പോലീസിന് മുന്നിലെ കുറ്റസമ്മത മൊഴിക്ക് പ്രാധാന്യമില്ല: കൊടും ക്രിമിനൽ ബുദ്ധിയിൽ ഗ്രീഷ്മ കളിച്ചു: വിഷം കഴിച്ച് പോലീസിനെ ഭയപ്പെടുത്തി: ചോദ്യം ചെയ്ത് വീഴ്ത്താൻ നോക്കിയ പോലീസിനെ അതിവിദഗ്ധമായി പറ്റിച്ചു: ഷാരോൺ വധക്കേസിൽ ഗ്രീഷ്മ ഇതുവരെ സത്യം പറഞ്ഞിട്ടില്ല:- ദൃക്‌സാക്ഷികളില്ലാത്ത കേസിൽ തൊണ്ണൂറ് ശതമാനവും ഗ്രീഷ്മയ്ക്ക് അനുകൂലം - റിട്ടയേർഡ് എസ് പി ജോർജ് ജോസഫ് പറയുന്നു...

ഷാരോൺ വധക്കേസിൽ പോലീസിനോട് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത് പലതവണ ജ്യൂസിൽ സ്ലോ പോയിസൺ കലർത്തിയെന്നും കഷായത്തിൽ വിഷം കലർത്തി നൽകിയെന്നുമായിരുന്നു. ആ ഘട്ടത്തിൽ ഗ്രീഷ്മയുടെ മൊഴി ഏറെ വാർത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഈ മൊഴികളെല്ലാം തന്നെക്കൊണ്ട് ക്രൈംബ്രാഞ്ച് പറയിപ്പിച്ചതെന്നായിരുന്നു ഗ്രീഷ്മ മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി നൽകിയത്. ഇത്തരത്തിൽ ഒരു സ്റ്റേറ്റ്മെന്റ് ആരുടെയെങ്കിലും പ്രേരണ കൊണ്ടാണ് വരുന്നതെങ്കിൽ തീർച്ചയായും അതിന് നടപടി നേരിടേണ്ടി വരുമെന്ന് റിട്ടയേർഡ് എസ് പി ജോർജ് ജോസഫ് ഒരു മാധ്യമ ചർച്ചയ്ക്കിടെ ചൂണ്ടിക്കാട്ടി. ഈ കേസിന്റെ ട്രയൽ സമയത്ത് കോടതി അത് സ്വീകരിക്കില്ലെന്ന് അദ്ദേഹം പറയുന്നു.
പോലീസിന്റെ മുന്നിലെ കുറ്റസമ്മത മൊഴിക്ക് യാതൊരു പ്രാധാന്യവും ഇല്ല. കേസിനെ സംബന്ധിച്ച് പോലീസിനോട് നടത്തിയ കുറ്റസമ്മതമൊഴി വാർത്താ പ്രാധാന്യം നേടിയാലും കാര്യമില്ലെന്ന് ജോർജ് ജോസഫ് പറയുന്നു. ഗ്രീഷ്മ വളരെ തന്ത്രശാലിയായ ക്രിമിനൽ ആണ്. ഗ്രീഷ്മയെ ചോദ്യം ചെയ്ത് വീഴ്ത്താൻ പോലീസിന് ആയിട്ടില്ല. ഇതുവരെയും ഗ്രീഷ്മ കീടനാശിനി കൊടുത്തു, കഷായം കൊടുത്തു എന്ന് പറയുന്നതല്ലാതെ അതിനപ്പുറം ഗ്രീഷ്മ ഒന്നും പറയാൻ തയ്യാറായിട്ടില്ല. ഷാരോൺ ആശുപത്രിയിൽ മരണത്തോട് മല്ലിടുമ്പോഴും ശരീരത്തിനുള്ളിലെ പല അവയവങ്ങളും ദ്രവിച്ചിരുന്നു. അത്തരം കേടുപാട് ഒരു കീടനാശിനികൊണ്ട് ഒരിക്കലും ഉണ്ടാകില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഗ്രീഷ്മ ഇതുവരെ ഷാരോൺ വധക്കേസിൽ സത്യം പറഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അസിഡിറ്റി പവറുള്ള എന്തെങ്കിലും ഉള്ളിൽ പോയാൽ മാത്രമേ ഇത്തരത്തിൽ ആന്തരീകാവയവങ്ങൾ ദ്രവിക്കുകയുള്ളു. വായടക്കം പൊള്ളിയ നിലയിലായിരുന്നു. അത് കഷായം കൊണ്ടോ ജ്യൂസിലെ പോയിസൺ കൊണ്ടോ ഉണ്ടാവില്ല. ആര് പറഞ്ഞിട്ടാണ് ഇത് ചെയ്തത് ? ആരൊക്കെ സഹായിച്ചു ? ആരാണ് ഇതിന്റെ മാസ്റ്റർ ബ്രെയിൻ? എന്നിങ്ങനെ പല ചോദ്യങ്ങൾക്കുള്ള ഉത്തരവും ഇപ്പോഴും ബാക്കിയാണ്. അമ്മയെയും അമ്മാവനെയും കേസിൽ തെളിവ് നശിപ്പിച്ചത്തിനു മാത്രമാണ് പ്രതിചേർത്തിരിക്കുന്നത്.
