Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

അഴിമതി ആരോപണങ്ങള്‍ ഇടത് സര്‍ക്കാരിനെ വീണ്ടും പിടിച്ചുലയ്ക്കുന്നു.... സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴ, മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ സ്വപ്‌ന സുരേഷ് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ എന്നിവയേറ്റ് വാടിക്കരിയാറായപ്പോഴാണ് കൊച്ചി നഗരത്തിലെ വിഷപ്പുകയ്ക്ക് പിന്നിലും അഴിമതിയുടെ കരങ്ങളുണ്ടെന്ന ആക്ഷേപം ഉയരുന്നത്....

07 MARCH 2023 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം



 

 

ജനത്തെ ശ്വാസംമുട്ടിച്ച് വലയ്ക്കാനായി വഴിവിട്ട കരാറില്‍ ഒപ്പുവെച്ച മേയര്‍ അനില്‍കുമാര്‍ പാര്‍ട്ടി സെക്രട്ടറിയുടെ ജാഥയുടെ തിരക്കിലാണ്. പറഞ്ഞ് വരുന്നത് ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണപ്ലാന്റ് നടത്തിപ്പിനുള്ള കരാറിലെ അഴിമതിയെ കുറിച്ചാണ്. കഥയിലെ വില്ലന്‍ ഒരു മരുമകനാണെന്നാണ് കോണ്‍ഗ്രസ് നേതാവും കൊച്ചി മുന്‍ മേയറുമായ ടോണി ചമ്മിണി ആരോപിക്കുന്നത്. അത് മറ്റാരുമല്ല സി.പി.എം നേതാവും മുന്‍ എല്‍.ഡി.എഫ് കണ്‍വീനറുമായ വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവ് രാജ്കുമാര്‍ ചെല്ലപ്പന്‍. രാജ്കുമാറിന്റെ സോണ്ട കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്‍കിയതിന് പിന്നാലെ ടോണി ചമ്മിണി ഇതിനെതിരെ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. വൈക്കം വിശ്വന്റെ കുടുംബ ഫോട്ടോയും ഈ പത്രസമ്മേളനത്തില്‍ കാണിച്ചു. എന്നിട്ട് സി.പി.എം ഇന്നുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ല. വൈക്കം വിശ്വനോ, മരുമകനോ ഒരു വക്കീല്‍ നോട്ടീസ് പോലും അയച്ചില്ല. കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വഴി സര്‍ക്കാരാണ് ടെണ്ടര്‍ കൊടുത്തതെന്ന് പറഞ്ഞ് കൊച്ചി മേയര്‍ അനില്‍കുമാര്‍ തടിതപ്പി. പക്ഷെ, കരാറില്‍ ഒപ്പിട്ടത് കെ.എസ്.ഐ.ഡി.സിയും കൊച്ചി നഗരസഭയും കരാറുകാരനുമാണ്. കരാര്‍ കമ്പനിക്ക് പണം കൊടുക്കുന്നത് നഗരസഭയും. അതുകൊണ്ട് സാമ്പത്തിക ബാധ്യത നഗരസഭയ്ക്കാണ്.

 

 

