പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ പേരിലും ജപ്തി നടപടികൾ സ്വീകരിച്ചു; മലപ്പുറത്തെ ടിപി യൂസഫ് എന്ന വ്യക്തി ഉൾപ്പെടെ 18 പേർക്കെതിരെയുള്ള നടപടി പിൻവലിക്കണം; ജപ്തി നടപ്പാക്കിയതിൽ വീഴ്ച പറ്റി; പിഎഫ്ഐ ജപ്തിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും ഹൈക്കോടതി ഇടപെടൽ

പിഎഫ്ഐ ജപ്തിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും ഹൈക്കോടതി നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ പേരിലും ജപ്തി നടപടികൾ സ്വീകരിച്ചിരുന്നു. ഇത് പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.
ടിപി യൂസഫ് എന്ന വ്യക്തി ഉൾപ്പെടെ 18 പേർക്കെതിരെയുള്ള നടപടി പിൻവലിക്കാനാണ് നിർദ്ദേശം ഹൈക്കോടതി നൽകിയിരിക്കുന്നത്. ജപ്തി നടപ്പാക്കിയതിൽ വീഴ്ച പറ്റി. ഇത് മനസിലായതോടെ നടപടികൾ നിർത്തി വെച്ചതായി സർക്കാർ കോടതിയിൽ വ്യക്തമാക്കി. മിന്നൽ ഹർത്താലിൽ 5.20 ലക്ഷം രൂപയുടെ പൊതു മുതൽ നഷ്ടം ഈടാക്കാനും പിഎഫ് ഐ ചുമതലയുള്ളവരുടെ ആസ്തി വകകൾ കണ്ട് കെട്ടാനും ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. ആദ്യഘട്ടം നടപടികളിൽ മെല്ലപ്പോക്ക് നടത്തുകയായിരുന്നു സർക്കാർ. എന്നാൽ ഹൈക്കോടതി കർശന നിർദ്ദേശം കൊടുത്തതോടെ ഒറ്റ ദിവസം കൊണ്ട് വ്യാപകമായി നടപടി സ്വീകരിക്കുകയായിരുന്നു. ഇതിൽ വ്യാപക പരാതി ശക്തമായി.
ഹർത്താൽ നടക്കുന്നതിന് മുന്നേ മരിച്ചവരുടെ സ്വത്ത് വകയടക്കം കണ്ട് കെട്ടി. ഇന്ന് ഹൈക്കോടതിയിൽ ഈ കാര്യത്തെ കുറിച്ചുള്ള റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ പിഴവ് പറ്റിയെന്ന് സർക്കാർ സമ്മതിക്കുകയും ചെയ്ത കാര്യമാണ്. ജനുവരി 18ന് അടിയന്തര നടപടിയ്ക്ക് ഹൈക്കോടതി നിർദ്ദേശിച്ചു . ഇത് വേഗത്തിൽ തന്നെ പൂർത്തിയാക്കുകയും ചെയ്തിരുന്നു. റജിസ്ട്രേഷൻ ഐജിയിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യു കമ്മീഷണർ നടപടികൾ തുടങ്ങി .
ചുരുങ്ങിയ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുകയും ചെയ്‌തു . ഇതിനിടയിൽ പേര്, വിലാസം, സർവ്വേ നമ്പർ അടക്കമുള്ളവയിലെ സാമ്യം കാരണം ചില പിഴവുകൾ വന്നതായിരുന്നു പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ട് കെട്ടി. തുടർന്ന് നടപടികൾ നിർത്തി വെക്കാൻ ലാൻഡ് റവന്യു കമ്മീഷണർക്കും പോലീസ് മേധാവിയ്ക്കും നിർദ്ദേശം നൽകുകയായിരുന്നു. പക്ഷേ തെറ്റായ നടപടികൾ പിൻവലിക്കണമെന്ന് കേസിൽ കക്ഷി ചേരാനെത്തിയ മലപ്പുറത്തെ യൂസഫ് അടക്കമുള്ളവർ കോടതിയിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