ഇതുകൊണ്ടൊന്നും ഈ കേസിൽ വ്യക്തതയോ, തെളിവുകളോ ഉണ്ടാവില്ലെന്ന് ജോർജ് ജോസഫ് പറയുന്നു. ഷാരോൺ ഇത് കുടിക്കുമ്പോൾ നേരിൽ കണ്ടതിന് ദൃക്‌സാക്ഷികൾ ഇല്ല. വീടിനുള്ളിൽ വച്ച് കഷായം കുടിച്ച് പുറത്തേയ്ക്ക് ഇറങ്ങിയ ഷാരോൺ ഛർദ്ദിച്ചത് സുഹൃത്ത് കണ്ടു എന്നല്ലാതെ, വേറെ തെളിവുകളൊന്നും തന്നെ ഗ്രീഷ്മയ്ക്ക് എതിരെ ഇല്ല. മരണമൊഴിയിൽ പോലും ഷാരോൺ ഗ്രീഷ്മയെ അങ്ങേയറ്റം ന്യായികരിക്കുന്നതല്ലാതെ കുറ്റപ്പെടുത്തുന്ന ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. മരണമൊഴി കൊണ്ട് യാതൊരു പ്രയോജനവും ഈ കേസിൽ ഇല്ല.
ഗ്രീഷ്മയ്ക്ക് എതിരെ ഈ കേസിൽ വ്യക്തമായ തെളിവുകളില്ലാത്തതുകൊണ്ട് മൊഴി സ്വീകരിക്കാനും കഴിയില്ലെന്ന് ജോർജ് ജോസഫ് പറയുന്നു. വളരെ സൂത്രശാലിയായ ക്രിമിനൽ തന്നെയാണ് ഗ്രീഷ്മ. പോലീസിനെ പറ്റിക്കാൻ വളരെ ഈസിയായി ഗ്രീഷ്മയ്ക്ക് കഴിയുന്നുണ്ട്. ഒരു ലിമിറ്റിനപ്പുറം പോലീസിനും പോകാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഇടയ്ക്ക് വിഷം കഴിച്ച് പോലീസിനെ ഗ്രീഷ്മ ഭീഷണിപ്പെടുത്തി. അല്ലെങ്കിൽ ഭീതിപ്പെടുത്തി. അതാണ് ഗ്രീഷ്മയുടെ സ്വഭാവം. അതുകൊണ്ടു ഈ കേസിൽ നിന്ന് ഗ്രീഷ്മ വഴുതിപ്പോകാനുള്ള സാധ്യതയാണ് കൂടുതലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേസ് തൊണ്ണൂറ് ശതമാനവും ഗ്രീഷ്മയ്ക്ക് അനുകൂലമായിരിക്കും, അല്ലെങ്കിൽ അത് ബലപ്പെടുത്തുന്ന നീക്കം തന്നെയാണ് ഈ രഹസ്യമൊഴിയെന്ന് ജോർജ് ജോസഫ് പറയുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് ഗ്രീഷ്മ പാറശാല ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയത്. ക്രൈംബ്രാഞ്ചിനെ കുരുക്കിലാക്കുന്നതാണ് ഗ്രീഷ്മയുടെ രഹസ്യ മൊഴി. തന്നെ കുറ്റസമ്മതം നടത്തിക്കാൻ നിർബന്ധപൂർവം ഒരു കെട്ടുകഥ ചമയ്ക്കുകയായിരുന്നുവെന്ന് കാണിച്ച്കൊണ്ട് രഹസ്യമൊഴി നൽകുകയായിരുന്നു. മുഴുവൻ പോലീസിനെയും പുറത്ത് നിർത്തി പെൻക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയതാണ് മജിസ്‌ട്രേറ്റിന്റെ മുറിയിൽ വച്ച് ഗ്രീഷ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്.
