Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

നിലമ്പൂർ എംഎൽഎ പി.വി അൻവറിന്റെ 4 തടയണകളും പൊളിക്കണമെന്ന് ഹൈക്കോടതി..ഇനി രക്ഷയില്ല, കെട്ടിപൊക്കിയതെല്ലാം പൊളിച്ചടുക്കാൻ കോടതി, നാളെ ഇഡി കൈയോടെ പൊക്കും..

02 FEBRUARY 2023 07:52 PM IST
മലയാളി വാര്‍ത്ത

പാവം അൻവർ ഇക്കയ്ക്ക് ഇത് കഷ്ടകാലം ആണെന്ന് ആണ് തോന്നുന്നത്, എവിടെ തിരിഞ്ഞാലും പിടി വീഴുകയാണ്, അൻവർ കുറെയൊക്കെ മുങ്ങി നടക്കുക ആണെങ്കിലും പണി ഇങ്ങനെ കിട്ടികൊണ്ട് ഇരിക്കുകയാണ്, ഇപ്പോഴിതാ പി.വി അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള പി.വി.ആർ നേച്വർ റിസോർട്ടിലെ നാല് തടയണകളും ഒരു മാസത്തിനകം പൊളിക്കണമെന്ന് ഹൈക്കോടതി. ഹൈകോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തടയണകൾ പൊളിക്കണമെന്നുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി.റിസോർട്ട് ഉടമകൾ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി തടയണകൾ പൊളിച്ചു നീക്കണം എന്നാന്ന് കോടതി നിർദേശിച്ചിരിക്കുന്നത്. പൊളിച്ചു നീക്കുന്ന നടപടിക്ക് വലിയ ചെലവ് വന്നാൽ അത് റിസോർട്ട് ഉടമകളിൽ നിന്ന് ഈടാക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പി.വി.ആർ നേച്ചർ റിസോർട്ടും കരാറുകാരൻ ഷെഫീഖ് ആലുങ്കലുമാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന പി.വി. അൻവർ എം.എൽ.എയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കടാംപൊയിലിലെ പി.വി.ആർ നേച്വർ റിസോർട്ടിലെ തടയണകൾ പൊളിച്ചു നീക്കണമെന്ന് കലക്ടറാണ് ഉത്തരവിട്ടത്. കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി തള്ളിയ ഹൈകോടതി തടയണകൾ പൊളിക്കണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു. തടയണകൾ പൊളിച്ചു നീക്കാനുള്ള കലക്ടറുടെ

ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹരജിയും കോടതി പരിഗണിച്ചിരുന്നു.പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനുള്ള ലക്ഷ്യത്തിൻറെ ഭാഗമാണ് കലക്ടറുടെ ഉത്തരവ്. അതിൽ ഇടപെടേണ്ട കാര്യമില്ല. പി.വി.ആർ നേച്വർ റിസോർട്ട്, പി.വി. അൻവർ എന്നിവരെ ഹരജിയിൽ എതിർകക്ഷികളാക്കിയിട്ടുമില്ല.തുടർന്നാണ് തടയണകൾ റിസോർട്ട് അധികൃതർ തന്നെ പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. പൊളിച്ചു നീക്കാത്ത പക്ഷം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉത്തരവാദിത്തം നിർവഹിക്കണം. പഞ്ചായത്താണ് പൊളിച്ചു നീക്കുന്നതെങ്കിൽ റിസോർട്ടിൽ നിന്ന് ഇതിൻറെ ചെലവ് ഈടാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.കൃത്യമായി പറഞ്ഞാൽ 2021 സെപ്റ്റംബറിലായിരുന്നു കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് കക്കാടംപൊയിലിലെ പി വി ആര്‍ നേച്ചര്‍ റിസോര്‍ട്ടിലെ നാല് അനധികൃത തടയണകള്‍ പൊളിച്ചുമാറ്റാന്‍ കളക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡിയുടെ ഉത്തരവ് ഇട്ടത്, ഇരുവഴിഞ്ഞി പുഴയിലേക്കുള്ള സ്വാഭാവിക നീരൊഴുക്ക് തടഞ്ഞുനിര്‍ത്തി നിര്‍മിച്ച തടയണ അനധികൃതമാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. പി വി അന്‍വര്‍ എം.എല്‍.എ.യുടെ ഉടമസ്ഥതയിലുള്ള ഈ റിസോട്ടിനെതിരെ നേരത്തെ ഒട്ടറെ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.റിസോര്‍ട്ടിനുവേണ്ടി മൂന്ന് കോണ്‍ക്രീറ്റ് തടയണകള്‍ ഉള്‍പ്പെടെ നാല് തടയണകള്‍ പണിതതായും ഇവ മഴക്കാലത്ത് നീരൊഴുക്ക്

