Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കൈക്കൂലി വാങ്ങിയത് മൂന്ന് സഖാക്കള്‍, കെുടുത്തത് മറ്റൊരു സഖാവ്. പാര്‍ട്ടി പ്രവര്‍ത്തകരോടും ബന്ധുക്കളോടും പോലും കൈക്കൂലിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന സൂചനയാണ് ഈ സംഭവം നല്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ നാട്ടികയിലാണ് വാടക കെട്ടിടം ഒഴിഞ്ഞു കൊടുക്കാന്‍ കെട്ടിട ഉടമയില്‍ നിന്ന് പന്ത്രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. സിപിഎം ഏര്യാ , ലോക്കല്‍ കമ്മിറ്റി ഭാരവഹികളാണ് പാര്‍ട്ടി ഓഫീസില്‍ വിളിച്ചു വരുത്തി പന്ത്രണ്ട് ലക്ഷം രൂപ വാങ്ങിച്ച് സംഭവം ഒതുക്കി തീര്‍ത്തത്.

02 FEBRUARY 2023 03:29 PM IST
മലയാളി വാര്‍ത്ത

പാര്‍ട്ടി ബന്ധുവും പ്രവര്‍ത്തകനുമായി സഖാവില്‍ നിന്നും ലോക്കല്‍ ഏര്യാ നേതാക്കള്‍ ഭീഷണിപ്പെടുത്തി പന്ത്രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവം തൃശ്ശൂരില്‍ നിന്ന് ഗള്‍ഫ് നാടുകളിലേയ്ക്കും വ്യാപിക്കുകയാണ്. സിപിഎം അനുഭാവികളായ ഗള്‍ഫ് മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ പൊട്ടിത്തെറിക്കുന്നത് കൈക്കൂലിക്കാര്‍ക്കെതിരെ മാത്രമല്ല.അവരെ രക്ഷിച്ചു കൊണ്ടിരിക്കുന്ന ജില്ല സംസ്ഥാന നേതൃത്വങ്ങള്‍ക്ക് എതിരെ കൂടിയാണ്. എം.വി.ഗോവിന്ദന്റെ തെറ്റ് തിരുത്തല്‍ നയരേഖയെ പാര്‍ട്ടി തന്നെ തള്ളിപറയുന്ന സാഹചര്യത്തിലാണ് സിപിഎമ്മില്‍ കാര്യങ്ങള്‍ എത്തി നി്‌ല്ക്കുന്നത്.

എന്തായാലും കേരളത്തില്‍ സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഭരണത്തിന്റെ മറവില്‍ നടത്തുന്ന കൊള്ളയ്ക്ക് കഴിഞ്ഞ ദിവസം പുറത്തു വന്നതാണ് വാടക കെട്ടിടം ഒഴിഞ്ഞു കൊടുക്കാന്‍ ഉടമയില്‍ നിന്ന് പന്ത്രണ്ട് ലക്ഷം കൈക്കൂലി വാങ്ങിയെന്ന വിവരം. കൈക്കൂലി വാങ്ങിയത് മൂന്ന് സഖാക്കള്‍, കെുടുത്തത് മറ്റൊരു സഖാവ്. പാര്‍ട്ടി പ്രവര്‍ത്തകരോടും ബന്ധുക്കളോടും പോലും കൈക്കൂലിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന സൂചനയാണ് ഈ സംഭവം നല്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ നാട്ടികയിലാണ് വാടക കെട്ടിടം ഒഴിഞ്ഞു കൊടുക്കാന്‍ കെട്ടിട ഉടമയില്‍ നിന്ന് പന്ത്രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. സിപിഎം ഏര്യാ , ലോക്കല്‍ കമ്മിറ്റി ഭാരവഹികളാണ് പാര്‍ട്ടി ഓഫീസില്‍ വിളിച്ചു വരുത്തി പന്ത്രണ്ട് ലക്ഷം രൂപ വാങ്ങിച്ച് സംഭവം ഒതുക്കി തീര്‍ത്തത്.

നാട്ടിക തീരദേശ ഹൈവേയില്‍ പാര്‍ട്ടി അംഗം ഹോട്ടല്‍ നടത്തുന്ന മുറി ഒഴിഞ്ഞു കൊടുക്കാന്‍ കെട്ടിട ഉടമയില്‍നിന്നു 3 സിപിഎം നേതാക്കളാണ് 12 ലക്ഷം രൂപ വാങ്ങിയത്. പാര്‍ട്ടി അനുഭാവിതന്നെയായ കെട്ടിട ഉടമയെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണു വിവരം. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം ബിനാമിയായി നടത്തിയിരുന്ന ഹോട്ടല്‍ കുറച്ചുകാലമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഉടമ മുറി തിരിച്ചു ചോദിച്ചപ്പോള്‍ വാടക കുടിശിക നല്‍കിയില്ലെന്നു മാത്രമല്ല, ഒഴിയാനായി വന്‍ തുകയും ചോദിച്ചു. കട ഒഴിയുന്നതിനു തീരദേശത്തു സാധാരണ ചെറിയ തുക നല്‍കാറുണ്ട്. എന്നാല്‍,  ഹോട്ടല്‍ നടത്തുന്ന ഈ മുറി ഒഴിഞ്ഞു കൊടുക്കുന്നതിനു 20 ലക്ഷം രൂപയാണു ചോദിച്ചത്. പണം നല്‍കിയില്ലെങ്കില്‍ കെട്ടിടം വാടകയ്ക്കു നല്‍കുന്നതു തടയുമെന്നായിരുന്നു ഭീഷണി.

തുടര്‍ന്ന് ദിവസങ്ങളോളം നടന്ന ചര്‍ച്ചയ്ക്കുശേഷം 12 ലക്ഷം രൂപയില്‍ പ്രശ്‌നം ഒതുക്കി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, ലോക്കല്‍ കമ്മിറ്റി അംഗം എന്നിവരാണു തുക വീതിച്ചെടുത്തതെന്നു പാര്‍ട്ടി അനുഭാവികള്‍ സൂചന നല്‍കുന്നു. സഹകരണ സംഘത്തില്‍ മുക്കുപണ്ടംവച്ചു പണം തട്ടിയ കേസിലും മുന്‍ എംഎല്‍എയ്ക്കു വേണ്ടി പണം വാങ്ങിയ സംഭവത്തിലുമൊക്കെ ആരോപണം നേരിട്ടവരാണ് ഇവര്‍.ഇടപാടു നടന്ന് ഒരാഴ്ചയ്ക്കു ശേഷം ഗള്‍ഫില്‍നിന്നുള്ള സമൂഹ മാധ്യമ ഗ്രൂപ്പുകളാണു വിവരം പുറത്തെത്തിച്ചത്. 'നമ്മള്‍ ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം നല്‍കി വളര്‍ത്തുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ നടത്തുന്ന കൊള്ള' എന്ന നിലയിലായിരുന്നു പോസ്റ്റ്. ആയിരക്കണക്കിനാളുകളാണ് ഇതു പങ്കുവച്ചത്.

ആരോപണവിധേയരായ 3 പേരും പാര്‍ട്ടിയുടെ പരിപാടികള്‍ക്കു സാമ്പത്തിക സഹായം ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ മറ്റു പ്രാദേശിക നേതാക്കള്‍ക്ക് എതിര്‍ക്കാനാകുന്നില്ല. വര്‍ഷങ്ങളായി പാര്‍ട്ടി കുടുംബാംഗമായ കെട്ടിട ഉടമയോടാണ് നേതാക്കള്‍ കടുംകൈ കാട്ടിയതെന്നു പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടിയെ നശിപ്പിക്കാനായി വന്നവരെന്നാണു ചില നേതാക്കളെ സമൂഹ മാധ്യമത്തില്‍ അണികള്‍ വിശേഷിപ്പിക്കുന്നത്. പാര്‍ട്ടി ഏരിയ സെന്ററില്‍ അംഗങ്ങള്‍തന്നെ ഇതെക്കുറിച്ചു വിവരം നല്‍കിയിട്ടും അതു ജില്ലാ കമ്മിറ്റിയെയോ ജില്ലാ സെന്ററിനെയോ അറിയിച്ചിട്ടില്ലെന്നു പറയുന്നു. തീരദേശത്തുനിന്നുള്ള പ്രമുഖ നേതാക്കള്‍ക്കും ഇതെക്കുറിച്ചു വിവരം ലഭിച്ചിരുന്നില്ല.

കടമുറി ഒഴിയാന്‍ സിപിഎം നേതാക്കള്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ തല്‍ക്കാലം സിപിഎം ജില്ലാ കമ്മിറ്റി ഇടപെടില്ല. ഇതുമായി ബന്ധപ്പെട്ട വിശദീകരണം മാധ്യമങ്ങള്‍ക്കു നല്‍കാന്‍ ഏരിയ കമ്മിറ്റിയോടു നിര്‍ദേശിച്ചു. കടമുറി ഒഴിയാന്‍ 12 ലക്ഷം രൂപ വാങ്ങിയതു രണ്ടു വ്യക്തികള്‍ തമ്മില്‍ ഉണ്ടാക്കിയ കരാറാണെന്നും സിപിഎം നേതാക്കള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു പറഞ്ഞു.വ്യക്തികള്‍ തമ്മില്‍ നടത്തുന്ന കച്ചവടങ്ങളും ഇടപാടുകളുമായി സിപിഎമ്മിനു ബന്ധമില്ല. അതുകൊണ്ടുതന്നെ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന വാര്‍ത്ത പാര്‍ട്ടി നിഷേധിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ സംഭവത്തെപ്പറ്റി സിപിഎം അനുഭാവികളുടെ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ വരുന്ന ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

ജില്ല കമ്മിറ്റി ദിവസങ്ങള്‍ക്ക് മുന്‍പ് സംഭവം അറിഞ്ഞെങ്കിലും പാര്‍ട്ടിയുടെ ട്രഷറികളായ നേതാക്കള്‍ക്കെതിരെ യാതൊരു നടപടിയ്ക്കും മുതിര്‍ന്നില്ല. എന്നാല്‍ തൃശ്ശൂരില്‍ നിന്ന് വിദേശത്ത് ജോലി ചെയ്യുന്നവരാണ് സംഭവം പുറത്തു വിട്ടതെന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിയുടെ നിലപാടുകളും നയങ്ങളും പണക്കാര്‍ക്കുവേണ്ടി വഴി മാറുന്നതിന്റെ ഉത്തമ മാതൃകയാണ് ഈ സംഭവം. പിണറായി വിജയന്റെ തുടര്‍ ഭരണം തുടങ്ങിയതുമുതല്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കെട്ടഴിച്ചു വിട്ടതു പോലെയാണ് അഴിമതി, ലൈംഗീക, ലഹരി കടത്ത് ആരോപണങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (4 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (6 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (7 hours ago)

Malayali Vartha Recommends