അന്വേഷണ സംഘം നിർബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചതായാണ് ഗ്രീഷ്മയുടെ രഹസ്യ മൊഴി. കുറ്റസമ്മതം നടത്തിയാൽ അമ്മയെയും അമ്മാവനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാമെന്ന് പോലീസ് ഉറപ്പ് നല്കിരുന്നതായും രഹസ്യ മൊഴിയിൽ പരാമർശിക്കുന്നു. പക്ഷെ മറിച്ചാണ് സംഭവിച്ചതെന്നും. ഇതുകൊണ്ടാണ് രഹസ്യ മൊഴി നൽകിയതെന്നും ഗ്രീഷ്മ മജിസ്‌ട്രേറ്റിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഗ്രീഷ്മയുമായി പ്രത്യേക അന്വേഷണ സംഘം നെയ്യാറ്റിൻകര രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിയത്. ജയിലിൽ വച്ച് പോലീസുകാരോടും സഹ തടവുകാരോടും പലതവണ മജിസ്‌ട്രേറ്റിന് മുന്നിൽ തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇത് മുൻ നിർത്തിയാണ് കഴിഞ്ഞ ദിവസം കനത്ത സുരക്ഷാ വലയത്തിൽ ഗ്രീഷ്മയെ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജർ ആക്കിയത്.
മജിസ്‌ട്രേറ്റ് തന്നെ, എന്തെങ്കിലും കൂടുതലായി പറയാൻ ഉണ്ടോ എന്ന് ചോദിക്കുകയായിരുന്നു. തനിക്ക് രഹസ്യമൊഴി നല്കാൻ ഉണ്ടെന്ന് ഗ്രീഷ്മ പലതവണ ആവർത്തിച്ചു. ഉടൻ തന്നെ മജിസ്‌ട്രേറ്റ് ഈ രഹസ്യമൊഴി വിഡിയോയിൽ ചിത്രീകരിക്കണോ എന്ന് ഗ്രീഷ്മയോട് ചോദിച്ചു. വേണമെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. ഇതോടെ ഗ്രീഷ്മയുടെ വക്കീലും, മജിസ്‌ട്രേറ്റിന്റെ സഹായിയെയും, മാത്രം മജിസ്‌ട്രേറ്റിന്റെ മുറിയിൽ നിർത്തി, മുഴുവൻ ഉദ്യോഗസ്ഥരെയും പുറത്ത് നിർത്തി വീഡിയോ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി രഹസ്യ മൊഴി രേഖപ്പെടുത്തി. ഏകദേശം ഇരുപത് മിനിറ്റോളം ഗ്രീഷ്മ രഹസ്യമൊഴി നൽകുകയായിരുന്നു. 164 സ്റ്റേറ്റ്മെന്റ് പ്രകാരം പുറത്ത് വന്ന വിവരങ്ങളിൽ ഉള്ളത് രണ്ട് കാര്യങ്ങളായിരുന്നു.
തന്നെ കുടുക്കുന്നതിനായി പോലീസ് കുറ്റസമ്മതം നടത്തിക്കാൻ തയ്യാറാക്കിയ ഒരു മാസ്റ്റർ പ്ലാനായിരുന്നു ഇത്. അതിൽ താൻ കുടുങ്ങുകയായിരുന്നുവെന്നാണ് മജിസ്‌ട്രേറ്റിന് ഗ്രീഷ്മ നൽകിയ രഹസ്യ മൊഴിയിൽ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ തന്റെ അമ്മയെയും, അമ്മാവനെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാമെന്ന് ഉറപ്പ് നൽകിരുന്നു. പക്ഷെ താൻ കുറ്റസമ്മതം നടത്തണമെന്ന് അവർ അവർത്തിച്ചുവെന്ന് ഗ്രീഷ്മ പറയുന്നു. ഇതിന്റെ പേരിൽ താനാണ് ഷാരോൺ രാജിന് ഒറ്റക്ക് കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചതെന്നും, അമ്മയെയും അമ്മാവനെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ എല്ലാം സമ്മതിച്ചെങ്കിലും പോലീസ് നൽകിയ ഉറപ്പ് ലംഘിച്ചുവെന്നും ഗ്രീഷ്മ പറയുന്നു.
https://www.facebook.com/Malayalivartha



























