Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പ്രദേശമാകെ അസഹനീയമായ ദുർഗന്ധം: എസ്റ്റേറ്റിലെ ജോലിക്കാരൻ മേൽക്കൂരയിൽ കയറി, ഓടുകൾ നീക്കി അകത്തേക്ക് എത്തിനോക്കിയതോടെ കണ്ടത് മുറിയുടെ മൂലയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം : നീതുവിനെ തലയ്ക്കടിച്ചാണ് രണ്ടാം ഭർത്താവ് കൊലപ്പെടുത്തിയതെന്നും, മൃതദേഹം തുണിയിൽ പൊതിഞ്ഞ് കൊണ്ടുപോകാനുള്ള ശ്രമം നടന്നതായും അന്വേഷണ ഉദോഗസ്ഥൻ:- ഇവർ തമ്മിൽ കലഹം പതിവെന്ന് തൊഴിലാളികൾ :- പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി....

02 FEBRUARY 2023 03:47 PM IST
മലയാളി വാര്‍ത്ത

കൊല്ലം സ്വദേശിനിയെ ബദിയടുക്കയിലെ റബ്ബർ എസ്റ്റേറ്റിന് ഉള്ളിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം സ്വദേശി രാധാകൃഷ്ണന്റെ മകൾ നീതു കൃഷ്ണനെ (32)യാണ് ഏൽക്കാനയിലെ നാലുകെട്ടുള്ള വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വയനാട് പുൽപ്പള്ളി സ്വദേശിയായ ആന്റോ സെബാസ്റ്റ്യനെയും (32)യെയും കാണാതായിട്ടുണ്ട്. ഇയാൾക്കായി പോലീസ് തെരച്ചിൽ നടത്തുന്നുണ്ട്.

42 ദിവസം മുമ്പ് ബദിയഡുക്ക ഏൽക്കാനയിലെ ഷാജിയുടെ റബർ തോട്ടത്തിൽ ടാപിങ് ജോലിക്ക് എത്തിയതായിരുന്നു നീതുവും ആന്റോയും. ഇവർ താമസിച്ചുകൊണ്ടിരുന്ന നാലുകെട്ടുള്ള വീട്ടിലാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികൾ ബുധനാഴ്ച വൈകീട്ടോടെ വീടിന്റെ മേൽക്കൂരയിൽ കയറി നോക്കിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് ബദിയടുക്ക എസ്ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തിയിട്ടുണ്ട്. മിശ്രവിവാഹം നടത്തിയ യുവതിയാണ് മരിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. റബർ തോട്ടം ഉടമയായ ഷാജിയുടെ മൊഴിയിലൂടെയാണ് മരിച്ച യുവതിയുടെ പേരുവിവരങ്ങളും മറ്റും പൊലീസിന് ലഭിച്ചത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം വാതിൽ പുറത്ത് നിന്നും പൂട്ടി ആന്റോ മുങ്ങിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

 

കാസർകോട് ബദിയടുക്ക ഏൽക്കാനയിലുള്ള റബ്ബർ എസ്റ്റേറ്റിനുള്ളിലെ ഇവർ താമസിച്ചിരുന്ന ഓടിട്ട വീട്ടിനുള്ളിൽ ആണ് നീതുവിന്റെ മൃതദേഹം കിടന്നിരുന്നത്. അകത്തെ മുറിയുടെ മൂലയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ട മൃതദേഹത്തിന്റെ കയ്യും കാലുകളും കെട്ടിയ നിലയിലായിരുന്നു. നാല് ദിവസമെങ്കിലും പഴക്കമുണ്ട്.

മൂന്നുദിവസമായി ജോലിക്ക് വരുന്നത് കാണാതായപ്പോൾ എസ്റ്റേറ്റിലെ മറ്റു തൊഴിലാളികൾ അന്വേഷിച്ചു ചെന്നപ്പോൾ വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതാണ് സംശയത്തിനിടയാക്കിയത്. ബദിയടുക്ക എസ് ഐ കെ പി വിനോദ് കുമാറും സംഘവും സ്ഥലത്തെത്തി തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്.

 

മൃതദേഹം തുണിയിൽ പൊതിഞ്ഞ് കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നതായി സംശയിക്കുന്നു. എസ്റ്റേറ്റ് മാനേജരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട് പൂട്ടി മുങ്ങിയ ആന്റോ സെബാസ്റ്റ്യനായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇയാൾക്കെതിരെ കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷനിൽ കളവു കേസ് ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.ഒളിവിൽ പോയ ആന്റോ സെബാസ്റ്റ്യൻ മൂന്ന് വിവാഹവും മരിച്ച നീതു രണ്ട് വിവാഹവും കഴിച്ചിട്ടുണ്ട്.

തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്നും പ്രദേശമാകെ ദുർഗന്ധം വമിക്കുന്നതായും വീട് സന്ദർശിച്ച എൺമകജെ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖര ജെ.എസ് പറഞ്ഞു. നീതുവിനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നെന്ന് സബ് ഇൻസ്‌പെക്ടർ പറഞ്ഞു. വെള്ളിയാഴ്ച്ചയാണ് നീതുവിനെ അവസാനമായി കണ്ടതെന്ന് എസ്റ്റേറ്റിലെ തൊഴിലാളികൾ പറഞ്ഞു. “അവൾ വീട്ടിലേക്ക് പോയെന്ന് ആന്റോ തൊഴിലാളികളോട് പറഞ്ഞു,” ഉദ്യോഗസ്ഥൻ പറഞ്ഞു.

 

തിങ്കളാഴ്ച ആന്റോയും പോയി. ബുധനാഴ്ച വൈകുന്നേരത്തോടെ വീടിന്റെ ഭിത്തിയിലൂടെ മരണത്തിന്റെ ഗന്ധം പരക്കുകയും അയൽപക്കത്തെ അന്തരീക്ഷത്തിൽ നിറയുകയും ചെയ്തു. ഒരു ജോലിക്കാരൻ മേൽക്കൂരയിൽ കയറി, ഓടുകൾ നീക്കി അകത്തേക്ക് എത്തി നോക്കി.സംഭവം മനസിലായ ജോലിക്കാരൻ ഉടൻ ബദിയഡ്ക പോലീസിൽ വിവരമറിയിച്ചു. നീതു ആന്റോയുടെ മൂന്നാമത്തെ ഭാര്യയാണെന്നും ആന്റോ നീതുവിന്റെ രണ്ടാം ഭർത്താവാണെന്നും പൊലീസ് പറഞ്ഞു.

“ഇവർ പരസ്പരം പലപ്പോഴും വഴക്കിടാറുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു,” എന്നാൽ ആന്റോയെ കുറിച്ച് പോലീസിന് കുറച്ച് വിവരങ്ങൾ മാത്രമേ ഉള്ളൂ. നീതുവിന്റെ മുൻ വിവാഹത്തിൽ ഒരു മകളുണ്ട്. അമ്മയുടെ മുത്തച്ഛനോടൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്. തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം അഴുകി പ്രദേശമാകെ ദുർഗന്ധം വമിക്കുകയായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (4 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (6 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (7 hours ago)

Malayali Vartha Recommends