പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല

സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണത്തിന്റെ ശതമാനം ഉയർത്താനൊരുങ്ങി സൗദി. സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഗ്രേസ് പിരീഡ് അവസാനിച്ചതിനെത്തുടർന്നാണ് ഇന്നലെ മുതൽ സൗദിവൽക്കരണ നിരക്കുകൾ വർദ്ധിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. മാർക്കറ്റിംഗ്, സെയിൽസ് മേഖലകളിലാണ് പുതിയ മാറ്റം വരുന്നത്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
രാജ്യത്തിലുടനീളം സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. മാർക്കറ്റിംഗ്, സെയിൽസ് മേഖലകളിൽ സ്വദേശിവൽക്കരണ നിരക്ക് 60 ശതമാനമായാണ് ഉയർത്തിയത്. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഇത് ബാധകമാകും. മാർക്കറ്റിംഗ് ജോലികളിൽ സൗദി പൗരന്മാരുടെ ഏറ്റവും കുറഞ്ഞ വേതനം 5500 റിയാൽ (1,36,364 രൂപ) ആയി ഉയർത്തുകയും ചെയ്‌തു.
https://www.facebook.com/Malayalivartha























