കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നു; ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിയ്‌ക്ക് അധികാരമില്ല എന്ന കാര്യം വ്യക്തമാക്കിയാണ് തോമസ് ഐസക്കും കിഫ്ബിയും കോടതിയെ സമീപിച്ചത്

കിഫ്ബി മസാല ബോണ്ട് കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിലേക്ക്. കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണം ഉയർന്നിരുന്നു. കിഫ്ബിക്കെതിരെ ഇഡി കേസെടുക്കുകയും ചെയ്തിരുന്നു. തോമസ് ഐസക്കും കിഫ്ബിയും കോടതിയെ സമീപിച്ചിരിക്കുന്നത് ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിയ്‌ക്ക് അധികാരമില്ല എന്ന കാര്യം വ്യക്തമാക്കിയാണ്.
റിസർവ്വ് ബാങ്കിന്റെ അനുമതിയോടെ മസാല ബോണ്ടിറക്കിയതെന്നും ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിയ്‌ക്ക് അധികാരമില്ല എന്നും വ്യക്തമാക്കിയിരിക്കുകയാണ്. തോമസ് ഐസക്ക് വാദിക്കുന്നത് ഫെമ ലംഘനം അന്വേഷിക്കാൻ റിസർവ്വ് ബാങ്കിന് മാത്രമാണ് അധികാരമുള്ളതെന്നാണ്. കേസിൽ ആർബിഐ ജനറൽ ചീഫ് ജനറൽ മാനേജറെ കക്ഷി ചേർത്തു കൊണ്ട് വിശദീകരണം നൽകാൻ കോടതി നിർദ്ദേശം കൊടുത്തിരിക്കുകയാണ്.
അന്വേഷണത്തിന്‍റെ മുന്നോടിയായി തോമസ് ഐസക് അടക്കമുള്ളവർക്ക് നോട്ടീസ് അയക്കുന്നത് രണ്ട് മാസത്തേക്ക് ജസ്റ്റിസ് വി.ജി അരുൺ സ്റ്റേ ചെയ്യുകയുണ്ടായി. ഫെമ നിയമ ലംഘനം അന്വേഷിക്കാൻ ഇഡിയ്‌ക്ക് അധികാരമുണ്ട് . ഐസക് പ്രതിയാണോ എന്ന് പ്രാഥമിക ഘട്ടത്തിൽ പറയാൻ ആകില്ലെന്നും ഇഡിയും കോടതിയിൽ പറഞ്ഞിട്ടുണ്ട് . കിഫ്ബി മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമ ലംഘനം നടന്നിട്ടുണ്ടെന്ന പരാതികളുടെയും സി.എ.ജി റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്രാനുമതിയില്ലാതെ കിഫ്ബി വഴി വിദേശ നിക്ഷേപം സ്വീകരിച്ചതാണ് കേസ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന് ഇ.ഡി നോട്ടീസുകൾ നൽകിയിരുന്നു കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നോട്ടിസ് നല്‍കി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.കിഫ്ബിയുടെ 'മസാല ബോണ്ട്' നിക്ഷേപ സമാഹരണം വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്ന ആരോപണത്തിനു തുടക്കമിട്ടത് സിഎജി റിപ്പോര്‍ട്ടിലാണ്.
https://www.facebook.com/Malayalivartha


























