2021 ഒക്ടോബർ മുതൽ തുടങ്ങിയ പ്രണയം! 2022 മാർച്ച് 4 ന് പട്ടാളത്തിൽ ജോലിയുള്ള ആളുമായി വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് ഇരുവരും പിണങ്ങി.. രണ്ടുമാസത്തിന് ശേഷം ഗ്രീഷ്മയുടെ സെക്സ് ചാറ്റിലൂടെ വീണ്ടും വശത്താക്കി താലിക്കെട്ടി; വീട്ടിൽ വിളിച്ച് വരുത്തിയത് ഒരൊറ്റ ലക്ഷ്യത്തിനായി! ഗ്രീഷ്മയുടെ അമ്മ കുതന്ത്രശാലി; നാടിനെ നടുക്കിയ പാറശാല ഷാരോൺ വധക്കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

നാടിനെ ഒന്നടങ്കം ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ഷാരോണിന്റെ കൊലപാതകത്തെക്കുറിച്ച് ഗ്രീഷ്മയുടെ അമ്മയ്കക്ക് അറിയാമായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഷാരോണിന് കീടനാശിനി കലർത്തിയ കഷായം നൽകിയ 2022 ഒക്ടോബർ 14ന് രാവിലെ 7.35 മുതൽ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് വരാൻ ഗ്രീഷ്മ തുടർച്ചയായി നിർബന്ധിച്ചു. 13ന് രാത്രി ഒരുമണിക്കൂർ 7 മിനിട്ട് ലൈംഗിക കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. 14ന് രാവിലെ ശാരീരിക ബന്ധത്തിലേർപ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടിൽ പോയതെന്നും ഷാരോൺ ബന്ധുവിനോട് പറഞ്ഞിരുന്നു. 2021 ഒക്ടോബർ മുതാണ് ഷാരോൺ രാജും ഗ്രീഷ്മയും പ്രണയത്തിലായത്. 2022 മാർച്ച് 4 ന് പട്ടാളത്തിൽ ജോലിയുള്ള ആളുമായി വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് ഇരുവരും പിണങ്ങി. 2022 മേയിൽ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി. നവംബറിൽ ഷാരോണിന്റെ വീട്ടിൽ വച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയിൽ വച്ചും താലികെട്ടി.
തൃപ്പരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ഇരുവരും ശാരീരിക ബന്ധത്തിലേർപ്പെട്ടതായും കുറ്റപത്രത്തിൽ പറയുന്നു. വിവാഹം അടുത്തുവരുന്നതിനാൽ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടതോടെയാണ് കഷായത്തിൽ കീടനാശിനി കലർത്തി കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിലുണ്ട്.2022 ഒക്ടോബർ 14ന് ഗ്രീഷ്മ പറഞ്ഞതനുസരിച്ച് വീട്ടിലേക്ക് വന്ന ഷാരോണിനെ അവിടെവെച്ച് കഷായം കുടിപ്പിച്ചു. കയ്പ്പ് മാറാൻ ജ്യൂസും കൊടുത്തു. ഷാരോൺ അവിടെയുള്ള ടോയ്‌ലെറ്റിൽ ഛർദ്ദിച്ചിരുന്നു. തുടർന്ന് സുഹൃത്തിന്റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴും ഷാരോൺ പല തവണ ഛർദ്ദിച്ചു. ഗ്രീഷ്മ നൽകിയ കഷായം കുടിച്ചതിന് ശേഷമാണ് ഛർദ്ദിക്കുന്നതെന്ന് ഷാരോൺ സുഹൃത്തിനോട് പറയുകയും ചെയ്തിരുന്നു. ഗ്രീഷ്മയുടെ വീട്ടിൽനിന്ന് കഷായം കുടിച്ച് അവശനായ ഷാരോൺ ചികിത്സയിലിരിക്കെ ഒക്ടോബർ 25നാണ് മരിച്ചത്. ഇതിനുപിന്നാലെയാണ് ഷാരോണിന്റെ കുടുംബം ഗ്രീഷ്മയ്‌ക്കെതിരേ രംഗത്തെത്തിയത്. തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും ചെയ്‌തോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. നെയ്യാറ്റിൻകര ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha


























