സാധാരണക്കാരെ ഏറെ പ്രതിസന്ധിയിലാക്കി ഇത്തവണത്തെ ബജറ്റ് നിര്‍ദേശങ്ങള്‍...ജനങ്ങളുടെ വയറ്റത്തടിച്ചുള്ള ബജറ്റ്..

സാധാരണക്കാരെ ഏറെ പ്രതിസന്ധിയിലാക്കി ഇത്തവണത്തെ ബജറ്റ് നിര്‍ദേശങ്ങള്‍. നികുതികള്‍ ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കെട്ടിട നികുതി ഉയര്‍ത്താനും പെട്രോള്‍-ഡീസല്‍ സെസ് കൂട്ടാനും തീരുമാനിച്ചു. വൈദ്യുതി ബില്ലും ഇനി കൂടും. മോട്ടോര്‍ വാഹന നികുതിയും ഉയര്‍ത്തി. അതിന് പുറമെയാണ് ഭൂമി നികുതികള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.2010ല്‍ ഭൂമിയുടെ ന്യായവില നിലവില്‍ വന്ന ശേഷം 5 തവണ പുതുക്കുകയുണ്ടായി. വിപണി വിലയും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് സര്‍ക്കാര്‍ ശ്രമം. നിലവിലുള്ള ഭൂമിയുടെ ന്യായ വില 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് വ്യക്തമാക്കി. ചില പ്രദേശങ്ങളിലെ ഭൂമിക്ക് വിപണി വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇവിടെ ന്യായ വില 30 ശതമാനം വരെ വര്‍ധിപ്പിക്കും. ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തി പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരും.കുടിശ്ശികയുള്ള അണ്ടര്‍ വാല്യൂവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന് കോപൗണ്ടിങ് പദ്ധതി ലക്ഷ്യം കൈവരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നിര്‍ത്തലാക്കും. കുടിശ്ശികയുടെ കേസുകള്‍ തീര്‍പ്പാക്കാന്‍ ബദല്‍ മാര്‍ഗം കൊണ്ടുവരികയും ചെയ്യും. റിയല്‍ എസ്റ്റേറ്റ് മേഖലിയലെ മാന്ദ്യം കണക്കിലെടുത്ത് കെട്ടിട നമ്പര്‍ ലഭിച്ച ശേഷം കൈമാറ്റം ചെയ്യുന്ന അപ്പാര്‍ട്ടുമെന്റുകളുടെ മുദ്രവില 2010ല്‍ 5 ശതമാനമാക്കി കുറച്ചിരുന്നു. ഇത് ഉയര്‍ത്തി. ഇനി ഏഴ് ശതമാനമാനമായിരിക്കും മുദ്രവില.
ഒരു ആധാരം രജിസ്റ്റര്‍ ചെയ്ത ശേഷം മൂന്ന് മാസത്തിനകമോ ആറ് മാസത്തിനകമോ നടപ്പെടുന്ന തീറാധാരങ്ങള്‍ക്ക് നിലവിലുള്ള അധിക മുദ്രവില ഒഴിവാക്കും. ഗഹാനുകള്‍ ഫയല്‍ ചെയ്യുന്നതിന് 100 രൂപ നിരക്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാവുന്നതാണ്. ഭൂമിയുമായി ബന്ധപ്പെട്ട പല ഫീസ് നിരക്കുകളും പരിഷ്‌കരിച്ചത് 2015ലാണ്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇത് പരിഷ്‌കരിക്കും. മുക്താറുകളുടെ വില പരമാവധി 1 ലക്ഷം രൂപയാക്കി നിജപ്പെടുത്താമെന്നും ധനമന്ത്രി ബജറ്റില്‍ നിര്‍ദേശിച്ചു.മദ്യത്തിനും പെട്രോളിനും ഡീസലിനും വിലകൂടും.സാമൂഹ്യ സുരക്ഷ ഫണ്ടിനായി മദ്യത്തിന് സെസ് പിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ആയിരം രൂപ വരെയുളള മദ്യത്തിന് 20 രൂപ സെസ് ആണ് ഏർപ്പെടുത്തുക. 1000 രൂപയ്ക്ക് മുകളിൽ 40 രൂപ സെസ് ഏർപ്പെടുത്തും. പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏർപ്പെടുത്തുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.വാഹന നികുതിയും കൂട്ടിയിട്ടുണ്ട്. വാഹനം വങ്ങുമ്പോൾ ഉള്ള ഒറ്റത്തവണ സെസ് ഇരട്ടിയാക്കി. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തിമാക്കി. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്നാണ് പറഞ്ഞത്. വിവിധ കാരണങ്ങളാല്‍ വിപണിമൂല്യം വര്‍ധിച്ച പ്രദേശങ്ങളിലെ ഭൂമിയുടെ ന്യായവില 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ 2022ല്‍ ഫിനാന്‍സ് ആക്ടിലൂടെ നിയമനിര്‍മാണം നടപ്പിലാക്കിയിരുന്നു.
ഇതിനായി വിശദമായ പഠനം നടത്തി മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.അതേസമയം, സംസ്ഥാന ബജറ്റില്‍ സാമൂഹ്യ ക്ഷേമ പെൻഷൻ കൂട്ടിയില്ല. സാമൂഹ്യ ക്ഷേമ പെൻഷൻ അനർഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 62 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.പ്രതിസന്ധി നേരിടാൻ മൂന്നിന പദ്ധതി മന്ത്രി പ്രഖ്യാപിച്ചു. 1. കേന്ദ്രം ധനകാര്യ ഇടം വെട്ടിച്ചുരുക്കുന്നത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ചെറുക്കും, 2. നികുതിയേതര വരുമാനം കൂട്ടും..3. വിഭവം കാര്യക്ഷമമായി ഉപയോഗിക്കും എന്നീ മൂന്നിന പദ്ധതിയാണ് അദ്ദേഹം പ്രഖ്യാപിച്ചത്
https://www.facebook.com/Malayalivartha



























