ഉപഗ്രഹ സർവേയിൽ ഏയ്ഞ്ചൽവാലിയിലെ പതിനൊന്നും പന്ത്രണ്ടും വാർഡുകൾ വനമേഖലയാണെന്ന് രേഖപ്പെടുത്തി; എരുമേലി എയ്ഞ്ചൽ വാലി പ്രദേശത്ത് ഇരച്ചെത്തി നൂറ് കണക്കിന് പ്രദേശ വാസികൾ; വനം വകുപ്പിന്റെ ബോർഡുകൾ പിഴുതുമാറ്റി; ഇളകിമാറ്റിയ ബോർഡുമായി റേഞ്ച് ഓഫീസിന് മുന്നിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തം

ബഫർ സോൺ വിഷയത്തിൽ എരുമേലിയിൽ വമ്പൻ പ്രതിഷേധം നടക്കുകയാണ്. എരുമേലിയിൽ വനം വകുപ്പിന്റെ ബോർഡ് പിഴുത് മാറ്റിയിരിക്കുകയാണ്. ഈ പ്രതിഷേധ സ്ഥലം വനഭൂമിയിൽ ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരത്തിൽ സംഭവിച്ചിരിക്കുന്നത്. ബഫർസോൺ വിഷയത്തിൽ ആശങ്ക പരിഹരിക്കാൻ സർക്കാർ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ പുതിയ ഭൂപടത്തിലും കോട്ടയം ജില്ലയിലെ ജനവാസ മേഖലകൾ വനമേഖലയിൽ ഉൾപ്പെടുത്തി എന്നതാണ് പ്രതിഷേധത്തിലേക്ക് നയിച്ചിരിക്കുന്നത്.
എരുമേലി പഞ്ചായത്തിലെ ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളാണ് പുതിയ ഭൂപടത്തിലും വനമേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതോടെ രാവിലെ മുതൽ പ്രതിഷേധം ശക്തമാകുകയിരുന്നു. എരുമേലി എയ്ഞ്ചൽ വാലി പ്രദേശത്ത് ആണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. നൂറ് കണക്കിന് പ്രദേശ വാസികൾ വനംവകുപ്പിന്റെ ബോർഡുകൾ പിഴുതുമാറ്റി ഇത്തരത്തിൽ ഉള്ള പ്രതിഷേധമാണ് നടന്നിരിക്കുന്നത്.
ഇളകിമാറ്റിയ ബോർഡുമായി റേഞ്ച് ഓഫീസിന് മുന്നിൽ പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന പ്രദേശമാണ് ഇവിടം. എന്നാൽ ഉപഗ്ര സർവേയിൽ ഏയ്ഞ്ചൽവാലിയിലെ പതിനൊന്നും പന്ത്രണ്ടും വാർഡുകൾ വനമേഖലയാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
അതായത് ബഫർ സോൺ മേഖലയല്ല. പകരം വനമേഖലയെന്ന് രേഖപ്പെടുത്തിയിരിക്കുകയാണ്. അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന പ്രദേശത്തെ വനമേഖലയായി രേഖപ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രദേശത്ത് വലിയ പ്രതിഷേധവും ഉടലെടുത്തിരുന്നു. ഇത് രേഖപ്പെടുത്തിയതിലെ പിഴവെന്നും പരിഹരിക്കുമെന്നുമായിരുന്നു ഉദ്യോഗസ്ഥർ നൽകിയ മറുപടി. പ്രശ്ന പരിഹാരത്തിന് വനംമന്ത്രിക്ക് പ്രദേശവാസികൾ നേരിട്ട് പരാതി കൊടുക്കുകയും ചെയ്തു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിന് പിന്നാലെ പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിലും ഈ മേഖലകൾ വനംമേഖലയിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുകയാണ്.
അതേസമയം ബഫർസോൺ പ്രശ്നത്തിൽ സർക്കാരിന് മുന്നിൽ പരാതി പ്രളയം.12000 ലേറെ പരാതികളാണ് ഇത് വരെ കിട്ടിയത്. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും ആണ് പരാതികൾ. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫർ പരിധിയിൽ പെട്ടതിന്റെ ഫോട്ടോകൾ സഹിതമാണ് പല പരാതികളും.
https://www.facebook.com/Malayalivartha

























