പരിചരിക്കാൻ വീട്ടിലെത്തിയ പെൺകുട്ടിയെ തേൻ നൽകി 16 വയസ് മുതൽ പീഡനത്തിനിരയാക്കി ആത്മീയ ഗുരു: വിവാഹശേഷം സ്വകാര്യ ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി ബലം പ്രയോഗിച്ച് പലതവണ ക്രൂര ബലാത്സംഗം: ഗുരുവിന്റെ പീഡനം അറിഞ്ഞ് യുവതിയെ ഉപേക്ഷിച്ച് ഭർത്താവ്:- പരാതിയുമായി മുഖ്യമത്രിക്ക് മുന്നിൽ 37കാരി....
ആത്മീയ ഗുരു ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായി. വടകര സ്വദേശിയായ ആത്മീയ ഗുരു എടോടി മശ്ഹൂർ മഹലിൽ സൈനുൽ ആബിദ് തങ്ങളാണ് (48) പിടിയിലായത്. ആത്മീയ ഉപദേശി എന്ന പരിഗണന മറയാക്കി ഇയാൾ വർഷങ്ങളോളം ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് കോതകുറിശി സ്വദേശിയായ 37 കാരിയുടെ പരാതി. യുവതിയുടെ ആരോപണം ശരിയാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസും പറയുന്നു.
അറസ്റ്റിലായ സൈനുൽ ആബിദ് തങ്ങളുടെ മുത്തശ്ശൻ പരാതിക്കാരിയുടെ കുടുംബത്തിന്റെആത്മീയ ഗുരുവായിരുന്നു. ഇദ്ദേഹത്തിന്റെ മരണ ശേഷം പേരക്കുട്ടിയായ സൈനുൽ ആബിദ് പുതിയ തങ്ങളായി പരാതിക്കാരിയുടെ വീട്ടുകാരെ സമീപിക്കുകയായിരുന്നു .16 വയസ് പ്രായമുള്ളപ്പോഴാണ് പുതിയ തങ്ങളെ പരിചരിക്കാൻ വീട്ടുകാർ പരാതിക്കാരിയെ നിയോഗിച്ചത്. അന്ന് മുതൽ പലവട്ടം ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതിക്കാരി പറയുന്നത്.
യുവതിയുടെ ആരോപണം ശരിയാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസും പറയുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് യുവതി നൽകിയ പരാതി പ്രകാരം ഒറ്റപ്പാലം പൊലീസിന് ലഭിച്ച നിർദേശമനുസരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്.
നവംബര്‍ അവസാനവാരം കടയ്ക്കലിൽ ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകനെതിരെ കേസ് എടുത്തിരുന്നു. ചടയമംഗലത്തെ എയ്‌ഡഡ് സ്‌കൂളിലെ ഉർദു അധ്യാപകൻ യൂസഫിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം തൃപ്പൂണിത്തുറയിൽ കലോത്സവത്തിനിടെ നടന്ന പീഡനം വൻ വിവാദമായതിന് പിന്നാലെയാണ് കടയ്ക്കലിലെ പീഡന വിവരം പുറത്ത് വന്നത്. തൃപ്പൂണിത്തുറയില്‍ കലോത്സവത്തിൽ പങ്കെടുക്കാൻ തന്നോടൊപ്പം ബൈക്കിൽ വന്ന പെൺകുട്ടിയെയാണ് സ്കൂളിലെ അധ്യാപകനായ കിരൺ പീഡിപ്പിച്ചത്.
സൈനുൽ ആബിദിന്റെ വടകരയിലെ വീട്ടിൽ 2002 മാർച്ച് 29ന് തേനിൽ മയക്കുമരുന്നു ചേർത്തു നൽകിയായിരുന്നു ആദ്യ പീഡനമെന്നു പൊലീസ് പറഞ്ഞു. അന്നു യുവതിക്കു 16 വയസ്സായിരുന്നു. സൈനുൽ ആബിദ് തങ്ങളുടെ കുടുംബത്തെ പരിചരിക്കാൻ എന്ന നിലയിലാണ് എസ്എസ്എൽസി പൂർത്തിയായതിനു പിന്നാലെ യുവതിയെ കുടുംബം വടകരയിലേക്കു പറഞ്ഞുവിട്ടത്. കുടുംബത്തിന്റെ ആത്മീയഗുരു സ്ഥാനത്തായിരുന്നു സൈനുൽ ആബിദെന്നു പൊലീസ് പറയുന്നു. ഒന്നര വർഷത്തിനു ശേഷം യുവതി വീട്ടിൽ തിരിച്ചെത്തി.
പിന്നീടു പല തവണ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും പീഡനം തുടർന്നെന്നാണു കേസ്. വടകരയിലെ ആബിദിന്റെ വീട്ടിലും യുവതിയുടെ വീട്ടിൽ വരുമ്പോഴുമായിരുന്നു പീഡനങ്ങൾ. സ്വകാര്യദൃശ്യങ്ങൾ ഉൾപ്പെടെ കൈവശമുണ്ടെന്നു ഭീഷണിപ്പെടുത്തിയായിരുന്നു ചൂഷണമെന്നു പൊലീസ് പറഞ്ഞു. അതിനിടെ ആബിദിന്റെ വിവാഹം കഴിഞ്ഞു. പിന്നാലെ യുവതിയുടെയും. 2014 ൽ വീണ്ടും ആബിദ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. 2018 ലും 20ലും പീഡനം തുടർന്നു. സംഭവം അറിഞ്ഞ ഭർത്താവ് യുവതിയെ ഉപേക്ഷിച്ചു. പിന്നീടാണ് ഇവർ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha