ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും വ്യാഴാഴ്‌ച വോട്ടെടുപ്പ്. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യവും എഐഎഡിഎംകെ–ബിജെപി സഖ്യവും നടൻ വിജയ്‌യുടെ ടിവികെയും തമ്മിൽ പ്രധാന പോരാട്ടം നടക്കുന്ന തമിഴ്നാട്ടില്‍ 5.67 കോടി വോട്ടര്‍മാര്‍ ജനവിധി കുറിക്കുകയും ചെയ്യും.
കൊട്ടിക്കലാശദിവസം മുഖ്യമന്ത്രി സ്റ്റാലിൻ കൊളത്തൂരിലും ഉപമുഖ്യമന്ത്രി ഉദയനിധി ചെപ്പോക്ക് തിരുവള്ളിക്കേനിയിലും പ്രചാരണം നടത്തി. കന്നി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന നടൻ വിജയ്‌യും ചെന്നൈ നഗരത്തിൽ റോഡ് ഷോ നടത്തി.
പഴനി, പത്മനാഭപുരം, ഗന്ധർവക്കോട്ടൈ, കീഴ്‌വേലൂർ, തിരുവൊട്രിയൂർ എന്നിവിടങ്ങളിൽ സിപിഐ എം ജനവിധി തേടുന്നു. പശ്ചിമ ബംഗാളില്‍ 16 ജില്ലകളിലാണ് അദ്യഘട്ടത്തിൽ വോട്ടെടുപ്പ്. ആകെ 1478 സ്ഥാനാർഥികൾ.
"
https://www.facebook.com/Malayalivartha

























