കോഹ്ലിയോട് എല്ലാ ബോളിലും സിക്സടിക്കണമെന്ന് ഗാലറി ആവശ്യപ്പെടുന്നു; നിലവിളി അതീവ ശക്തമാകുന്നു; ആവേശം കാട്ടി എല്ലാ ബോളിലും സിക്സ്ടിക്കാൻ കോഹ്ലി ശ്രമിച്ചാൽ ഇന്ത്യയും തോക്കും കോഹ്ലിയും; ഭരിക്കുന്നവരും കളിക്കുന്നവരും ഗാലറിയുടെ ശബ്ദം ശ്രദ്ധിക്കുകയേ വേണ്ട; അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടു തന്നെ നിരപരാധിയായ ഡോക്ടറോടും അവഹേളിതരായ ആരോഗ്യ പ്രവർത്തകരോടും ഐക്യദാർഢ്യം; ഡോക്‌ടർ സുൽഫി നൂഹ് കുറിക്കുന്നു

കോഹ്ലിയോട് എല്ലാ ബോളിലും സിക്സടിക്കണമെന്ന് ഗാലറി ആവശ്യപ്പെടുന്നു. നിലവിളി അതീവ ശക്തമാകുന്നു. ആവേശം കാട്ടി എല്ലാ ബോളിലും സിക്സ്ടിക്കാൻ കോഹ്ലി ശ്രമിച്ചാൽ ഇന്ത്യയും തോക്കും കോഹ്ലിയും. ഭരിക്കുന്നവരും കളിക്കുന്ന വരും ഗാലറിയുടെ ശബ്ദം ശ്രദ്ധിക്കുകയേ വേണ്ട.
അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടു തന്നെ നിരപരാധിയായ ഡോക്ടറോടും അവഹേളിതരായ ആരോഗ്യ പ്രവർത്തകരോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിർണായകമായ കുറിപ്പ് പങ്കു വച്ച് ഡോക്‌ടർ സുൽഫി നൂഹ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ;
ഗ്യാലറിക്ക് വേണ്ടി കളിക്കുമ്പോൾ കോഹ്ലിയോട് എല്ലാ ബോളിലും സിക്സടിക്കണമെന്ന് ഗാലറി ആവശ്യപ്പെടുന്നു. നിലവിളി അതീവ ശക്തമാകുന്നു. ആവേശം കാട്ടി എല്ലാ ബോളിലും സിക്സ്ടിക്കാൻ കോഹ്ലി ശ്രമിച്ചാൽ ഇന്ത്യയും തോക്കും കോഹ്ലിയും. എല്ലായിപ്പോഴും! ഉറപ്പായും! മെസ്സിയൊട് ഓരോ മിനിറ്റിലും ഗോളടിക്കാൻ ഗാലറിയുടെ ആവശ്യം.ഗാലറി മുഴുവൻ തിരമാല സൃഷ്ടിച്ച് ജനസാഗരം ആർത്തിരമ്പുന്നു. ഗോൾ ഗോൾ ഗോൾ
മെസ്സി ഓരോ മിനിറ്റിലും ഗോളടിക്കാൻ ശ്രമിച്ചാൽ മെസ്സിയും അർജൻറീനയും തോറ്റു തുന്നം പാടും. അതു തന്നെയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് വിഷയത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവിടെ അമ്മയുടെയും കുഞ്ഞിന്റെയും മരണവുമായി ബന്ധപ്പെട്ട് ഗ്യാലറിക്ക് വേണ്ടി ചില കളികൾ നടക്കുന്നു. പ്രസ്തുത ഡോക്ടറെ ജോലിയിൽ നിന്നും മാറി നിൽക്കാൻ ആവശ്യപ്പെട്ടത്ര. ഗ്യാലറിക്കുവേണ്ടി! ചെയ്ത തെറ്റെന്താണ്?
ഡ്യൂട്ടിയിൽ അല്ലായിരുന്നിട്ടും രോഗിയുടെ നില വഷളായതറിഞ്ഞ് ആശുപത്രിയിലേക്ക് പാഞ്ഞെത്തിയതിനൊ? ഗർഭ കാലാവധി മുഴുവ സംരക്ഷിച്ചതിനൊ? ആ കാലയളവിൽ പെരിപ്പാർട്ടം കാഡിയോ മയോപ്പതിവരുമെന്ന് ഗണിച്ച് പറയാൻ കഴിയാതിരുന്നതിനൊ? പ്രസവ സമയത്ത് കോഡ് പ്രൊലാപ്സ് എന്ന സങ്കീർണാവസ്ഥയിൽ ക്രാഷ് ലാൻഡിങ് പോലെ ക്രാഷ് സിസേറിയൻ ചെയ്യാൻ തീരുമാനിച്ച ഡോക്ടർമാരുടെ സംഘം എന്ത് തെറ്റാണ് ചെയ്തത്?