ഈ ബയോമൈനിംഗ് കമ്പനി രാജ്കുമാറിന്റേത്. വഴിവിട്ട കരാറെന്ന് രേഖകള്‍ സഹിതം ചമ്മിണി മാധ്യമങ്ങളെ കണ്ടിരുന്നു. അന്ന് വൈക്കം വിശ്വന്‍, അദ്ദേഹത്തിന്റെ മകള്‍, മരുമകന്‍ എന്നിവരുടെ കുടുംബചിത്രം കാണിച്ചാണ് പത്രസമ്മേളനം നടത്തിയത്. പല മുഖ്യധാരാ മാധ്യമങ്ങളും അത് മുക്കി. ഇത്തരത്തിലൊരു പത്രസമ്മേളനം നടത്തിയിട്ട് സി.പി.എം നിഷേധിച്ചില്ല. വൈക്കം വിശ്വനോ, മരുമകനോ വക്കീല്‍നോട്ടീസ് പോലും അയ്ച്ചില്ല. കെ.എസ്.ഐ.ഡി.സിയാണ് ടെണ്ടര്‍ കൊടുത്തത്. കെ.എസ്.ഐ.ഡി.സി , കൊച്ചി നഗരസഭ, കരാറുകാരന്‍ എന്നിവരാണ്ട് കരാറില്‍ ഒപ്പിട്ടത്. ഒപ്പിടുന്നതിന് മുമ്പേ വഴിവിട്ടതാണെന്ന് ടോണി ചമ്മിണി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ സാമ്പത്തിക ബാധ്യത നഗരസഭയ്ക്കാണ്. അന്ന് മേയര്‍ അനില്‍കുമാറ് പറഞ്ഞത് സര്‍ക്കാര്‍ വഴി കെ.എസ്.ഐ.ഡി.സിക്കാണ് കരാര്‍ കൊടുത്തെന്നാണ്. രണ്ട് കരാറാണ് ഉണ്ടായിരുന്നത്. ഒന്ന് ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണകേന്ദ്രത്തിലെ വിന്‍ഡോ കംപോസ്റ്റിംഗ് പ്ലാന്റ് ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ്. അതായത് കൊച്ചി നഗരത്തില്‍ അതത് ദിവസം ഉണ്ടാകുന്ന മാലിന്യം അവിടെ കൊണ്ടുപോയി സംസ്‌കരിച്ച് വളമാക്കുക. രണ്ടാമത്തേത് അവിടെ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞ് കൂടി കിടപ്പുണ്ട്.

 

 

 

 

 

 

ഇത് ബയോ മൈനിംഗ് എന്ന സംവിധാനത്തിലൂടെ സംസ്‌കരിക്കുന്നതിന് ആണ് രണ്ടാമത്തെ കരാര്‍. രണ്ട് കരാറിലും അപാകതയുണ്ട്. പത്ത് കോടി ടണ്ണിനും അതിന് മുകളിലും മാലിന്യം സംസ്‌കരിച്ച കമ്പനിയെയാണ് ബയോമൈനിംഗിന് തെരഞ്ഞെടുക്കേണ്ടത്. 2020 മാര്‍ച്ചിലാണ് ടെണ്ടര്‍ വിളിച്ചത്. തിരുനെല്‍വേലി കോര്‍പ്പറേഷനിലെ മാലിന്യം സംസ്‌കരിക്കുന്ന സോണ്ട കമ്പനി അടക്കം പങ്കെടുത്തിട്ടും റിജക്ട് ചെയ്തു കാരണം അവര്‍ക്ക് എട്ടര കോടി ടണ്‍ മാലിന്യം സംസ്‌കരിച്ച പ്രവര്‍ത്തി പരിചയമേ ഉണ്ടായിരുന്നുള്ളൂ. മൂന്ന് മാസത്തിന് ശേഷം ഇതേ കമ്പനി തിരുനെല്‍വേലി കോര്‍പ്പറേഷന്റെ 10 കോടി ടണ്‍ മാലിന്യം സംസ്‌കരിച്ചെന്ന രേഖ ഹാജരാക്കി. ആദ്യം മുന്‍സിപ്പല്‍ കമ്മിഷണറുടെ സര്‍ട്ടിഫിക്കറ്റും പിന്നീട് മുന്‍സിപ്പല്‍ എന്‍ഞ്ചിനിയരുടെ സര്‍ട്ടിക്കറ്റുമാണ് സമര്‍പ്പിച്ചത്. എന്‍ഞ്ചിനിയരെ സ്വാധീനിച്ചാണ് ഈ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ടെണ്ടര്‍ അംഗീകരിച്ച കെ.എസ്.ഐ.ടി.ഡി സ്‌ക്യൂട്ടണി കമ്മിറ്റിക്ക് ഇതിലെ തട്ടിപ്പ് കണ്ടില്ലെന്ന് നടിച്ചു. മൂന്ന് മാസം കൊണ്ട് ഒന്നരക്കോടി ടണ്‍ മാലിന്യം സംസ്‌കരിക്കാനാവുമോ. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കെ.എസ്.ഐ.ഡി.സിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായെന്നാണ് ടോണി ചമ്മിണി ആരോപിക്കുന്നത്.


