സംസ്ഥാനത്ത് വൈദ്യുത ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കെ എസ് ഇ ബി....സംസ്ഥാനത്ത് വേനല്‍ ചൂട് കടുത്തതോടെ പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണെന്ന് കെ എസ് ഇ ബി...പകല്‍ച്ചൂട് കനക്കുകയാണ്....കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കുറവ് ജലനിരപ്പാണ് കെ എസ് ഇ ബിയുടെ ജലസംഭരണികളില്‍ നിലവിലുള്ളത്....

സംസ്ഥാനത്ത് വൈദ്യുത ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കെ എസ് ഇ ബി. സംസ്ഥാനത്ത് വേനല്‍ ചൂട് കടുത്തതോടെ പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണെന്ന് കെ എസ് ഇ ബി അറിയിച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറവ് ജലനിരപ്പാണ് കെ എസ് ഇ ബിയുടെ ജലസംഭരണിയില്‍ നിലവിലുള്ളത്. അതുകൊണ്ട് വൈകുന്നേരം ആറ് മണി മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം പരാമാവധി കുറയ്ക്കണമെന്ന് കെ എസ് ഇ ബി അഭ്യര്‍ത്ഥിച്ചു.പകല്‍ച്ചൂട് കനക്കുകയാണ്. കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കുറവ് ജലനിരപ്പാണ് കെ എസ് ഇ ബിയുടെ ജലസംഭരണികളില്‍ നിലവിലുള്ളത്. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗമാകട്ടെ കുതിച്ചുയരുകയുമാണ്. വൈകുന്നേരം 6 മുതല്‍ 11 വരെയുള്ള സമയത്തെ വര്‍ദ്ധിച്ച ആവശ്യകതയ്ക്കനുസൃതമായി സംസ്ഥാനത്തിനു പുറത്തുനിന്ന് വലിയ വില നല്കി വൈദ്യുതി വാങ്ങി എത്തിച്ച് വിതരണം ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് കെ എസ് ഇ ബി അറിയിച്ചു.
രാജ്യവ്യാപകമായി നിലവിലുള്ള കല്‍ക്കരി ക്ഷാമവും ഇറക്കുമതി ചെയ്ത, വിലകൂടിയ കല്‍ക്കരി കൂടുതലായി ഉപയോഗിക്കണം എന്ന നിര്‍ദ്ദേശവും കാരണം താപവൈദ്യുതിക്ക് വില നിലവില്‍ വളരെകൂടുതലാണ്. വൈദ്യുതി ഉപയോഗം ഇത്തരത്തില്‍ ക്രമാതീതമായി ഉയരുകയും ആഭ്യന്തര ഉത്പാദന സാധ്യത കുറയുകയും ചെയ്താല്‍ പ്രതിസന്ധി രൂക്ഷമാകും. എന്നാല്‍ മാന്യ ഉപഭോക്താക്കള്‍ അല്‍പ്പമൊന്ന് മനസ്സുവച്ചാല്‍ ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാകുന്നതേയുള്ളു., വാട്ടര്‍ പമ്പ് സെറ്റ്, വാഷിംഗ് മെഷീന്, ഇന്‍ഡക്ഷന്‍ സ്റ്റൗ തുടങ്ങിയ വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകുന്നേരം 6 മുതല്‍ 11 വരെ ഉപയോഗിക്കാതിരിക്കുന്നതു വഴി ഈ പ്രതിസന്ധി നേരിടാന്‍ നമുക്ക് കഴിയും. വസ്ത്രങ്ങള്‍ അലക്കുന്നതും ഇസ്തിരിയിടുന്നതും വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും മറ്റും പകല്‍ സമയത്തോ രാത്രി 11 നു ശേഷമോ ആക്കി ക്രമീകരിക്കുന്നത് നല്ലതായിരിക്കും.
വൈദ്യുതി അമൂല്യമാണ്, അത് ജാഗ്രതയോടെ ഉപയോഗിക്കാം- കെ എസ് ഇ ബി ഔദ്യോഗിക ഫേസ്ബുക്കില്‍ കുറിച്ചു.കൂടാതെ യൂനിറ്റിന് 1.09 രൂപ വെച്ച് വൈദ്യുതി നിരക്കിൽ വർധന വരുത്താൻ കെ.എസ്.ഇ.ബി കേരള വൈദ്യുതി റെഗുലേറ്ററി കമീഷനോട് അഭ്യർഥിച്ചു. വരുന്ന അഞ്ച് വർഷത്തേക്കുള്ള തീരുവ പുനഃക്രമീകരണ നിർദേശ രേഖയിലാണ് (താരിഫ് റെഗുലേറ്ററി പ്രപ്പോസൽ) ബോർഡ് ആവശ്യം ഉന്നയിച്ചത്,2022-23 വർഷത്തെ താരിഫ് പ്രപ്പോസലിൽ ആവശ്യപ്പെട്ട വരുമാന അന്തരം (റവന്യൂ ഗാപ്) കുറക്കാനുള്ള വൈദ്യുതി നിരക്ക് വർധനക്ക് ഭാഗികമായേ അംഗീകാരം നൽകിയിരുന്നുള്ളൂ. ആ വർഷത്തെ ബാക്കി തുകയും ഉൾപ്പെടുത്തി യൂനിറ്റിന് 1.09 രൂപ യുടെ വർധന വരുന്ന നാല് വർഷങ്ങളിലായി വിഭജിച്ച് വർധന വരുത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.2023 ഏപ്രിൽ ഒന്നുമുതൽ വൈദ്യുതി നിരക്ക് വർധന വരുന്ന വിധം വൈദ്യുതി നിയമങ്ങൾ അനുശാസിക്കുംവിധം അംഗീകാരം നൽകാമെന്നും അറിയിച്ചിരുന്നെന്ന് രേഖയിൽ കെ.എസ്.ഇ.ബി ഓർമിപ്പിച്ചു.
എൻഡോസൾഫാൻ ബാധിതർക്കുള്ള ആശ്വാസപദ്ധതി, ബി.പി.എൽ കുടുംബങ്ങൾ, കുടിവെള്ള വിതരണ പദ്ധതി തുടങ്ങിയവക്കുള്ള സഹായം തുടരണമെന്നും കെ.എസ്.ഇ.ബി അഭ്യർഥിച്ചിട്ടുണ്ട്.ക്ഷീരസംഘങ്ങൾ, ഫോട്ടോ സ്റ്റുഡിയോ, ഡോക്യുമെന്റ് റൈറ്റേഴ്സ്, മൾട്ടിപ്ലക്സ്, ഹോട്ടൽ, ഭക്ഷധാന്യ െബ്ലൻഡിങ് യൂനിറ്റുകൾ, സർക്കസ്, വാട്ടർ മെട്രോ തുടങ്ങിയവക്കുള്ള തീരുവ പുനഃക്രമീകരിക്കാനും അഭ്യർഥിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം കെ.എസ്.ഇ.ബി 736 കോടി ലാഭമാണ് അവകാശപ്പെട്ടിരുന്നത്. എന്നിട്ടും അക്കാര്യം കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിരക്ക് ശിപാർശയിൽ പ്രകടമാകുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha



























