ബിബിസിയെ തള്ളി, ഇന്ത്യയാണ് എനിക്ക് വലുത്, ഋഷി സുനക്കിന്റെ തീ പൊരി വാക്കുകൾ..ഇന്ത്യ വളരെ പ്രധാനപ്പെട്ട ഒരു അന്താരാഷ്ട്ര പങ്കാളിയാണ്..തുടര്‍ന്നും സര്‍ക്കാര്‍ അങ്ങനെ തന്നെ ഇന്ത്യയെ പരിഗണിക്കും...

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയ്‌ക്കെതിരെ ഇങ്ങനെ പ്രതിഷേധം ശക്തമാവുകയാണ്, അതിന്റെ പേരിൽ ഇന്ത്യയിൽ ഇപ്പോഴും പ്രേശ്നനങ്ങൾ എല്ലാം ആളിക്കത്തുകയാണ്, അതിനു ഇടയിലാണ് ഇപ്പോൾ ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ നിലപാടറിയിച്ചു കൊണ്ട് ബ്രിട്ടീഷ് സർക്കാർ രംഗത്ത് വരുന്നത്, പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയ്‌ക്കെതിരെ ബ്രിട്ടണിലെ ഇന്ത്യക്കാര്‍ പ്രതിഷേധം തുടരുന്നതിനിടെ വിശദീകരണവുമായി യുകെ സര്‍ക്കാര്‍. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും സ്വതന്ത്രമായാണ് ബിബിസി പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ബ്രിട്ടനെ സംബന്ധിച്ച് ഇന്ത്യ വളരെ പ്രധാനപ്പെട്ട ഒരു അന്താരാഷ്ട്ര പങ്കാളിയാണ്. തുടര്‍ന്നും സര്‍ക്കാര്‍ അങ്ങനെ തന്നെ ഇന്ത്യയെ പരിഗണിക്കും. ഡോക്യുമെന്ററിയെ ഇന്ത്യ അപലപിച്ചത് ചൂണ്ടിക്കാട്ടിയുള്ള ചോദ്യങ്ങളോടായിരുന്നു ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതികരണം.‘മോദി: ദി ഇന്ത്യ ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി രണ്ടു ഭാഗങ്ങളായാണ് പുറത്തുവന്നത്. ആദ്യ ഭാഗം ഗുജറാത്ത് വംശഹത്യയെ കുറച്ചുള്ളതായിരുന്നു. രണ്ടാമത്തേതില്‍ നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവ വികാസങ്ങളാണ് വിശദീകരിച്ചത്.ഡോക്യുമെന്ററി ഇന്ത്യയിലാകെ നിരവധി രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ചതോടെ ബിബിസി ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയത് മുന്നൂറിലധികം പ്രവാസികളാണ്.
ഡോക്യുമെന്ററി പക്ഷപാതപരമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഡല്‍ഹി ബിബിസി ഓഫീസിന് മുന്നിലും ഹിന്ദു സേനയുടെ പ്രതിഷേധം നടന്നു. ബിബിസി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണ്. അതിനി ഇടയിൽ ബ്രിട്ടീഷ് സർക്കാരിന്റെ നിലപാട് കൂടുതൽ സന്തോഷം തരുന്ന ഒരു കാര്യവുമാണ്, ജനിച്ചതും വളർന്നതും ഇംഗ്ലണ്ടിലാണെങ്കിലും ഋഷി സുനകിന്റെ പൂർവികർ ഇന്ത്യക്കാരാണ്. അദ്ദേഹത്തിന്റെ മുത്തച്ഛന്മാർ ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ ജനിച്ചവരാണ് , കിഴക്കൻ ആഫ്രിക്കയിലെത്തിയ കുടുംബം1960കളിലാണ് യു.കെയിലേക്കു കുടിയേറിയത്.ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തമായ സ്കൂളുകളിലൊന്നായ വിൻചെസ്റ്ററിലും തുടർന്ന് ഓക്സ്ഫഡിലുമായിരുന്നു പഠനം. ഗോൾഡ്‌മാൻ സാച്ച്‌സ് ഗ്രൂപ്പിൽ മൂന്നു വർഷം ചെലവഴിച്ച അദ്ദേഹം പിന്നീട് കാലിഫോർണിയയിലെ സ്റ്റാൻഫഡിൽനിന്ന് എം.ബി.എ നേടി.അവിടെവെച്ചാണ് ഐ.ടി ഭീമനായ ഇൻഫോസിസിന്റെ സഹസ്ഥാപകനായ ഇന്ത്യൻ കോടീശ്വരൻ എൻ.ആർ. നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെ പരിചയപ്പെടുന്നത്. ആ പരിചയം 2009ൽ വിവാഹത്തിലെത്തി. ഇവർക്ക് രണ്ടു പെൺമക്കളുണ്ട്-പ്രധാന മന്ത്രി പഥത്തിലെത്തിയത് ശേഷമുള്ള അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും പ്രവർത്തനങ്ങളും കൂടുതലും ശ്രേദ്ധയാകര്ഷിക്കുന്നതായിരുന്നു, കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തല്‍, അപകീര്‍ത്തികരമായ പെരുമാറ്റം എന്നീ ആരോപണങ്ങളാണ് യുകെ ഉപപ്രധാനമന്ത്രി ഡൊമിനിക് റാബിനെതിരെ ഉയര്‍ന്നുവരുന്നത്.
ഇത് പ്രധാനമന്ത്രി ഋഷി സുനകിന് കൂടുതൽ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാന്‍ നാദിം സഹവി, എച്ച്എംആര്‍സി ചാന്‍സലറായിരിക്കെ നികുതി വെട്ടിപ്പിന്റെ പേരില്‍ പിഴയടച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത് സുനകിനെ ഇതിനോടകം തന്നെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.ഡൊമിനിക് റാബ് സുനകിന്റെ ഡെപ്യൂട്ടി ആയാണ് പ്രവര്‍ത്തിക്കുന്നത്. സുനക്കിന്റെ തിരഞ്ഞെടുപ്പിന് പിന്നാലെ ഏറ്റവും പുതിയ മന്ത്രിസഭാ പുനഃസംഘടനയില്‍, അദ്ദേഹത്തിന് ഉപപ്രധാനമന്ത്രി സ്ഥാനം നല്‍കുകയായിരുന്നു. ഏതായാലും ഋഷി സുനക് ബിബിസി ക്കു എതിരെ എടുത്ത നിലപാടിന് നിറഞ്ഞ കയ്യടികളാണ് ലഭിക്കുന്നത്, ഇതിനോടകം തന്നെ ബിബിസിയെ ഉടന്‍ നിരോധിക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെട്ടു. ബിബിസിയുടെ ഡല്‍ഹിയിലെ കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലെ ഓഫീസിനു മുന്നിലാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായ തകര്‍ക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ബിബിസി നടത്തുന്നതെന്ന് ഹിന്ദുസേന ആരോപിച്ചു.
https://www.facebook.com/Malayalivartha



