കുട്ടിയുടെ നില വഷളാവുകയും അതിനെ ശിശുരോഗ വിദഗ്ധരുടെ സംഘത്തിലേക്ക് കൈമാറുകയും ചെയ്ത് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കിണഞ്ഞ് ശ്രമിച്ച് പരാജയപ്പെട്ട ഡോക്ടർമാരുടെ സംഘം എന്ത് തെറ്റാണ് ചെയ്തത്. അമ്മയുടെ ജനറൽ കണ്ടീഷൻ മോശമാകുന്നത് തിരിച്ചറിഞ്ഞ് നിമിഷങ്ങൾക്കകം കാർഡിയോളജിസ്നെ കൊണ്ട് ഓപ്പറേഷൻ ടേബിളിൽ എക്കോ ചെയ്യിപ്പിച്ച് പെരി പാർട്ടം കാഡിയോ മയോപ്പതി എന്ന കൃത്യമായ ഡയഗ്നോസിസിൽ എത്തുകയും 20% മാത്രം ഹൃദയം പമ്പ് ചെയ്യുന്നു എന്ന് അവസ്ഥ മനസ്സിലാക്കുകയും ചെയ്ത ഡോക്ടർമാർ എന്ത് തെറ്റാണ് ചെയ്തത്?
ഏതാണ്ട് 90 ശതമാനവും മരണ സാധ്യതയുള്ള ഈ അവസ്ഥയിൽ ജീവൻ രക്ഷിക്കാൻ ഞങ്ങൾ ദൈവങ്ങളൊന്നുമല്ലല്ലോ. അതിനൊപ്പം ഒരുപക്ഷേ അത്യപൂർവ്വമാണെങ്കിൽ പോലും ജീവൻ രക്ഷിക്കാൻ സാധ്യതയുള്ള സംവിധാനങൾ ഏത് ആശുപത്രിയിലാണ് നിലവിലുള്ളത്? പിന്നെ ഡോക്ടറെ അതും പ്രസ്തുത സംഭവത്തിൽ സാമൂഹിക വശങ്ങൾ മാനിച്ച് ആശുപത്രിയിലേക്ക് ഓടിയെത്തിയ ഡോക്ടറെ ലീവിൽ നിൽക്കണമെന്ന് വാക്കാൽ ആവശ്യപ്പെടുന്നത് ഏത് ഗ്യാലറിയുടെ കയ്യടി നേടാനാണ്?
20ലേറെ കൊല്ലങ്ങൾ കൊണ്ട് നേടിയെടുത്ത വൈദ്യശാസ്ത്ര വിജ്ഞാനവും പരിചയവും ഒരൊറ്റ നിമിഷംകൊണ്ട് ഗ്യാലറികളുടെ കയ്യടിക്ക് വേണ്ടി തകർത്ത് തരിപ്പണമാക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല തന്നെ. ഗാലറികൾ വീണ്ടും വീണ്ടും നിമിഷം പ്രതി ഗോളും എല്ലാ ബോളിലും സിക്സും ആവശ്യപ്പെട്ടു കൊണ്ടിരിക്കും. ഓരോ നിമിഷവും ഗോളും എല്ലാ ബോളിലും സിക്സും ശ്രമിച്ചാൽ ടീമും വ്യക്തികളും പരാജയപ്പെടും. മെഡിക്കൽ രംഗവും!
ഇത്തരം അവസ്ഥകളിൽ ആരോഗ്യ പ്രവർത്തകരോടൊപ്പം അടിയുറച്ച് നിൽക്കുന്നതാണ് ചങ്കുറപ്പുള്ള സർക്കാരിൻറെ, നേതൃത്വത്തിന്റെ നിലപാട്. ഗാലറികളിൽ ആരവം മുഴങ്ങിക്കൊണ്ടിരിക്കും. ക്ലാസുള്ള ,ജീനിയസായ കളിക്കാർ ഇവിടെ കൃത്യമായി റിസൾട്ട് തന്നു കൊണ്ടിരിക്കണമെങ്കിൽ ഗാലറിയുടെ ശബ്ദം കേൾക്കുകയെയരുത്. പെരി പാർട്ടം കാർഡിയോ മയോപ്പതി ഇനിയും മരണങ്ങൾ ഉണ്ടാക്കും. അതൊരു പച്ചയായ ദുഃഖസത്യം.
ഭരിക്കുന്നവരും കളിക്കുന്ന വരും ഗാലറിയുടെ ശബ്ദം ശ്രദ്ധിക്കുകയേ വേണ്ട അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടുതന്നെ
നിരപരാധിയായ ഡോക്ടറോടും അവഹേളിതരായ ആരോഗ്യ പ്രവർത്തകരോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്. ഡോ.സുൽഫി നൂഹു
സംസ്ഥാന പ്രസിഡൻറ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
https://www.facebook.com/Malayalivartha



























