പട്ടിണികിടക്കുന്നവർ കളി കാണേണ്ട; കമ്മ്യൂണിസ്റ്റ് കായിക മന്ത്രിയുടെ ന്യായീകരണം ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കൂട്ടിയ സംഭവത്തിൽ
ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കൂട്ടിയ സംഭവത്തിൽ നിരക്കിലെ വിനോദ നികുതി കൂട്ടിയതിനെ ന്യായീകരിച്ചു കായിക മന്ത്രി വി. അബ്ദുറഹിമാൻ.നികുതി കുറയ്ക്കാനാകില്ലെന്നും പട്ടിണികിടക്കുന്നവർ കളി കാണേണ്ടതില്ലെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. കഴിഞ്ഞ തവണ നികുതി കുറച്ചിട്ടും ടിക്കറ്റു വില കുറഞ്ഞില്ല. സംഘാടകർ അമിത ലാഭം എടുക്കാതിരിക്കാനാണ് നികുതി കുറയ്ക്കാത്തതെന്നും മന്ത്രി പറഞ്ഞു.
സെപ്റ്റംബറിൽ ഇവിടെ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിൽ അഞ്ചുശതമാനം ആയിരുന്നു വിനോദനികുതി. ഇത്തവണ ഇത് 12 ശതമാനമായാണ് കൂട്ടിയത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും നികുതി നൽകണം. ഇതിനുപുറമേ 18 ശതമാനം ജി.എസ്.ടി.യും നൽകണം. എല്ലാം കൂടെ നികുതി 30% ആയി ഉയരും. സർക്കാർ നികുതി എത്ര ഉയർത്തിയാലും കളി സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷനു നഷ്ടമില്ല. നികുതി ഉൾപ്പെടാതെയുള്ള നിരക്കാണ് അവർ ടിക്കറ്റിനായി നിശ്ചയിക്കുന്നത്. അതിനു മുകളിൽ വരുന്ന നികുതി എത്രയായാലും ടിക്കറ്റ് എടുക്കുന്നവരുടെ ബാധ്യതയായി മാറും.
കെ.സി.എ. പ്രഖ്യാപിച്ചത് നികുതികൂടാതെയുള്ള ടിക്കറ്റ് നിരക്കാണ്. കഴിഞ്ഞ മത്സരത്തിന് 1500, 2750 രൂപ എന്നിങ്ങനെയുള്ള ടിക്കറ്റ് ഇത്തവണ 1000, 2000 എന്നിങ്ങനെ കെ.സി.എ. കുറച്ചിരുന്നു. 24 ശതമാനം വിനോദനികുതിയാണ് കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നത്. കെ.സി.എ. നൽകിയ നിവേദനത്തെത്തുടർന്നാണ് ഇത് 12 ശതമാനമാക്കിയത്.
https://www.facebook.com/Malayalivartha