തുടര്‍ച്ചയായി രണ്ടാം ദിവസവും ഇ ഡിയ്ക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ: ചോദ്യം ചെയ്യൽ മുഖ്യമന്ത്രിയ്ക്കും നിർണായകം: ഇ ഡിയുടെ ചോദ്യം ചെയ്യൽ സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കി...

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ വീണ്ടും ചോദ്യം ചെയ്യലിന് ഇ ഡിയ്ക്ക് മുമ്പിൽ ഇന്ന് ഹാജരായി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം പത്തര മണിക്കൂർ സിഎം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കിയാണ് ഇന്നും ചോദ്യം ചെയ്യുന്നത്.
ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തെ അഴിമതിയിൽ ഇ.ഡി എടുത്ത കള്ളപ്പണകേസിൽ ശിവശങ്കറിന് ശേഷം അന്വേഷണ സംഘം ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലെ രണ്ടാമത്തെയാളാണ് സി.എം രവീന്ദ്രൻ. കരാർ കിട്ടാൻ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ കോഴ നൽകിയതും ഇതുമായി ബന്ധപ്പെട്ട വഴിവിട്ട നടപടികളും രവീന്ദ്രന് അറിയാമായിരുന്നോ എന്നതിലാണ് വിവരങ്ങൾ തേടുന്നത്.
ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും മുഖ്യമന്ത്രിയുടെ അഡി പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍റെ അറിവോടെയാണെന്നാണ് സ്വപ്നയുടെ മൊഴി. ലൈഫ് മിഷൻ കോഴയിൽ രവീന്ദ്രന്‍റെ പേര് പരാമർശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. ആദ്യ തവണ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ നിയമസഭാ സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഒഴിവായിരുന്നു. സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകൾക്കും അപ്പുറം കേസിൽ രവീന്ദ്രനെ ബന്ധിപ്പിക്കാനാകുന്ന കൂടുതൽ കാര്യങ്ങൾ ഇഡിക്ക് കണ്ടെത്താനാകുമോ എന്ന ചോദ്യങ്ങളും കേസുമായി ബന്ധപ്പെട്ട് ഉയരുന്നു.
ചോദ്യം ചെയ്യലിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യൽ. മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, നിർമാണ കമ്പനി ഉടമ സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴികളുടെയും ഇഡി കണ്ടെത്തിയ തെളിവുകളുടെയും പശ്ചാത്തലത്തിലാണു രവീന്ദ്രന്റെ മൊഴി രേഖപ്പെടുത്തുന്നത്. രവീന്ദ്രൻ അന്വേഷണത്തോടു സഹകരിക്കുന്നുണ്ടെന്നാണ് ഉ ദ്യോഗസ്ഥർ പറയുന്നത്.
ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ഹാജരാക്കാൻ ഇഡി ലൈഫ് മിഷനോട് വീണ്ടും ആവശ്യപ്പെട്ടു. ആദ്യ നോട്ടീസിൽ ഫെബ്രുവരി 27 -ന് രവീന്ദ്രനെ ചോദ്യംചെയ്യലിന് ഹാജരാകാൻ രവീന്ദ്രന് ഇ ഡി നോട്ടീസ് നല്കിരുന്നെങ്കിലും ഹാജരായിരുന്നില്ല. നിയമസഭാ സമ്മേളനമാണെന്നും ജോലിത്തിരക്കാണെന്നുമായിരുന്നു രവീന്ദ്രന്റെ മറുപടി. രണ്ടാം വട്ടവും ഹാജരായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ഇഡിക്ക് നിയമോപദേശം ലഭിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ ദിവസം രവീന്ദ്രൻ ഹാജരാവുകയായിരുന്നു.
ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും സി.എം.രവീന്ദ്രന്‍റെ അറിവോടെയാണെന്നാണ് സ്വപ്ന മൊഴി നൽകിയിരുന്നു. കോഴയിൽ രവീന്ദ്രന്‍റെ പേര് പരാമർശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. കൊച്ചി ഇഡി ഓഫീസിലാണ് കഴിഞ്ഞ ദിവസം രവീന്ദ്രൻ ഹാജരായത്. മാധ്യമങ്ങളെ കൈ വീശി കാണിച്ചാണ് ഇഡി ഓഫീസിലേക്ക് സി എം രവീന്ദ്രന്‍ പ്രവേശിച്ചത്.
രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് അദ്ദേഹത്തിന് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ണ്ണായകമാണ്. രവീന്ദ്രന്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അത് മുഖ്യമന്ത്രിക്ക് വലിയ തിരിച്ചടിയാകും. ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായി റിമാൻഡിൽക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. റിമാൻഡ് കാലാവധി പുതുക്കുന്നതിനാണ് കൊണ്ടുവരുന്നത്. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി നേരത്തെ തളളിയുന്നു. ഇതിനെതിരെ ശിവശങ്കർ ഈയാഴ്ച തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha























