സഖാവ് ജിനേഷ് കരണം പുകച്ച് വാങ്ങി കൂട്ടിയിട്ടും നന്നായില്ല; എന്നും പാർട്ടിയുടെ ബലത്തിൽ രക്ഷപെട്ടു ; ചില വൈരാഗ്യങ്ങൾ... അത് ഭഗവാന്റെ മുന്നിലാണ് വെക്കുക... നീതിമാനോടൊപ്പം ഭഗവാൻ നിന്നിരിക്കും ; വൈറലാകുന്ന ഫേസ്ബുക് പോസ്റ്റ്

ലഹരി മാഫിയക്കെതിരെ ഡിവൈഎഫ്‌ഐ കൊടിയേന്തി പോരാടുന്ന പ്രമുഖ സഖാവാണ് ജിനേഷ്. ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നയാളാണ്. എന്നാല്‍, സ്വയം ലഹരി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് ലഹരി നല്‍കി പ്രോത്സാഹിപ്പിക്കുന്ന ക്രിമിനല്‍ കൂടിയാണ് ജിനേഷ്. മലയിൻകീഴിൽ 16കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ കൂട്ടത്തിൽ പിടിയിലായത് പകൽമാന്യനായ സഖാവ് ജെ.ജിനേഷ്(29) ഡിവൈഎഫ്‌ഐ. മേഖലാ കമ്മിറ്റി പ്രസിഡന്റ് കൂടെയാണ്പ്രാ യപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ഇയാളുടെ ഫോണില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പെൺകുട്ടികൾക്ക് ലഹരിവസ്തുക്കൾ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാൾ തുടങ്ങിയ മാരകായുധങ്ങളുപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാൾ മൊബൈലിൽ പകർത്തിയിട്ടുണ്ട്. ജിനേഷിന് ഹിന്ദിയിലും ഇക്കണോമിക്‌സിലും ബിരുദാനന്തരബിരുദമുണ്ട്. നിരന്തരം സ്ത്രീകളെ കെണിയിൽ വീഴ്‌ത്തുന്നയാളാണ് ഇയാളെന്നെ സൂചനകളാണ് പുറത്തുവരുന്നത്.
ഡിവൈഎഫ്‌ഐ നേതാവ് പീഡന കേസിൽ അറസ്റ്റിലെന്ന വാർത്ത് തലസ്ഥാനത്തെ സഖാക്കളെയും ഞെട്ടിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ പാർട്ടി നടപടി സ്വീകരിച്ച് തടിയെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പക്ഷെ ഇതെല്ലാം പാർട്ടി കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നതാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം . ഇതിനു അടിസ്ഥാനം ശ്രീലക്ഷ്മി അജെയ്ഷ് എന്ന പ്രൊഫൈലിൽ നിന്ന് വന്ന ഒരു പോസ്റ്റാണ് . ആറ് വർഷങ്ങൾക്ക് തന്റെ ഫോൺ നമ്പർ പോൺ ഗ്രൂപുകളിൽ കൊണ്ടിട്ട ജിനേഷിനെ വെറുതെ വിട്ടത് "പുറത്തു അറിഞ്ഞാൽ ഞങ്ങൾ കുടുംബത്തോടെ ആത്മഹത്യ ചെയ്യും" എന്ന് ജിനേഷിന്റെ അച്ഛൻ പറഞ്ഞത് കൊണ്ടാണെന്ന് പറയുന്നു. അന്ന് അഖിലേന്ത്യാ പാർട്ടിയുടെ യുവജനപ്രസ്ഥാനത്തിലെ ചില പ്രവർത്തകർ വിളിക്കുകയും ആ ആ സ്ഥലത്തെ സെക്രട്ടറിയായിരുന്ന ജിനേഷിനെ രക്ഷിച്ചു എടുക്കുകയും ആയിരുന്നു. അന്ന് പരിഹാരമായി ശ്രീ ചിത്ര ഹോമിൽ 25,000 രൂപ സംഭവന നൽകിയ രസീത് സഹിതമാണ് പോസ്റ്റ്.
പോസ്റ്റ് ഇങ്ങനെ:
ചില വൈരാഗ്യങ്ങൾ... അത് ഭഗവാന്റെ മുന്നിലാണ് വെക്കുക... നീതിമാനോടൊപ്പം ഭഗവാൻ നിന്നിരിക്കും
ഇതു പോലൊരു ഡിസംബർ 6കൊല്ലം മുന്നേ നിങ്ങൾക് പലർക്കും ഒന്നോർത്താൽ ഓർമ കിട്ടും...