തടയുന്നതായും ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസറും ജില്ലാ ജിയോളജിസ്റ്റും കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തടയണകളുടെ ഇടയിലും മുകള്‍ഭാഗത്തും കൂടുതല്‍ ജലം സംഭരിക്കപ്പെടുന്നത് കാലവര്‍ഷത്തില്‍ ദുരന്തസാധ്യതയുണ്ടാക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. റിസോര്‍ട്ടിന്റെ നാല് തടയണകളും ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്നാണ് കളക്ടറുടെ ഉത്തരവില്‍ പറയുന്നത്. അല്ലാത്തപക്ഷം തടയണ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കുകയും ചെലവാകുന്ന തുക ഉടമകളില്‍നിന്ന് ഈടാക്കുകയും ചെയ്യണമെന്നും ഉത്തരവിലുണ്ട്.റിസോര്‍ട്ടിലെ തടയണകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി നല്‍കിയ കേസില്‍ പരാതിക്കാരന്റെയും കക്ഷികളുടെയും ഭാഗം കേട്ടശേഷം രണ്ടുമാസത്തിനകം കോഴിക്കോട് കളക്ടര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ഡിസംബര്‍ 22-ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, നടപടികളുണ്ടാവാത്തതിനെത്തുടര്‍ന്ന് സമിതി വീണ്ടും കോടതിയെ സമീപിച്ച് കളക്ടര്‍ക്കെതിരേ കോടതിയലക്ഷ്യ ഉത്തരവ് നേടിയിരുന്നു. തുടര്‍ന്ന് കളക്ടര്‍ പരാതിക്കാരുടെയും കക്ഷികളുടെയും വിചാരണ നടത്തുകയും പരാതി പരിശോധിക്കാന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്.പ്രദേശത്ത് അനധികൃത നിര്‍മാണപ്രവര്‍ത്തനം വ്യാപകമാണെന്നും ഇതിനെതിരേ അന്വേഷണം വേണമെന്നും കേരള നദീസംരക്ഷണസമിതി

 

ജനറല്‍ സെക്രട്ടറി ടി വി രാജന്‍ ആവശ്യപ്പെട്ടു. അനുമതിയില്ലാത്തതും രേഖയില്‍ ഉടമസ്ഥര്‍ ആരെന്നറിയാത്തതുമായ വില്ലകള്‍ ഇവിടെയുണ്ട്. എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതിവകുപ്പും അടക്കമുള്ള ഏജന്‍സികള്‍ ഇക്കാര്യങ്ങള്‍ അന്വേഷണവിധേയമാക്കണമെന്നും അന്ന് ആവശ്യപെട്ടിരുന്നു, റിസോര്‍ട്ടിലെ തടയണകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി നല്‍കിയ കേസിലാണ് പരാതിക്കാരന്റെയും കക്ഷികളുടെയും ഭാഗം കേട്ടശേഷം രണ്ടുമാസത്തിനകം കോഴിക്കോട് കളക്ടര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി 2020 ഡിസംബര്‍ 22-ന് ആദ്യ ഉത്തരവ് ഇറക്കുന്നത്. എന്നാല്‍, നടപടികളുണ്ടാവാത്തതിനെത്തുടര്‍ന്ന് സമിതി വീണ്ടും കോടതിയെ സമീപിച്ച് കളക്ടര്‍ക്കെതിരേ കോടതിയലക്ഷ്യ ഉത്തരവ് നേടുകയായിരുന്നു.റിസോര്‍ട്ടിനുവേണ്ടി മൂന്ന് കോണ്‍ക്രീറ്റ് തടയണകള്‍ ഉള്‍പ്പെടെ നാല് തടയണകള്‍ പണിതതായും ഇവ മഴക്കാലത്ത് നീരൊഴുക്ക് തടയുന്നതായും ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസറും ജില്ലാ ജിയോളജിസ്റ്റും കണ്ടെത്തി റിപ്പോര്‍ട്ട് നൽകിയിരുന്നതാണ്. തടയണകളുടെ ഇടയിലും മുകള്‍ഭാഗത്തും കൂടുതല്‍ ജലം സംഭരിക്കപ്പെടുന്നത് കാലവര്‍ഷത്തില്‍ ദുരന്തസാധ്യതയുണ്ടാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. റിസോര്‍ട്ടിന്റെ നാല് തടയണകളും ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്നാണ് കളക്ടറുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്. അല്ലാത്തപക്ഷം തടയണ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കുകയും

ചെലവാകുന്ന തുക ഉടമകളില്‍നിന്ന് ഈടാക്കുകയും ചെയ്യണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നെങ്കിലും അൻവറിന്റെ ഭരണ സ്വാധീനത്തിൽ കളക്ടറുടെയും കോടതിയുടെയും ഉത്തരവുകൾ ഒന്നും നടപ്പിലാക്കിയിരുന്നില്ല.എന്നാൽ അതിനാണിപ്പോൾ ഇന്ന് തിരിച്ചടി ഉണ്ടായിരിക്കുന്നത്..അതേസമയം, കർണാടകയിലെ ക്വാറി ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പി വി അൻവർ എംഎൽഎയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് അൻവർ ഹാജരായത്.2012ൽ കർണാടകയിലെ ക്വാറി ബിസിനസുമായി ബന്ധപ്പെട്ട് സലീം എന്ന വ്യക്തിയാണ് പരാതി നൽകിയത്. കഴിഞ്ഞ ജൂലൈയിൽ ഇഡിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ചോദ്യം ചെയ്യൽ. 2012ൽ കർണാടകയിലെ ക്വാറി ബിസിനസുമായി ബന്ധപ്പെട്ട് സലീം എന്ന വ്യക്തിയാണ് പരാതി നൽകിയത്.ഈ രണ്ടു വിഷയങ്ങളും പി വി അൻവരെന്ന എം എൽ എ യെ വീണ്ടും മുൾ മുനയിൽ നിർത്തിയിരിക്കുകയാണ്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (2 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (2 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (3 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (3 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (3 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (4 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (5 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (5 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (5 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (5 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (6 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (6 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (6 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (6 hours ago)

Malayali Vartha Recommends