ഒടുവില്‍ കോടതിയുടെ അന്ത്യശാനയ്ക്ക് ശേഷം നടത്തിയ കണ്ട് കെട്ടല്‍ വിവാദമായി മാറുകയും ചെയ്തു. അനധികൃതമായി കണ്ടുകെട്ടിയ പതിനെട്ട് പേരുടെ സ്വത്തുക്കള്‍ നടപടികളില്‍ നിന്നും ഒഴിവാക്കി കൊടുക്കാന്‍ കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശവും നല്കിയിരുന്നു. കേസുമായി ബന്ധമില്ലാത്തവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടിയതിലൂടെ കേസിനെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ അറിഞ്ഞു കൊണ്ട് ശ്രമം നടത്തിയെന്ന ആരോപണമാണുയരുന്നത്. പോപ്പുലര്‍ ഫ്രണ്ട്കാരോട് പിണറായി സര്‍ക്കാര്‍ കാണിച്ച മൃദുസമീപനം കോടതിയ്ക്ക് പോലും അലോസരമുണ്ടാക്കിയിരുന്നു.

നിരവധി വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ഒടുവില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ തെറ്റ് സമ്മതിക്കേണ്ടി വന്നു. ഹര്‍ത്താല്‍ നടത്തി പൊതുമുതല്‍ നശിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്ത് കണ്ട് കെട്ടി നഷ്ടം ഈടാക്കാന്‍ കോടതി ഒന്നിലേറെ തവണ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ മെല്ലേപോക്ക് തുടരുകയായിരുന്നു. ഒടുവില്‍ കോടതിയുടെ അന്ത്യശാനയ്ക്ക് ശേഷം നടത്തിയ കണ്ട് കെട്ടല്‍ വിവാദമായി മാറുകയും ചെയ്തു. അനധികൃതമായി കണ്ടുകെട്ടിയ പതിനെട്ട് പേരുടെ സ്വത്തുക്കള്‍ നടപടികളില്‍ നിന്നും ഒഴിവാക്കി കൊടുക്കാന്‍ കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശവും നല്കിയിരുന്നു. കേസുമായി ബന്ധമില്ലാത്തവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടിയതിലൂടെ കേസിനെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ അറിഞ്ഞു കൊണ്ട് ശ്രമം നടത്തിയെന്ന ആരോപണമാണുയരുന്നത്. പോപ്പുലര്‍ ഫ്രണ്ട്കാരോട് പിണറായി സര്‍ക്കാര്‍ കാണിച്ച മൃദുസമീപനം കോടതിയ്ക്ക് പോലും അലോസരമുണ്ടാക്കിയിരുന്നു.
പിഎഫ്ഐക്കാര്‍ അല്ലാത്തവര്‍ക്കെതിരെ ജപ്തി നടപടികള്‍ സ്വീകരിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. മലപ്പുറത്തെ ടിപി യൂസഫ് അടക്കം 18 പേര്‍ക്കെതിരായ നടപടി പിന്‍വലിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. ജപ്തി നടപ്പാക്കിയതില്‍ വീഴ്ച പറ്റിയെന്നും ഇത് ബോധമായതോടെ നടപടികള്‍ നിര്‍ത്തി വെച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.മിന്നല്‍ ഹര്‍ത്താലില്‍ 5കോടി .20 ലക്ഷം രൂപയുടെ പൊതു മുതല്‍ നഷ്ടം ഈടാക്കാനാണ് പിഎഫഐ ഭാരവാഹികളുടെ ആസ്തി വകകള്‍ കണ്ട് കെട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഹര്‍ത്താല്‍ നടക്കുന്നതിന് മുന്‍പ് മരിച്ചവരുടെ സ്വത്ത് വകയടക്കം കണ്ട് കെട്ടിയ സംഭവമുണ്ടായി. ഇന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പിഴവ് പറ്റിയെന്ന് സര്‍ക്കാരും സമ്മതിച്ചു.
ജനുവരി 18ന് അടിയന്തര നടപടിക്ക് ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനാല്‍ വേഗത്തില്‍ ഇത് പൂര്‍ത്തിയാക്കി. റജിസ്ട്രേഷന്‍ ഐജിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ നടപടികള്‍ ആരംഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഇതിനിടയിലാണ് പേര്, വിലാസം, സര്‍വ്വേ നമ്പര്‍ അടക്കമുള്ളവയിലെ സാമ്യം കാരണം ചില പിഴവ് സംഭവിച്ചത്. പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ട് കെട്ടി. തുടര്‍ന്ന് നടപടികള്‍ നിര്‍ത്തി വെക്കാന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കും പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കിയെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ തെറ്റായ നടപടികള്‍ പിന്‍വലിക്കണമെന്ന് കേസില്‍ കക്ഷി ചേരാനെത്തിയ മലപ്പുറത്തെ യൂസഫ് അടക്കമുള്ളവര്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് 18 പേരെ പട്ടികയില്‍ നിന്ന് നീക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. തെറ്റായി പട്ടികയില്‍ വന്നവരുടെ വിശദാംശം അറിയിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ഇതിനിടെ റസ്റ്റ് ഹൗസിലൊരുക്കിയ താല്‍ക്കാലിക സൗകര്യങ്ങളില്‍ ക്ലെയിം കമ്മീഷണര്‍ അതൃപ്തി അറിയിച്ചിരുന്നു.
ആദ്യം 248 പേരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്. ഇതില്‍ മുസ്‌ലിം ലീഗ് നേതാക്കളും പ്രവാസികളുടെയും പാലക്കാട് കൊല്ലപ്പെട്ട പോപുലര്‍ ഫ്രണ്ട് നേതാവിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെട്ടിരുന്നു. ജപ്തി നടപടികളിലെ ഗുരുതര പിഴവിനെതിരെ കോണ്‍ഗ്രസ്, മുസ് ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
പോപുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംഘടനയുടെയും പ്രധാന ഭാരവാഹികളുടെയും സ്വത്തുക്കള്‍ക്ക് കണ്ടുകെട്ടാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഈ തുക ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികള്‍ നീളുന്നതില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനവും നേരിടേണ്ടിവന്നു. നോട്ടീസ് പോലും നല്‍കാതെ ജപ്തിയുമായി മുന്നോട്ടുപോകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ആ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റവന്യൂ കമീഷണര്‍ ജപ്തി ഉത്തരവിറക്കിയത്.
ഇതിനിടയില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളില്‍ എന്‍ ഐ എ റെയ്ഡും അറസ്റ്റും നടന്നു കൊണ്ടിരിക്കുകയാണ്. ഒഠുവിലായി പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള പത്രപ്രവര്‍ത്തകരേയും എന്‍ ഐ എ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ അടിവേരറുക്കനുള്ള പ്രവര്‍ത്തനങ്ങളുമായി കേന്ദ്രം മുന്നോട്ട് പോകുമ്പോഴും കേരളത്തിന്റെ മെല്ലെ പോക്ക് ഏറെ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























