തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണ്; തെറ്റായി പ്രതി ചേർക്കുകയാണ് ഇഡി ചെയ്തിരിക്കുന്നത്; 9 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തു; അന്വേഷണവുമായി താൻ സഹകരിച്ചു; ഇനിയും താൻ അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറാണ്; ലൈഫ് മിഷൻ കോഴ കേസിൽ ജാമ്യം തേടി ശിവശങ്കർ; ജാമ്യ ഹർജിയിൽ ഇന്ന് വാദം

ലൈഫ് മിഷൻ കോഴ കേസിൽ അറസ്റ്റിലായ ശിവശങ്കർ ജാമ്യം നേടാനുള്ള എല്ലാ വഴികളും തേടുന്നുണ്ട്. അദ്ദേഹം ഇതിനോടകം കോടതിയിൽ ജാമ്യ ഹർജി നൽകി കഴിഞ്ഞു. ഇന്ന് അതിപ്രധാനമായ ഒരു ദിനം തന്നെയാണ് അദ്ദേഹത്തെ സംബന്ധിച്ച്. ലൈഫ് മിഷൻ കോഴ കേസിൽ അദ്ദേഹം ഇപ്പോൾ റിമാൻഡിലാണ്. അദ്ദേഹം നൽകിയ ജാമ്യ ഹർജിയിൽ ഇന്ന് വാദം നടക്കുകയാണ് .ഹർജി പരിഗണിക്കുന്നത് സിബിഐ കോടതി മൂന്നാണ് .
ശിവശങ്കറിന്‍റെ പ്രധാന വാദം കേസിൽ തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണ്. തെറ്റായി പ്രതി ചേർക്കുകയാണ് ഇഡി ചെയ്തിരിക്കുന്നത് . 9 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തു. അന്വേഷണവുമായി താൻ സഹകരിച്ചു. ഇനിയും താൻ അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറാണ്. ഈ വാദങ്ങളാണ് പ്രധാനമായും ജാമ്യം കിട്ടാനായി ശിവശങ്കർ ഉന്നയിക്കുന്നത്. പക്ഷേ ഈ ഡി ശിവശങ്കറിനെതിരെ അതിരൂക്ഷമായ വാദങ്ങൾ ഉന്നയിക്കുന്നുണ്ട്.
ശിവശങ്കർ അന്വേഷണവുമായി സഹകരിച്ചില്ലെന്നും അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നുമാണ് എൻഫോഴ്സ്മെന്‍റ് ഉന്നയിക്കുന്ന പ്രധാന വാദം. എന്തായാലും വിശേഷങ്ങൾ ജാമിയ അപേക്ഷയുമായി ബന്ധപ്പെട്ടുള്ള കേസിൽ ഇന്ന് വാദം നടക്കും. അദ്ദേഹത്തിന് ജാമ്യം കിട്ടുമോ ഇല്ലയോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യം തന്നെയാണ്.
ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അടുത്ത മാസം എട്ടുവരെ റിമാന്റ് ചെയ്തതിനെ തുടർന്ന് കാക്കനാട് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ ജയിൽ വാസത്തെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു . ആരോടും സംസാരിക്കാൻ കൂട്ടാക്കാതെ ഒറ്റയ്ക്ക് സെല്ലിൽ ദിവസങ്ങൾ തള്ളി നീക്കുകയാണ് ശിവശങ്കർ എന്നായിരുന്നു പുറത്ത് വന്ന വിവരം .
സഹ തടവുകാർക്ക് ചങ്ങാത്തം കൂടണമെന്നുണ്ടെങ്കിലും തിരിച്ച് മറുപടി നൽകാൻ ശിവശങ്കർ കൂട്ടാക്കാറില്ല. അധിക പ്രിവിലേജുകൾ ഒന്നും അനുവദിച്ചിട്ടില്ലെന്നാണ് സൂപ്രണ്ട് പറയുന്നത്. രാത്രി ഉറങ്ങാതെ നേരം വെളുപ്പിക്കുന്നതിനാൽ അതിന്റെ ആലസ്യം മുഖത്ത് ഉണ്ടത്രേ . ഉപ്പു മാവും കടല കറിയുമായിരുന്നു ആഹാരം . അത് കഴിച്ചെങ്കിലും ഉച്ചക്ക് മട്ടനും ചോറും പുളിശ്ശേരിയും എത്തിച്ചിട്ടും കഴിച്ചില്ല. ബി പി യിൽ വ്യത്യാസം ഉണ്ട്.
ജയിൽ ഡോക്ടർ ദീർഘകാല അവധിയായതിനാൽ പുറത്തു നിന്നെത്തിയ ഡോകട്റാണ് ശിവശങ്കറിനെ പരിശോധിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യത്തിലും ചികിത്സയിലും പ്രത്യേക ശ്രദ്ധ വേണമെന്ന കോടതി ഉത്തരവും ശിവശങ്കർ ഹാജരാക്കിയിരുന്നു. ഇതിന്റെ വെളിച്ചത്തിൽ ആശുപത്രിയിലേക്ക് മാറ്റാനാണ് നീക്കം.
https://www.facebook.com/Malayalivartha



