ഒന്‍പത് മാസത്തെ കരാറാണ് ഒപ്പിട്ടത്. പിന്നീടത് നീട്ടി. കരാര്‍ അവസാനിക്കുന്നതിന് പിറ്റേദിവസം തീപിടിച്ചു. കമ്പനി തീയിട്ടെന്നാണ് ആക്ഷേപം. അല്ലെന്ന് ഇതുവരെ ആരും തെളിയിട്ടിട്ടില്ല. ഒന്‍പത് മാസത്തിനിടെ 30 ശതമാനം പ്ലാസ്റ്റിക് സംസ്‌കരിച്ചെന്ന് നഗരസഭ അവകാശപ്പെടുന്നു. എന്നാല്‍ അവിടെ ബയോ മൈനിംഗ് നടന്നിട്ടില്ലെന്ന് പോല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് കൊടുത്തു. ജൈവ-പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ചല്ല സംസ്‌കരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഒന്‍പത് മാസം കൊണ്ട് ബയോമൈനിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കമ്പനിയെ പുറത്താക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്. പക്ഷെ, കരാര്‍ നീട്ടി കൊടുക്കുകയാണുണ്ടായത്. അത് ടെണ്ടര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. ബാങ്ക് ഗ്യാരണ്ടിയില്ലാതെ ഈ കമ്പനിക്ക് ഏഴ് കോടിരൂപ മൊബിലൈസേഷന്‍ അഡ്വാന്‍സായി നഗരസഭ കൊടുത്തെന്ന് ടോണി ചമ്മിണി ആരോപിക്കുന്നു. മൊബിലൈസേഷന്‍ അഡ്വാന്‍സ് ടെണ്ടറില്‍ പറയുന്നില്ല. ഇത് പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിക്ക് തുല്യമാണ്. പാലം നിര്‍മാണം ടെണ്ടര്‍ കൊടുത്തപ്പോള്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് ടെണ്ടര്‍ വ്യവസ്ഥയില്‍ ഇല്ലായിരുന്നു. പിന്നീട് ആര്‍.ഡി.എക്‌സ് കമ്പനി അഡ്വാന്‍സ് വേണ്ടമെന്ന് പറഞ്ഞ് മന്ത്രിയായിരുന്ന ഇബ്രാഹിംകുട്ടിക്ക് അപേക്ഷകൊടുത്തു. മന്ത്രി ഒപ്പിട്ട് അനുമതി കൊടുത്തു. സമാനമായ സംഭവമാണ് കൊച്ചിയിലെ പ്ലാസ്റ്റിക് സംസ്‌കരണ ടെണ്ടറിലും നടന്നിരിക്കുന്നത്. കളമശേരിയിലെ ഒരു സഖാവിന് വേണ്ടപ്പെട്ടയാള്‍ക്കാണ് ജൈവമാലിന്യ കരാര്‍ കൊടുത്തിരിക്കുന്നത്. ഈ കമ്പനിക്കും യോഗ്യതയില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കണ്ണൂര്‍ നഗരസഭാ മേയര്‍ സോണ്ട കമ്പനിയുടെ കരാര്‍ റദ്ദാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരത് ചെയ്തു. റീടെണ്ടറില്‍ സോണ്ടയേക്കാള്‍ 40 ശതമാനം കുറവ് കാണിച്ചവര്‍ക്ക് കൊടുത്തു. അവിടെ ഇപ്പോള്‍ സുഗമമായി കാര്യം നടക്കുന്നു. കൊച്ചി നഗരസഭ സര്‍ക്കാരിനെ സമീപിച്ചില്ല. കാരണം വ്യക്തമാണ്.

