Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി


സംസ്ഥാനത്ത് ഇന്നലെ വോട്ടെടുപ്പ് നടന്ന മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും.... രാവിലെ 10 മണിയോടെ ഫലം അറിയാൻ കഴിയും.... തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം


ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...


ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..

ഇടതുമുന്നണിയില്‍ നേതാവിനെ ചൊച്ചി തര്‍ക്കം പുകയുന്നു, സി.പി.ഐയെ മുന്‍നിര്‍ത്തി വി.എസിന്റെ കരുനീക്കമെന്ന് ഔദ്യോഗിക വിഭാഗം

22 NOVEMBER 2015 12:29 PM IST
മലയാളി വാര്‍ത്ത.

ഒരിടവേളയ്ക്ക് ശേഷം ഇടതുമുന്നണിയിലും സി.പി.എമ്മിലും നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാവുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദനെ മുന്‍നിര്‍ത്തി പോരാട്ടത്തിനിറങ്ങണമെന്ന് സി.പി.ഐ ആഗ്രഹിക്കുമ്പോള്‍ അതിനോട് അനുകൂലമായ നിലപാടിലല്ല സി.പി.എമ്മിലെ ഒദ്യോഗിക വിഭാഗം. വി.എസിനെ നേതൃത്വത്തില്‍ തുടരാനനുവദിക്കുന്നതിനെതിരെ പിണറായി വിജയനടക്കമുള്ളവര്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. സി.പി.എമ്മില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രായപരിധിയില്ല എന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ഫോറങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടില്ല എന്ന നിലപാടിലാണ് കേരളത്തിലെ നേതാക്കള്‍. ഇക്കാര്യം പിണറായി വിജയന്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഏതെങ്കിലുമൊരാളെ നേതാവായി ഉയര്‍ത്തിക്കാട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേന്ദ്രകമ്മറ്റിയോ, പോളിറ്റ് ബ്യൂറോയോ തീരുമാനിച്ചിട്ടില്ല എന്നായിരുന്നു പിണറായിയുടെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വി.എസിന്റെ നേതൃത്വത്തില്‍ എടുത്തുപറയത്തക്ക ഒരു നേട്ടവും കൈവരിച്ചില്ലെന്നും ഇവര്‍ പറയുന്നു. വി.എസ് തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ച സ്ഥലങ്ങളിലെ തോല്‍വിയുടെ കണക്ക് ഹാജരാക്കിയാണ് ഒദ്യോഗിക വിഭാഗത്തിന്റെ ഈ വാദം.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണങ്ങള്‍ സജീവമായിരിക്കെ സി.പി.ഐ നിയമസഭാ കക്ഷിനേതാവും, ദേശീയ കൗണ്‍സിലംഗവുമായ സി.ദിവാകരനായിരുന്നു അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന്‍ ഇടതുമുന്നണിയെ നയിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. ദിവാകരന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് അന്ന് സി.പി.എം നേതൃത്വം സ്വീകരിച്ചത്. സി. ദിവാകരന്റെ അഭിപ്രായപ്രകടനം വിടുവായത്തമെന്ന് പിണറായി വിജയനും, സി.പി.എമ്മിന്റെ ആഭ്യന്തര കാര്യത്തില്‍ സി.പി.ഐ ഇടപെടരുതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അന്ന പ്രതികരിച്ചിരുന്നു. സി.പി.ഐ നേതൃത്വവും ദിവാകരനെ തള്ളിപ്പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പി ഫലത്തില്‍ നേരിയ മുന്‍തൂക്കം കണ്ടതോടെ സി.പി.ഐ വീണ്ടും പഴയ നിലപാട് ആവര്‍ത്തിച്ചു. ഇത്തവണ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് വി.എസിനുവേണ്ടി രംഗത്തുവന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇടതുമുന്നണിയെ നയിക്കുന്നത് ഗുണകരമാണെന്നായിരുന്നു കാനത്തിന്റെ പ്രസ്താവന.
എന്നാല്‍ ഈ നിലപാടിനെതിരെ സി.പിഎമ്മില്‍ എതിര്‍പ്പുയര്‍ന്നു കഴിഞ്ഞു. പിണറായി വിജയനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കാനുള്ള സി.പി.എമ്മിലെ ഒദ്യോഗിക വിഭാഗത്തിന്റെ നീക്കങ്ങള്‍ക്ക് തടയിടാനാണ് സി.പി.ഐയുടെ ഈ തുടര്‍ പ്രസ്താവനകളെന്നാണ് വിലയിരുത്തല്‍. ഇതിന് പിന്നില്‍ വി.എസിന്റെ മൗനാനുവാദമുള്ളതായും സി.പി.എമ്മിലെ ഒദ്യോഗിക വിഭാഗം സംശയിക്കുന്നു. അതുകൊ ുതന്നെ മുന്നണിക്കുള്ളിലെ കൂറുമുന്നണി നീക്കം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പിണറായി വിഭാഗം ആരംഭിച്ചുകഴിഞ്ഞു. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗങ്ങളില്‍ പിണറായി വിജയനെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനുള്ള തീരുമാനമെടുക്കണമെന്നും ഇത് ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിപദമൊഴിഞ്ഞ പിണറായി വിജയന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെയും മുന്നണിയെയും നയിക്കുമെന്ന അന്നുതന്നെ ധാരണയായിരുന്നതായും ഔദ്യോഗിക വിഭാഗം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേതന വർദ്ധനവ്.... ജയിലുകളിലെ തടവുകാരുടെ വേതനം 7വർഷത്തിനു ശേഷം കൂട്ടി  (4 minutes ago)

അദ്ധ്യാപക നിയമനങ്ങൾ തടഞ്ഞ് ഗവർണർ ആർ.വി ആർലേക്കർ..  (20 minutes ago)

പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും  (35 minutes ago)

കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ട്രഷററും ആയിരുന്ന വി ജി മനമോഹൻ അന്തരിച്ചു...  (45 minutes ago)

അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ തിരുനാള്‍ ദിനമായ ജനുവരി 20ന് പ്രാദേശിക അവധി....  (55 minutes ago)

കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു.  (1 hour ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (1 hour ago)

കരമനയിലെ 14 കാരി വീടുവിട്ടിറങ്ങിയത് ടൂര്‍ പോകാന്‍ സമ്മതിക്കാത്തതിനെന്ന് പൊലീസ്  (7 hours ago)

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി  (8 hours ago)

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു: ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനം മാറ്റാത്തതിനാല്‍ ഡിവോഴ്‌സ് നോട്ടിസ് നല്‍കി ഭാര്യ  (8 hours ago)

ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് ; പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച് മുഖ്യമന്ത്രി  (8 hours ago)

മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ നാളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം  (9 hours ago)

നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വയോധികയെ വെട്ടികൊലപ്പെടുത്തി  (9 hours ago)

Malayali Vartha Recommends