മോഹൻലാലിന് 7 വർഷം വരെ തടവ് ? കേസിൽ നടന്നത് അട്ടിമറിയോ? ആനക്കൊമ്പ് കേസിനെ കുറിച്ച് വിശദമായ കുറിപ്പുമായി അഭിഭാഷകൻ ശ്രീജിത്ത് പെരുമന

നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിനെ കുറിച്ച് വിശദമായ കുറിപ്പുമായി അഭിഭാഷകൻ ശ്രീജിത്ത് പെരുമന. എഫ് ഐ ഐർ രജിസ്റ്റർ ചെയ്ത് 4 വർഷവും 2 മാസവും ജാമ്യമോ, മുൻകൂർ ജാമ്യമോ എടുക്കാതെ അറസ്റ്റ് ചെയ്യപ്പെടാതെ മോഹൻലാൽ എന്ന പ്രതി നമുക്കിടയിൽ സൂപ്പർ സ്‌റ്റാറായി വിലസുകയാണെന്ന് ശ്രീജിത്ത് പെരുമന കുറിച്ചു.' മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ നടന്നത് സമ്പൂർണ്ണ അട്ടിമറിയോ', എന്ന വരികളോടെയാണ് ശ്രീജിത്തിന്റെ കുറിപ്പ്. വായിക്കാം, മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ നടന്നത് സമ്പൂർണ്ണ അട്ടിമറിയോ ❓️സാധാരണക്കാരെ ഞെട്ടിക്കുന്ന വിവരങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും കൂട്ടുനിന്നപ്പോൾ കോടതി പോലും കേസ് പരിഗണിക്കാതെ മോഹൻലാലിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചോ?7 വർഷം തടവ് കിട്ടാവുന്ന കുറ്റകൃത്യത്തിൽ ഒന്നാം പ്രതിയായിട്ടും അറസ്റ്റ് ചെയ്യുകയോ, ജാമ്യം എടുക്കുകയോ ചെയ്യാതെ, വിചാരണ നടത്താതെ ഇപ്പോഴും പ്രതികളെ സംരക്ഷിക്കുന്നതാര് ❓️FIR രജിസ്റ്റർ ചെയ്ത് 50 മാസങ്ങൾ അഥവാ 4 വർഷവും 2 മാസവും ജാമ്യമോ, മുൻകൂർ ജാമ്യമോ എടുക്കാതെ അറസ്റ്റ് ചെയ്യപ്പെടാതെ മോഹൻലാൽ എന്ന പ്രതി നമുക്കിടയിൽ സൂപ്പർ സ്‌റ്റാറായി വിലസുന്നു..മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ് റദ്ദാക്കാണമെന്ന സർക്കാർ -മോഹൻലാൽ കേസിൽ ഹൈക്കോടതി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ മോഹൻലാലിനെ രക്ഷിക്കാൻ ഉദ്യോഗസ്ഥരും സർക്കാരും നടത്തിയ അട്ടിമറികളും, അഴിമതിയും ആധികാരികമായി പരിശോധിക്കാം.."മോഹൻലാലിന് കിട്ടുന്ന ഇളവ് സാധാരണക്കാരന് കിട്ടുമോ" എന്നും "നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും "," മോഹൻലാലിന്റെ സ്ഥാനത്ത് സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ ആകുമായിരുന്നുവെന്നും" ബഹു കേരള ഹൈക്കോടതിക്ക് പോലും വക്കാൽ പറയേണ്ടിവന്ന
അതീവ ഗുരുതര സാഹചര്യം എങ്ങനെയുണ്ടായി ❓️1 . എന്താണ് ആനക്കൊമ്പ് കേസ് ❓️
22.07.2011 ന് ആദായനികുതി വകുപ്പ് നടൻ മോഹൻലാലിന്റെ എറണാകുളത്തുള്ള വസതിയിൽ നടത്തിയ പരിശോധനയിൽ ആനക്കൊമ്പുകൾ കൈവശം വെച്ചതായി കണ്ടെത്തി. ആദായനികുതി വകുപ്പിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ കോടനാട് എന്നിവരടങ്ങിയ സംഘം പ്രതിയുടെ വീട്ടിൽ പരിശോധന നടത്തി. 21.12.2011 ന് വൈകുന്നേരം 4.00 മണിയോടെ കൊച്ചിയിലെ പ്രതിയുടെ വസതിയിൽ നിന്ന് റോസ് വുഡ് കൊണ്ട് നിർമ്മിച്ച സ്റ്റാൻഡിൽ ഉറപ്പിച്ച രണ്ട് അനകൊമ്പുകളും കണ്ണാടിയുടെ ഇരുവശത്തും ഉറപ്പിച്ച രണ്ട് അനകൊമ്പുകളും കണ്ടെത്തി.പിടിച്ചെടുക്കുന്ന സമയത്ത്, കുറ്റാരോപിതനായ മോഹൻലാലിന്റെ ആനക്കൊമ്പുകൾ കൈവശം വയ്ക്കുന്നതിന് 1972- ലെ വന്യജീവി (സംരക്ഷണ) നിയമം അനുസരിച്ച് നിയമപരമായ ഉടമസ്ഥ സർട്ടിഫിക്കറ്റോ, മറ്റെന്തെങ്കിലും രേഖകളോ ഇല്ലായിരുന്നു. തൽഫലമായി, ഒ.ആർ. 14/2012 നമ്പർ FIR കോടനാട് റെയിഞ്ചിലെ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു.
