വാട്സാപ്പ് ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ; രവീന്ദ്രന് എല്ലാമറിയുമെന്ന് സ്വപ്നയുടെ സാക്ഷി മൊഴി; സി എം രവീന്ദ്രൻ ഇഡിക്ക് മുന്നിലെത്തി മറുപടി പറയേണ്ടുന്നത് ഈ ചോദ്യങ്ങൾക്ക് !!! അമ്മിഞ്ഞ പാൽ തുപ്പിക്കുമോ ?

ഇഡിക്ക് മുന്നിൽ ഹാജരാകാൻ എത്തിയിരിക്കുകയാണ്. രണ്ടു കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലും സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലും. എന്തൊക്കെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സി എം രവീന്ദ്രനിൽ നിന്നും അറിയേണ്ടത് എന്ന് നമുക്ക് വിശദമായി ഒന്ന് നോക്കാം. പ്രധാനമായും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ടിട്ടാണ്. തീർച്ചയായിട്ടും ആ ഒരു വിഷയത്തിൽ നിർണായകമായ പല ചോദ്യങ്ങളും ചോദിക്കും.
ശിവശങ്കറിന് കൈക്കൂലി കിട്ടിയത് പോലെ സി എം രവീന്ദ്രനും പൈസ കിട്ടിയിട്ടുണ്ടോ എന്ന് ഇഡിക്ക് അറിയേണ്ടതായിട്ടുണ്ട്. ആ പണം ഇടപാടിൽ സംഭവിച്ചത് എന്തൊക്കെയാണ് എന്നും അറിയണം. കോഴ പണം കിട്ടിയിട്ടുണ്ടോ അതിന്റെ വിഹിതം എന്തെങ്കിലും കിട്ടിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇഡിക്ക് ഇപ്പോഴും വ്യക്തതയില്ല. തീർച്ചയായിട്ടും അതിൽ വ്യക്തമായ മറുപടി സി എം രവീന്ദ്രന്റെ വായിൽ നിന്ന് തന്നെ കേൾക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇ ഡി. മറ്റൊരു കാര്യം ഇതുവരെ പുറത്തുവന്ന വാട്സ്ആപ്പ് ചാറ്റുകൾ. അതൊക്കെ ഡിജിറ്റൽ തെളിവുകളാണ്. അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് .
ലൈഫ് മിഷൻ കോഴ ഇടപാട് നടന്നു എന്ന കാര്യം വ്യക്തമായി സി എം രവീന്ദ്രൻ അറിയാമായിരുന്ന കാര്യമാണ്. സ്വപ്നയുടെയും ശിവശങ്കറിന്റെ ചാറ്റിലൂടെ ആ കാര്യങ്ങൾ വ്യക്തമായിട്ട് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് . അപ്പോൾ തീർച്ചയായിട്ടും ലൈഫ് മിഷൻ കോഴ ഇടപാട് അറിയാമായിരുന്നിട്ടും എന്തുകൊണ്ട് അതിനു കൂട്ടുനിന്നു ? അതിലെ എന്തെങ്കിലും വിഹിതം രവീന്ദ്രൻ കൈപ്പറ്റിയിട്ടുണ്ടോ എന്ന രണ്ടു ചോദ്യങ്ങൾ അത് വളരെ നിർണായകമായ ചോദ്യങ്ങൾ തന്നെയാണ്.
മറ്റൊരു പ്രധാന കാര്യം സ്വപ്നയുമായുള്ള രവീന്ദ്രന്റെ ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളായിരിക്കാം. തീർച്ചയായിട്ടും ആദ്യത്തെ ചോദ്യം ചെയ്യലിൽ സ്വപ്നയുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധങ്ങളും ഇല്ല എന്നൊരു മറുപടിയായിരുന്നു സി എം രവീന്ദ്രൻ നൽകിയത് . പക്ഷേ ആ മറുപടികളെ തകിടം മറിക്കുന്ന വാട്സപ്പ് ചാറ്റുകളാണ് പുറത്തുവന്നത്. തീർച്ചയായിട്ടും സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ചോദ്യം ചെയ്യൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്താനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. വാട്സ്ആപ്പ് ചാറ്റുകളെ കുറിച്ചും ഈ ഡി നിർണായകമായ ചോദ്യങ്ങൾ ഉന്നയിച്ചേക്കാം.
മറ്റൊരു പ്രധാന കാര്യം സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞിരുന്നു എല്ലാ കാര്യങ്ങളും സി എം രവീന്ദ്രൻ അറിയാമായിരുന്നു എന്നൊരു വെളിപ്പെടുത്തൽ . തീർച്ചയായിട്ടും സ്വപ്ന ഒരു സാക്ഷി എന്ന രീതിയിൽ സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലും വിശദമായ ചോദ്യം ചെയ്യൽ നടത്തും .
ഇഡിക്ക് അറിയേണ്ട മറ്റൊരു കാര്യം യു വി ജോസിനെ ചോദ്യം ചെയ്തപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ചില നിർദ്ദേശങ്ങൾ കൊടുത്തിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് ആ കാര്യങ്ങൾ ചെയ്യണമെന്നും കരാറുകൾ വേഗത്തിൽ ഒപ്പിടണമെന്നുള്ള നിർദ്ദേശങ്ങൾ കൊടുത്തിട്ടുണ്ട്. അപ്പോൾ സി എം രവീന്ദ്രൻ ഇതിൽ പങ്കുണ്ടോ ഇതിൽ ഇടപെട്ടിട്ടുണ്ടോ എന്ന് തീർച്ചയായിട്ടും അറിയേണ്ടതായിട്ടുണ്ട് . മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വലിയ രീതിയിലുള്ള സ്വാധീനം ഉണ്ടായി എന്നാണ് മൊഴികളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്. ആ വിഷയത്തിൽ സിഎം രവീന്ദ്രൻ എന്തു പങ്കാളിത്തമുണ്ടോ ? കോഴ ഇടപാടിൽ രവീന്ദ്രന്റെ പങ്കാളിത്തമെന്താണ് എന്ന കാര്യവും ഇഡിക്ക് അറിയേണ്ടതായിട്ടുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ ഡിജിറ്റൽ തെളിവുകളുടെയും സ്വപ്ന എന്ന സാക്ഷി മൊഴിയുടെയും അടിസ്ഥാനത്തിലാണ് സി എം രവീന്ദ്രൻ ഇ ഡിക്ക് മുന്നിൽ എത്തപെട്ടിരിക്കുന്നത്. അപ്പോൾ ഇതിന്റെ അടിസ്ഥാനത്തിലുള്ള നിർണായകമായ ചോദ്യങ്ങൾ തന്നെയായിരിക്കും . സി എം രവീന്ദ്രൻ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമോ എന്നൊക്കെ നമുക്ക് കാത്തിരുന്നു കാണാം. അറസ്റ്റിലേക്ക് നയിക്കപ്പെടുമോ എന്നതും നിർണായകം തന്നെയാണ്. എന്നാലും വരും മണിക്കൂറുകൾ ഈ കാര്യങ്ങളിലൊക്കെ നമുക്ക് വ്യക്തത വരും.
https://www.facebook.com/Malayalivartha


























