യുവാവുമായി സൗഹൃദം സ്ഥാപിച്ചു, നഗ്ന വീഡിയോ കോളിന് പ്രേരിപ്പിച്ച് ഭീഷണി; സെക്യൂരിറ്റി ഗാര്‍ഡിന്റെ ആത്മഹത്യ; സെക്സ് ഭീഷണിയുടെ ഇരയെന്ന് പോലീസ് ; സംഭവം പുറത്ത് വന്നത് യുവാവ് മരിച്ച വിവരം ഭീഷണിപ്പെടുത്തിയ യുവതി അറിയാതെ ഇരുന്നതോടെ

ഗുരുഗ്രാമില്‍ ആത്മഹത്യ ചെയ്‌ത 32കാരനായ സെക്യൂരിറ്റി ഗാർഡ്ഡിന്റെ മരണം സെക്സ് ഭീഷണിയെ തുടർന്നാണെന്ന് റിപ്പോർട്ട്. ഇയാൾ ഓൺലൈൻ സെക്സ് ബ്ലാക്ക് മെയിലിനും, പീഡനത്തിനും ഇരയായതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ മാസമാണ് മഹേന്ദർഗഡ് ജില്ലക്കാരനായ അനിൽ കുമാർ ആണ് ആത്മഹത്യ ചെയ്തത്.
ഗുരുഗ്രാമിലെ ഒരു സ്വകാര്യ ബിൽഡർ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന അനിൽ കുമാർ. തുടർന്ന് ഒരു സ്ത്രീ വാട്‌സ്ആപ്പ് വഴി ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നാലെ ഇയാളെ നഗ്ന വീഡിയോ കോളിന് പ്രേരിപ്പിക്കുകയുമായിരുന്നു. ഇതിനു ശേഷം ഇത് പകര്‍ത്തി ബ്ലാക്ക് മെയിൽ ചെയ്യുകയും ആയിരുന്നു. ഇതാണ് ഇയാളുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്.
അതേസമയം മരണപ്പെട്ട സെക്യൂരിറ്റി ഗാര്‍ഡിന്‍റെ ഭാര്യ മൊബൈൽ നമ്പർ ലിങ്ക് ചെയ്‌ത വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് യുവതിയുടെ സന്ദേശം കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തുടർന്ന് ഈ സന്ദേശത്തില്‍ യുവതി പണം ആവശ്യപ്പെടുകയും തുക നൽകിയില്ലെങ്കിൽ ഇയാളുടെ ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി കണ്ടു.
എന്നാൽ സെക്യൂരിറ്റി ഗാർഡ് മരിച്ച വിവരം ഭീഷണിപ്പെടുത്തിയ യുവതി അറിഞ്ഞിരുന്നില്ല. ഇതോടെ ഇരയുടെ വിധവ ഉടന്‍ പോലീസിനെ സമീപിക്കുകയും, തുടർന്ന് രാജേന്ദ്ര പാർക്ക് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയുകയും ചെയ്തു. ദ്വാരക എക്‌സ്‌പ്രസ്‌വേയ്‌ക്ക് സമീപമുള്ള കമ്പനിയുടെ നിർമ്മാണ സ്ഥലത്തിന് സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha



























