ബിനീഷിന് കനത്ത പ്രഹരം? പൊതുവേദിയിൽ ഇ.പിയുടെ കൈവിട്ടവാക്കുകൾ, കേരള ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്ത് എത്തിയ ബിനീഷ് കോടിയേരിക്ക് ജന്മനാട്ടിൽ നൽകിയ സ്വീകരണത്തിൽ ഇ പി ജയരാജൻ പറഞ്ഞത്

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിലവിൽ ജാമ്യത്തിലാണ് അന്തരിച്ച് സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മകനും നിലവിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയന്റ് സെക്രട്ടറിയുമായ ബിനീഷ് കോടിയേരി. ഒക്ടോബർ 28നാണ് ബിനീഷ് കോടിയേരിക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ നാലാം പ്രതിയാണ് ബിനീഷ്.
ലഹരിക്കടത്ത് കേസിൽ പിടിയിലായ അനൂപ് മുഹമ്മദുമായി ചേർന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തൽ. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് ബിനീഷിനു ജാമ്യം ലഭിച്ചത്. നേരിട്ടുള്ള തെളിവ് ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ഹൈക്കോടതി ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. സംശയം വെച്ച് മാത്രം ജാമ്യം നൽകാതിരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.എപ്പോൾ വിളിപ്പിച്ചാലും കോടതിയിൽ ഹാജരാകണം, രാജ്യം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.
ഇപ്പോൾ കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയന്റ് സെക്രട്ടറിയാണ് ബിനീഷ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നിലനിൽക്കുന്നതിന് ഇടയിലാണ് ബിനീഷ് കോടിയേരിയെ ഇത്തരമൊരു പദവിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇത്തരമൊരു കേസ് നിലനിൽക്കെ ഈ നടപടി വേണ്ടെിയിരുന്നില്ല എന്ന് പല കോണിൽ നിന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
തലശേരിയുടെ മണ്ണിൽ നിന്നും കേരള ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്ത് എത്തിയ ബിനീഷ് കോടിയേരിക്ക് ജന്മനാട്ടിൽ സ്വീകരണം നൽകി ആഘോഷമാക്കിയിരിക്കുകയാണ്. തലശേരി പ്രസ് ഫോറമാണ് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. എന്നാൽ ചടങ്ങിൽ നമ്മുടെ കായിക വകുപ്പ് മുൻ മന്ത്രി ഇ പി ജയരാജൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുൻപ് സമ്പന്നരുടെ കുത്തകയായിരുന്ന ക്രിക്കറ്റ് കളി ഇന്ന് ജനകിയമായി.
ഇത്തരം കായിക വിനോദങ്ങളിലുള്ള താൽപര്യം കേരളത്തിൽ കൂടി വരുന്നത് യുവ തലമുറയെ കാർന്നു തിന്നുന്ന ലഹരി വിപത്തുകളെ തടയാൻ പര്യാപ്തമാവുമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈ വാക്കുകളെന്തായാലും പാവം ബിനീഷിനെ വല്ലാതെ കുത്തിനൊവിക്കുന്ന തരത്തിലായി പോയി. കാര്യം ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാലാം പ്രതിയാണെങ്കിലും സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ കുത്തുകിട്ടിയ അവസ്ഥപോലായി ഇപ്പോ ഈ സംഭവം.
ചിലപ്പോൾ ഇ പി ജയരാജൻ ഓർക്കാതെ പറഞ്ഞുപോയതാകാം. എന്നാലും പ്രീയ സഖാവിന്റെ മകനല്ലെ കൊണ്ടത്. ഇത് മാത്രമല്ല മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരെ നീണ്ട പ്രസംഗം തന്നെ അദ്ദേഹം നടത്തി.ലോകത്തിൽ 28 കോടി ആളുകൾ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതായാണ് കണക്കുകളിലൂടെ വ്യക്തമാവുന്നത്. ഇതിൽ 10 കോടിയും ഇന്ത്യയിലാണെന്നത് ഭീതി ജന്യമാണ്. തലശ്ശേരി ക്രിക്കറ്റിൻ്റെ നാടാണ്, എന്നാൽ ഇവിടെ പെൺകുട്ടികൾ വരെ ലഹരി വസ്തുക്കൾ എത്തിക്കുന്നതായി വിവരം പുറത്ത് വന്നിട്ടുണ്ട്.
വടകര ഭാഗത്ത് നിന്നും കടത്തിക്കൊണ്ടു വരുന്ന ലഹരി മരുന്നുകൾ സൈദാർ പള്ളി ഭാഗത്ത് എത്തിക്കും. കാലിൽ പ്രത്യേക അടയാളമിട്ടെത്തിക്കുന്നവരിൽ നിന്നും ഇവ ഏറ്റു വാങ്ങാൻ ഇതേ കോഡിൽ ഏജൻ്റുമാരെത്തുന്നതും നാം കാണുകയാണ്. ഇക്കാര്യത്തിൽ പുതുതലമുറ ജാഗ്രത പാലിക്കണം. കായിക വിനോദങ്ങളിലേക്ക് യുവ സമൂഹത്തിൻ്റെ ശ്രദ്ധ മാറണമെന്നും ഇ പി ജയരാജൻ പറഞ്ഞു. ഇത്രയും കേട്ട് പാവം ബിനീഷ് അവിടെ ഇരുന്നോ എന്ന് അറിയില്ല. എന്തായാലും സഖാവ് ഇ.പി പറഞ്ഞത് കൊണ്ട് കേട്ടല്ലേ...പറ്റൂ.
2020 നവംബർ 11 നാണ് രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇഡി നാടകീയമായി അറസ്റ്റ് ചെയ്യുന്നത്. കോടിയേരി ബാലകൃഷ്ണൻറെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ആയിരുന്നു കോടതിയിൽ തുടക്കം മുതലേ ബിനീഷിൻറെ നിലപാട്.
https://www.facebook.com/Malayalivartha


