എന്റെ ഫോൺ നമ്പർ പോൺ ഗ്രൂപുകളിൽ കൊണ്ടിട്ടാ ഒരു പാർട്ടി നേതാവിനെ കൊണ്ട് ശ്രീ ചിത്ര പൂവർ ഹോമിൽ ഞാൻ 25000രൂപ അടപ്പിച്ചത്.. അന്നേനെ കൊന്നു കളയും കാല് വെട്ടും കൈ വെട്ടും എന്ന് പറഞ്ഞു വന്നപാർട്ടി കാരന്റെയോ പേര് പാർട്ടിയുടെയോ പേര് ഞാൻ പറഞ്ഞില്ല... പറയാത്തതിന്റെ കാരണം ഇവന്റെ അച്ഛൻ മോളെ പറ്റിപ്പോയി, മോള് പറയുന്നത് എന്തും ഞാൻ ചെയ്യാം, ഇത് പുറത്തു അറിഞ്ഞാൽ ഞങ്ങൾ കുടുംബത്തോടെ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞത് കൊണ്ടാണ്... ഇന്ന് അതേ ഡിസംബറിൽ അവൻ അറസ്റ്റിൽ ആയിരിക്കുന്നു...
ഇവനോട് കൂടുതൽ പറയുന്നില്ല... ഒന്നേ പറയാനുള്ളൂ..6കൊല്ലം മുന്നേ കഷ്ടപ്പാടും ഗതികേട്ടും കൊണ്ട് ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഞാൻ നെട്ടോട്ടം ഓടുമ്പോൾ ചേച്ചി എന്ന് തികച്ചു നി വിളിക്കാത്ത, മോനെ എന്ന് മാത്രം ഞാൻ വിളിച്ച എന്റെ നമ്പർ നീ പോൺ ഗ്രൂപ്പിൽ കൊണ്ടിട്ടു.. അന്ന് കാശ് പൂവർ ഹോമിൽ അടച്ചിട്ടു വന്നപ്പോ ഞാൻ കരണം പുകച്ചു ഒരെണ്ണം തന്നിട്ട് നിന്നോട് ഞാൻ പറഞ്ഞത് നിനക്ക് ഓർമ്മയുണ്ടോ " നിന്റെ അമ്മ തന്നതാണ് എന്ന് കരുതിയാൽ മതി എന്ന് "
എന്നിട്ടും നീ നന്നായില്ല... ഇപ്പോ നിന്റെ കുടുംബത്തിന് ആത്മഹത്യ ചെയ്യണ്ടേ??? അന്ന് ഒരു മോശം പെണ്ണായി എന്നേ മാറ്റാൻ നിനക്ക് തോന്നിയത് എന്ത് കൊണ്ട് എന്നെനിക്കു ഇന്നും അറിയില്ല.. കാരണം അന്ന് ഞാൻ നിന്നെ മോനെ എന്ന് വിളിക്കുമ്പോൾ നീ എനിക്കൊരു കുഞ്ഞു കുട്ടിയായിരുന്നു.. അങ്ങനെ ഞാൻ കണ്ടിട്ടുള്ളൂ...
അന്ന് ഞാൻ പറഞ്ഞു പാർട്ടി ഇവനെ ഇപ്പോ പുറത്താക്കിയില്ലെങ്കിൽ ഇവൻ നാടിനു തന്നെ ഭീഷണി ആകുമെന്ന്, ഇവന്റെ അമ്മക്ക് പോലും വീട്ടിൽ കിടന്നുറങ്ങാൻ പറ്റില്ല എന്ന്...
പിന്നെ അന്നത്തെ എന്റെ അതേ നമ്പർ തന്നെയാണ് ഇന്നും എന്റെ പെർസ്നൽ നമ്പർ മാറ്റിയിട്ടില്ല.. കാരണം നിന്നെ പോലെ ഒക്കെ പോലുള്ള ഊളകളുടെ കുന്തളിപ്പ് കണ്ട് പേടിച്ചു ഓടുന്നവരല്ല നട്ടെല്ലുള്ള പെണ്ണ്..
അപ്പോ ഇനി ഉണ്ട ഒക്കെ sorry ചപ്പാത്തി ഒക്കെ തിന്നു കൊഴുത്തു ഇറങ്ങി വാ.. നാട്ടിൽ ഇനിയും പെങ്കൊച്ചുങ്ങൾ ഉണ്ടല്ലോ... ലഹരി വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന കഞ്ചാവ് കുമാരാ
https://www.facebook.com/Malayalivartha


