കൊച്ചിയില്‍ ഒരാഴ്ചയോളമായി ജനം വിഷപ്പുക ശ്വസിക്കുകയാണ്. തിങ്കളാഴ്ച ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. 2008ല്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് ബ്രഹ്‌മപുരം പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. അന്ന് മുതലുള്ള എല്ലാ മാലിന്യ ടെണ്ടറുകളും വീഴ്ചകളും ഹൈക്കോടതി എടുത്ത കേസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 2010ലാണ് ടോണി ചമ്മിണി മേയറായത്. അന്ന് മാലിന്യ സംസ്‌കരണത്തിന് ടെണ്ടര്‍ വിളിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വ്യവസ്ഥകളുണ്ടാക്കി. അത് അനുസരിച്ച് കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. സി.പി.എം നേതാവ് കെ.ജെ ജേക്കബ് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായിരുന്നു. മൂന്ന് കൊല്ലത്തെ ടെണ്ടറാണ് കൊടുത്തത്. മാലിന്യ സംസ്‌കരണം സ്തംഭിക്കാതിരിക്കാന്‍ പുതിയ കരാറുകാരന്‍ വരുന്നത് വരെ നിലവിലെ കരാറുകാരന്‍ തന്നെ തുടരാനും എല്ലാവരും ഒരുമിച്ച് തീരുമാനം എടുത്തു. അതിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ സ്വച്ഛഭാരതം പദ്ധതി പ്രകാരം ശുചിത്വനഗര പട്ടിക തയ്യാറാക്കി. 600 നഗരങ്ങളില്‍ കൊച്ചി നാലാമതെത്തി. കൊച്ചിയില്‍ അടുത്ത കാലം വരെ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് ഇല്ലായിരുന്നു. ടോണി ചമ്മിണിയുടെ കാലത്ത് സര്‍ക്കാരിനോട് ഇത് വേണമെന്ന് ആവശ്യപ്പെട്ടു. 2016 ജനുവരിയില്‍ ഒരു കമ്പനിയുമായി എം.ഒ.യു ഒപ്പിട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്തായിരുന്നു അത്. ഗവണ്‍മെന്റ് മാറി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി. അതോടെ കൊച്ചിയിലെ ഇടത് കൗണ്‍സിലര്‍മാര്‍ സടകുടഞ്ഞെണീറ്റു. യു.ഡി.എഫ് കാലത്തെ എം.ഒ.യുവില്‍ അഴിമതി ഉണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു. മുഖ്യമന്ത്രി പരിശോധിക്കാന് ശാസ്ത്ര ഉപദേഷ്ടാവിനെ ഏല്‍പ്പിച്ചു. അദ്ദേഹം രണ്ട് കൊല്ലം എടുത്തു. അല്ലായിരുന്നെങ്കില്‍ ഇത്രയും പ്ലാസ്റ്റിക് കുന്ന് കൂടില്ലായിരുന്നു. കൊച്ചിയിലെ സഹോദരങ്ങള്‍ക്ക് ദിവസങ്ങളായി വിഷപ്പുക ശ്വസിക്കേണ്ട ഗതികേട് ഉണ്ടാവുകയും ഇല്ലായിരുന്നു. എന്ത് ചെയ്യാനാ കാട്ടിലെ തടി തേവരുടെ ആന വെട്ടടാ... വെട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (52 minutes ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (58 minutes ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (1 hour ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (2 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (2 hours ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (2 hours ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (2 hours ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (3 hours ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (3 hours ago)

മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം... മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി  (3 hours ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (3 hours ago)

ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണഘടന ഭേദഗതിക്കുള്ള ‘നാരിശക്തി വന്ദൻ അധിനിയം’ ബില്ലിന് അനുമതി നൽകി കേന്ദ്ര മന്ത്ര  (4 hours ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (4 hours ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends