കൈക്കൂലി വാങ്ങിയത് മൂന്ന് സഖാക്കള്‍, കെുടുത്തത് മറ്റൊരു സഖാവ്. പാര്‍ട്ടി പ്രവര്‍ത്തകരോടും ബന്ധുക്കളോടും പോലും കൈക്കൂലിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന സൂചനയാണ് ഈ സംഭവം നല്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ നാട്ടികയിലാണ് വാടക കെട്ടിടം ഒഴിഞ്ഞു കൊടുക്കാന്‍ കെട്ടിട ഉടമയില്‍ നിന്ന് പന്ത്രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. സിപിഎം ഏര്യാ , ലോക്കല്‍ കമ്മിറ്റി ഭാരവഹികളാണ് പാര്‍ട്ടി ഓഫീസില്‍ വിളിച്ചു വരുത്തി പന്ത്രണ്ട് ലക്ഷം രൂപ വാങ്ങിച്ച് സംഭവം ഒതുക്കി തീര്‍ത്തത്.

പാര്‍ട്ടി ബന്ധുവും പ്രവര്‍ത്തകനുമായി സഖാവില്‍ നിന്നും ലോക്കല്‍ ഏര്യാ നേതാക്കള്‍ ഭീഷണിപ്പെടുത്തി പന്ത്രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവം തൃശ്ശൂരില്‍ നിന്ന് ഗള്‍ഫ് നാടുകളിലേയ്ക്കും വ്യാപിക്കുകയാണ്. സിപിഎം അനുഭാവികളായ ഗള്‍ഫ് മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ പൊട്ടിത്തെറിക്കുന്നത് കൈക്കൂലിക്കാര്‍ക്കെതിരെ മാത്രമല്ല.അവരെ രക്ഷിച്ചു കൊണ്ടിരിക്കുന്ന ജില്ല സംസ്ഥാന നേതൃത്വങ്ങള്‍ക്ക് എതിരെ കൂടിയാണ്. എം.വി.ഗോവിന്ദന്റെ തെറ്റ് തിരുത്തല്‍ നയരേഖയെ പാര്‍ട്ടി തന്നെ തള്ളിപറയുന്ന സാഹചര്യത്തിലാണ് സിപിഎമ്മില്‍ കാര്യങ്ങള്‍ എത്തി നി്‌ല്ക്കുന്നത്.
എന്തായാലും കേരളത്തില്‍ സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഭരണത്തിന്റെ മറവില്‍ നടത്തുന്ന കൊള്ളയ്ക്ക് കഴിഞ്ഞ ദിവസം പുറത്തു വന്നതാണ് വാടക കെട്ടിടം ഒഴിഞ്ഞു കൊടുക്കാന്‍ ഉടമയില്‍ നിന്ന് പന്ത്രണ്ട് ലക്ഷം കൈക്കൂലി വാങ്ങിയെന്ന വിവരം. കൈക്കൂലി വാങ്ങിയത് മൂന്ന് സഖാക്കള്‍, കെുടുത്തത് മറ്റൊരു സഖാവ്. പാര്‍ട്ടി പ്രവര്‍ത്തകരോടും ബന്ധുക്കളോടും പോലും കൈക്കൂലിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന സൂചനയാണ് ഈ സംഭവം നല്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ നാട്ടികയിലാണ് വാടക കെട്ടിടം ഒഴിഞ്ഞു കൊടുക്കാന്‍ കെട്ടിട ഉടമയില്‍ നിന്ന് പന്ത്രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. സിപിഎം ഏര്യാ , ലോക്കല്‍ കമ്മിറ്റി ഭാരവഹികളാണ് പാര്‍ട്ടി ഓഫീസില്‍ വിളിച്ചു വരുത്തി പന്ത്രണ്ട് ലക്ഷം രൂപ വാങ്ങിച്ച് സംഭവം ഒതുക്കി തീര്‍ത്തത്.
നാട്ടിക തീരദേശ ഹൈവേയില്‍ പാര്‍ട്ടി അംഗം ഹോട്ടല്‍ നടത്തുന്ന മുറി ഒഴിഞ്ഞു കൊടുക്കാന്‍ കെട്ടിട ഉടമയില്‍നിന്നു 3 സിപിഎം നേതാക്കളാണ് 12 ലക്ഷം രൂപ വാങ്ങിയത്. പാര്‍ട്ടി അനുഭാവിതന്നെയായ കെട്ടിട ഉടമയെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണു വിവരം. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം ബിനാമിയായി നടത്തിയിരുന്ന ഹോട്ടല്‍ കുറച്ചുകാലമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഉടമ മുറി തിരിച്ചു ചോദിച്ചപ്പോള്‍ വാടക കുടിശിക നല്‍കിയില്ലെന്നു മാത്രമല്ല, ഒഴിയാനായി വന്‍ തുകയും ചോദിച്ചു. കട ഒഴിയുന്നതിനു തീരദേശത്തു സാധാരണ ചെറിയ തുക നല്‍കാറുണ്ട്. എന്നാല്‍, ഹോട്ടല്‍ നടത്തുന്ന ഈ മുറി ഒഴിഞ്ഞു കൊടുക്കുന്നതിനു 20 ലക്ഷം രൂപയാണു ചോദിച്ചത്. പണം നല്‍കിയില്ലെങ്കില്‍ കെട്ടിടം വാടകയ്ക്കു നല്‍കുന്നതു തടയുമെന്നായിരുന്നു ഭീഷണി.
തുടര്‍ന്ന് ദിവസങ്ങളോളം നടന്ന ചര്‍ച്ചയ്ക്കുശേഷം 12 ലക്ഷം രൂപയില്‍ പ്രശ്‌നം ഒതുക്കി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, ലോക്കല്‍ കമ്മിറ്റി അംഗം എന്നിവരാണു തുക വീതിച്ചെടുത്തതെന്നു പാര്‍ട്ടി അനുഭാവികള്‍ സൂചന നല്‍കുന്നു. സഹകരണ സംഘത്തില്‍ മുക്കുപണ്ടംവച്ചു പണം തട്ടിയ കേസിലും മുന്‍ എംഎല്‍എയ്ക്കു വേണ്ടി പണം വാങ്ങിയ സംഭവത്തിലുമൊക്കെ ആരോപണം നേരിട്ടവരാണ് ഇവര്‍.ഇടപാടു നടന്ന് ഒരാഴ്ചയ്ക്കു ശേഷം ഗള്‍ഫില്‍നിന്നുള്ള സമൂഹ മാധ്യമ ഗ്രൂപ്പുകളാണു വിവരം പുറത്തെത്തിച്ചത്. 'നമ്മള്‍ ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം നല്‍കി വളര്‍ത്തുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ നടത്തുന്ന കൊള്ള' എന്ന നിലയിലായിരുന്നു പോസ്റ്റ്. ആയിരക്കണക്കിനാളുകളാണ് ഇതു പങ്കുവച്ചത്.
ആരോപണവിധേയരായ 3 പേരും പാര്‍ട്ടിയുടെ പരിപാടികള്‍ക്കു സാമ്പത്തിക സഹായം ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ മറ്റു പ്രാദേശിക നേതാക്കള്‍ക്ക് എതിര്‍ക്കാനാകുന്നില്ല. വര്‍ഷങ്ങളായി പാര്‍ട്ടി കുടുംബാംഗമായ കെട്ടിട ഉടമയോടാണ് നേതാക്കള്‍ കടുംകൈ കാട്ടിയതെന്നു പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടിയെ നശിപ്പിക്കാനായി വന്നവരെന്നാണു ചില നേതാക്കളെ സമൂഹ മാധ്യമത്തില്‍ അണികള്‍ വിശേഷിപ്പിക്കുന്നത്. പാര്‍ട്ടി ഏരിയ സെന്ററില്‍ അംഗങ്ങള്‍തന്നെ ഇതെക്കുറിച്ചു വിവരം നല്‍കിയിട്ടും അതു ജില്ലാ കമ്മിറ്റിയെയോ ജില്ലാ സെന്ററിനെയോ അറിയിച്ചിട്ടില്ലെന്നു പറയുന്നു. തീരദേശത്തുനിന്നുള്ള പ്രമുഖ നേതാക്കള്‍ക്കും ഇതെക്കുറിച്ചു വിവരം ലഭിച്ചിരുന്നില്ല.
കടമുറി ഒഴിയാന്‍ സിപിഎം നേതാക്കള്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ തല്‍ക്കാലം സിപിഎം ജില്ലാ കമ്മിറ്റി ഇടപെടില്ല. ഇതുമായി ബന്ധപ്പെട്ട വിശദീകരണം മാധ്യമങ്ങള്‍ക്കു നല്‍കാന്‍ ഏരിയ കമ്മിറ്റിയോടു നിര്‍ദേശിച്ചു. കടമുറി ഒഴിയാന്‍ 12 ലക്ഷം രൂപ വാങ്ങിയതു രണ്ടു വ്യക്തികള്‍ തമ്മില്‍ ഉണ്ടാക്കിയ കരാറാണെന്നും സിപിഎം നേതാക്കള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു പറഞ്ഞു.വ്യക്തികള്‍ തമ്മില്‍ നടത്തുന്ന കച്ചവടങ്ങളും ഇടപാടുകളുമായി സിപിഎമ്മിനു ബന്ധമില്ല. അതുകൊണ്ടുതന്നെ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന വാര്‍ത്ത പാര്‍ട്ടി നിഷേധിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ സംഭവത്തെപ്പറ്റി സിപിഎം അനുഭാവികളുടെ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ വരുന്ന ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
ജില്ല കമ്മിറ്റി ദിവസങ്ങള്‍ക്ക് മുന്‍പ് സംഭവം അറിഞ്ഞെങ്കിലും പാര്‍ട്ടിയുടെ ട്രഷറികളായ നേതാക്കള്‍ക്കെതിരെ യാതൊരു നടപടിയ്ക്കും മുതിര്‍ന്നില്ല. എന്നാല്‍ തൃശ്ശൂരില്‍ നിന്ന് വിദേശത്ത് ജോലി ചെയ്യുന്നവരാണ് സംഭവം പുറത്തു വിട്ടതെന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിയുടെ നിലപാടുകളും നയങ്ങളും പണക്കാര്‍ക്കുവേണ്ടി വഴി മാറുന്നതിന്റെ ഉത്തമ മാതൃകയാണ് ഈ സംഭവം. പിണറായി വിജയന്റെ തുടര്‍ ഭരണം തുടങ്ങിയതുമുതല്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കെട്ടഴിച്ചു വിട്ടതു പോലെയാണ് അഴിമതി, ലൈംഗീക, ലഹരി കടത്ത് ആരോപണങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha



























