സാങ്കേതിക സർവകലാശാലയിൽ ഡോ. സിസ തോമസിനെ താത്കാലിക വി.സിയായി നിയമിച്ചത് സിംഗിൾബെഞ്ച് ശരി വച്ച സംഭവം; വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ഫെബ്രുവരി ഒമ്പതിലേക്ക് മാറ്റി

സാങ്കേതിക സർവകലാശാലയിൽ ഡോ. സിസ തോമസിനെ താത്കാലിക വി.സിയായി നിയമിച്ച സംഭവത്തിൽ ഇപ്പോഴും കേസ് തുടരുകയാണ്. താത്കാലിക വി.സിയായി ചാൻസലർ നിയമിച്ചത് സിംഗിൾബെഞ്ച് ശരി വച്ചിരുന്നു. എന്നാൽ സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിയിരുന്നു. ഇപ്പോൾ ഇതാ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫെബ്രുവരി ഒമ്പതിന് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചായിരുന്നു ഈ അപ്പീൽ പരിഗണിച്ചത്.
സാങ്കേതിക സർവകലാശാല വി.സി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതോടെയാണ് താത്കാലിക വി.സിയുടെ നിയമനം വേണ്ടി വന്നത്. ഈയൊരു ഘട്ടത്തിൽ വി.സിയുടെ ചുമതല പ്രോ വി.സിക്കോ മറ്റേതെങ്കിലും സർവകലാശാല വി.സിക്കോ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കോ നൽകുക എന്ന തീരുമാനമാണ് സർവകലാശാല നിയമത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അപ്പീലിൽ വ്യക്തമാക്കിയിരിക്കുന്ന മറ്റൊരു കാര്യം ഇതിന് വിരുദ്ധമായി ചാൻസലർ സ്വന്തം നിലയ്ക്ക് ഡോ. സിസ തോമസിനെ നിയമിച്ചുവെന്ന് വ്യക്തമാക്കി.
അതേസമയം രാഷ്ട്രീയ അതിപ്രസരം കാരണം ചുമതലകള്‍ നിര്‍വഹിക്കാനാവുന്നില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് സാങ്കേതിക സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ പ്രൊഫ.സിസ തോമസ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതി നല്കി. ഇതാണ് ഗവര്‍ണര്‍ക്ക് പുതിയ തലവേദനയായിരിക്കുന്നത്.
വൈസ് ചാന്‍സലറുടെ കസേരയില്‍ താളത്തിന് തുള്ളുന്ന പാവയെയാണ് രാഷ്ട്രീയക്കാര്‍ക്ക് ആവശ്യം. അങ്ങനെയൊരു ആളെ കിട്ടാത്തതിന്റെ അരിശം തന്നോട് തീര്‍ക്കുകയാണ്.സിന്‍ഡിക്കേറ്റും ബോര്‍ഡ് ഒഫ് ഗവേണന്‍സും തന്റെ കൈകള്‍ കെട്ടിയിടാന്‍ ശ്രമിക്കുകയാണ്. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്നത് തടയുകയാണ് ഈ സമിതികളുടെ ലക്ഷ്യംമെന്നും ഗവര്‍ണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha



























