹചര്യത്തിൽ പ്രശസ്തരായ വിദ്യാഭ്യാസ വിചക്ഷണന്മാരെ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർമാരെ നിയമിക്കുന്നതിന് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. വൈസ് ചാൻസലറുടെ ഔദ്യോഗിക സ്ഥാനത്തിന് താൽകാലികമായി ഒഴിവുണ്ടാകും.
ആ ഘട്ടത്തിൽ ചെയ്യേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് എല്ലാ സർവകലാശാല നിയമങ്ങളിലും സമാന വ്യവസ്ഥകൾ കൊണ്ടുവരും എന്നതാണ് ശ്രദ്ധേയമായ കാര്യം . അതിനു വേണ്ടി സർവകലാശാല നിയമങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചതെന്നും ബില്ലിൽ പറഞ്ഞിട്ടുണ്ട് . പ്രശസ്തനായ വിദ്യാഭ്യാസ വിചക്ഷണൻ അല്ലെങ്കിൽ ശാസ്ത്രം, വൈദ്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഹ്യൂമാനിറ്റീസ്, സാഹിത്യം, നിയമം, ഈ മേഖലയിൽകഴിവുള്ളവരെയാണ് ചാൻസലർ ആയി നിയമിക്കേണ്ടത്. അഞ്ചുവർഷത്തേക്കാണ് ചാൻസലറെ നിയമിക്കുന്നത്.
https://www.facebook.com/Malayalivartha


























