ബജറ്റിന് മുൻപ് കേരളത്തിന് കേന്ദ്രസർക്കാർ വക മറ്റൊരു ഇരുട്ടടി കൂടി, പിണറായിയെ വെള്ളം കുടിപ്പിച്ച് മോദി..എന്തൊക്കെ കാണേണ്ടി വരും കേരളം..

ഇന്നു ബജറ്റ് അവതരിപ്പിക്കാനിരിക്കെ, സംസ്ഥാന സർക്കാരിനു കേന്ദ്രസർക്കാർ വക മറ്റൊരു ഇരുട്ടടി കൂടി. ഇൗ വർഷം കടമെടുക്കാവുന്ന തുകയിൽ 2,700 കോടി രൂപ കൂടി ഒറ്റയടിക്കു കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് ധനവകുപ്പിന് ഇന്നലെ ലഭിച്ചു. കിഫ്ബി എടുത്ത വായ്പ സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാക്കിയാണു കടമെടുപ്പു പരിധി വെട്ടിക്കുറച്ചത്.മന്ത്രി കെ.എൻ.ബാലഗോപാൽ ഇന്നു രാവിലെ 9നാണ് മൂന്നാം ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു പിന്നാലെ നികുതി ഭാരം കൂടി അടിച്ചേൽപ്പിക്കുമോ എന്ന ചങ്കിടിപ്പിലാണു ജനം. ഭൂമിയുടെ ന്യായവില, ഭൂനികുതി, ഫീസുകൾ, പിഴത്തുക, മോട്ടർ വാഹന നികുതി തുടങ്ങിയവ വർധിക്കുമെന്നാണ് കരുതുന്നത്. പുതുതായി നികുതികളും സേവന നിരക്കുകളും ഏർപ്പെടുത്തിയേക്കും.സാമ്പത്തിക വർഷം അവസാനിക്കുന്ന ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വകുപ്പുകൾ ഏറ്റവും കൂടുതൽ പണം ചെലവിടേണ്ട സമയത്താണ് കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്. 2,700 കോടി കുറവു വരുന്നതോടെ വർഷാവസാനം ട്രഷറി സമ്മർദത്തിലാകും. ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റിൽ ഉണ്ടാവുകയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. എല്ലാവരെയും കൂട്ടിച്ചേർത്ത് കേരളത്തിന് വേണ്ടി പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. എല്ലാവരുടെയും സഹായത്തോടെ വികസന കാര്യങ്ങളുമായി സംസ്ഥാനം അതിശക്തമായി മുന്നോട്ടു പോകും.
കേന്ദ്ര സർക്കാറിന്‍റെ സമീപനം കേരളത്തിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കേന്ദ്രത്തിന്‍റെ നടപടി സംസ്ഥാനത്തെ ജനങ്ങൾ കൂടി മനസിലാക്കേണ്ടതാണ്. ജനങ്ങൾക്ക് താങ്ങാൻ സാധിക്കാത്ത ഭാരം എൽ.ഡി.എഫ് സർക്കാർ ഉണ്ടാക്കിയിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റിനു കാത്തിരുന്നത്. ജനങ്ങളിലും അത്തരമൊരു പ്രതീക്ഷ സൃഷ്ടിക്കുന്നതിൽ ധനമന്ത്രി ഒരു പരിധി വരെ വിജയിച്ചിരുന്നു. ബജറ്റിൽ ആകർഷണീയമായ ഒട്ടേറെ പ്രയോഗങ്ങളുണ്ടെന്നത് യാഥാർഥ്യമാണ്. പക്ഷേ അതിൽ വാചകങ്ങൾക്കാണോ അതോ സംഖ്യകൾക്കാണോ പ്രാധാന്യം നൽകിയത് എന്ന കാര്യത്തിലാണു സംശയം.അതിൽ ഒന്നാമതായി ഇന്ത്യയുടെ രാഷ്ട്രീയമാണ്. ഒൻപതു സംസ്ഥാനങ്ങളിലേക്ക് ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലും തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം. 2024ലാകട്ടെ ലോക്സഭ തിരഞ്ഞെടുപ്പും വരുന്നു. നിലവിലുള്ള സർക്കാർ ഭരണത്തുടർച്ച ആഗ്രഹിക്കുന്നത് സ്വാഭാവികം. അതിനാൽത്തന്നെ രാഷ്ട്രീയപരമായി ജനത്തെ ബജറ്റിലൂടെ സ്വാധീനിക്കാനുള്ള തന്ത്രം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകാം. ഈ ലക്ഷ്യം നേടുന്നതിൽ ധനമന്ത്രി വിജയിച്ചെന്നു പറയാം. ചെലവിനത്തിലാണെങ്കിലും വരുമാന സ്രോതസ്സിലാണെങ്കിലും, പരിശോധിക്കുമ്പോൾ കയ്യടി വാങ്ങത്തക്ക അവതരണമാണു നടന്നത്. അതിനു വേണ്ടി ഇപ്പോൾ പ്രയോഗത്തിലുള്ള ചില ‘ലേബലു’കൾ വ്യാപകമായി ഉപയോഗിച്ചതും കാണാം.
ഉദാഹരണത്തിന് ഹരിതം, യുവജനം, ആദിവാസിക്ഷേമം, വനിതാ ക്ഷേമം തുടങ്ങിയവ. എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന ഒരു ബജറ്റാണിതെന്ന തോന്നലുണ്ടാക്കുന്നതിന് ഇതിലൂടെ ധനമന്ത്രിക്കു സാധിച്ചു. പക്ഷേ ജെൻഡർ ബജറ്റെന്നൊന്നും വിശേഷിപ്പിക്കാനാകില്ല. പല പ്രഖ്യാപനങ്ങളും ഒരു രാഷ്ട്രീയ പ്രൊപ്പഗാന്‍ഡ പോലെയാണ് തോന്നുന്നത്. ബജറ്റിലൂടെയല്ല, ബജറ്റ് പ്രസംഗത്തിലൂടെ രാഷ്ട്രീയ നേട്ടം കൈവരിച്ചുവെന്നു തന്നെ പറയാം.
https://www.facebook.com/Malayalivartha



























