ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ലോക്‌സഭയിൽ നിർണായക നീക്കം; സി പി എമ്മിന്റെ എം പിയായ എ എം ആരിഫ് ഗവർണർക്കെതിരെ നോട്ടീസ് നൽകി; ഗവർണർ സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധികൾ ഉണ്ടാക്കുന്നുവെന്ന ആരോപണമുന്നയിച്ചാണ് നിർണായക നീക്കം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ലോക്‌സഭയിൽ നിർണായക നീക്കം. അടിയന്തര പ്രമേയത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ്. സി പി എമ്മിന്റെ എം പിയായ എ എം ആരിഫ് ആണ് ഗവർണർക്കെതിരെ നോട്ടീസ് നൽകിയിരിക്കുന്നത് എന്നതാണ് ശ്രദ്ദേയമായ കാര്യം. ഗവർണറെ തിരിച്ചുവിളിക്കണമെന്നാണ് നോട്ടീസിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഗവർണർ സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധികൾ ഉണ്ടാക്കുന്നു എന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്.
ഗവർണറുടെ ഇടപെടൽ കാരണം സർക്കാരിന് മുന്നോട്ടുപോകാനാകുന്നില്ല എന്ന കാര്യവും ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. പതിനൊന്ന് മണിയ്ക്ക് സഭാസമ്മേളനം തുടങ്ങിയിരുന്നു . അതേസമയം, പതിനാല് സർവകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുളള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുവാനിരിക്കുകയാണ് . കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിന് അവതരണാനുമതി കൊടുത്തു .
ഈ വിഷയത്തിൽ സർക്കാർ വാദം ഇങ്ങനെയാണ് ; ഭരണ ഘടന ചുമതലയുള്ള ആളാണ് ഗവർണർ. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ഭരണ ഘടനയിൽ പറയാത്ത ചാൻസലറുടെ ചുമതലയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. ഗവർണർ പദവിയെ വിവാദങ്ങളിലേക്കും പൊതു വിമർശനങ്ങളിലേക്കും കൊണ്ട് അദ്ദേഹത്തെ അത്തരത്തിൽ ഉള്ള വാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന പദവികളിൽ നിന്നും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും സർക്കാർ പറയുന്നു.
ഗവർണറെ ബുദ്ധിമുട്ടിക്കാൻ പാടില്ലാത്തതിനാലാണ് അദ്ദേഹത്തെ ചാൻസലർ പദവിയിൽ മാറ്റാൻ നിയമനിർമാണം കൊണ്ടുവരുന്നത്. ഇന്ന് ലെജിസ്ലേറ്റീവ് അസ്സെംബ്ലിയിൽ അവതരിപ്പിക്കുന്ന 2022ലെ സർവകലാശാല നിയമങ്ങൾ ഭേദഗതി ബില്ലിന്റെ ഉദ്ദേശ്യങ്ങൾ വിശദമാക്കുന്ന വിവരണത്തിലാണ് ഇക്കാര്യം സർക്കാർ പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha


