2. പിടിച്ചെടുത്ത 4 അനധികൃത ആനക്കൊമ്പുകൾ സീസർ മഹസർ എഴുതി കണ്ടുകെട്ടിയോ ❓️
അവിടെയാണ് ആദ്യത്തെ ഉഡായിപ്പ് ആരംഭിക്കുന്നത്. വന്യജീവി സംരക്ഷണ നിയമം 1972 ലെ വകുപ്പ് 58F പ്രകാരം കണ്ടെടുത്ത അനധികൃത ആനക്കൊമ്പുകൾ കണ്ടുകെട്ടി ഫോറസ്റ്റ് സ്റ്റേഷനിലേക്കും പിന്നീട് മജിസ്‌ട്രെറ്റിന്റെ മുൻപാകെയും ഹാജരാക്കണം.
എന്നാൽ ഫോറസ്റ്റ് റെയ്ഡിൽ മോഹൻലാലിന്റെ വീട്ടിൽ നിന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മേൽപ്പറഞ്ഞ കൊമ്പുകൾ പിടിച്ചെടുത്ത ശേഷം അത് നിയമവിരുദ്ധമായി സൂക്ഷിച്ചതാണ് എന്ന് തിരിച്ചറിഞ്ഞിട്ടും വിശാല മനസ്‌ക്കാരായ ഫോറസ്റ്റ് ഓഫീസർമാർ മോഹൻലാലിന്റെ പ്രതിനിധിയായ, വീട്ടിലെ കാര്യസ്ഥൻ എം.ജെ.ആന്റണിക്ക് ബോണ്ടിൽ വിട്ടുകൊടുത്തു. മേൽപ്പറഞ്ഞ പ്രവൃത്തി വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 50(4A), 50(4) എന്നിവക്ക് വിരുദ്ധവും നിയമവിരുദ്ധവുമാണ്.അതായത് കട്ട മുതൽ കള്ളന്റെ ബന്ധുക്കളെയോ, വേണ്ടപ്പെട്ടവരെയോ ഏൽപ്പിക്കുന്നു എന്ന് ചുരുക്കം അഥവാ കുത്തി കൊല്ലാൻ ഉപയോഗിച്ച കത്തി കൊലപാതകിക്ക് തിരികെ കൊടുക്കുന്ന ലൈൻ.തുടങ്ങിയ രൂക്ഷമായ വിമർശങ്ങൾ ഒകെ നടത്തിയിട്ടുണ്ട് കൂടാതെ 1961 ലെ കേരള ഫോറസ്റ്റ് ആക്റ്റ് വകുപ്പ് 69 പ്രകാരം ആനക്കൊമ്പുകൾ സംസ്ഥാന സർക്കാരിന്റെ മാത്രം ഉടമസ്ഥതയിൽ വരുന്ന വസ്തുവാണ്. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 39(3) പ്രകാരം സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുഭവിക്കുന്ന ഉടമസ്ഥ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമാണ് ഒരു സ്വകാര്യ വ്യക്തിക്ക് ആനക്കൊമ്പ് കൈവശം വെക്കാൻ അനുമതിയുള്ളത്.
എന്നാൽ നിയമ പ്രകാരം ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഉള്ളവർക്ക് അവരുടെ രക്ത ബന്ധുക്കൾക്ക് മാത്രമേ അത് കൈമാറാൻ പോലും അനുമതിയുള്ളു. മറ്റൊരാൾക്ക് സമ്മാനമായി പോലും കൊടുക്കാൻ പാടില്ല.നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ് ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് ബദറുദ്ദീന്‍റെ ബെഞ്ചാണ് ഹരജിയിൽ വാദം കേട്ടത്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വിധി പറയും. ആനക്കൊമ്പുകൾ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന സർക്കാർ ആവശ്യം തള്ളിയ പെരുമ്പാവൂർ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാർ ആവശ്യം. റെയ്ഡിനിടെ ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോൾ മോഹൻലാലിന് ആനക്കൊമ്പിന്‍റെ ഉടമസ്ഥ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നോ എന്നത് തെളിവ് പരിശോധിച്ച് വിചാരണയിലൂടെ കണ്ടെത്താമെന്ന് കേസ് പരിഗണിക്കവെ വാക്കാൽ പരാമർശിച്ചിരുന്നു. കേസിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച രണ്ട് ഹരജികൾ ചീഫ് ജസ്റ്റിസിന്‍റെ പരിഗണനയിലും ഉണ്ട്
https://www.facebook.com/Malayalivartha



























