Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

സര്‍വകലാശാലകള്‍ സംബന്ധിച്ചു ഗവര്‍ണര്‍ എടുത്ത തീരുമാനങ്ങള്‍ക്കാണ് കോടതിയില്‍ നിന്നു തിരിച്ചടി ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗവര്‍ണറുടെ നിലപാട് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംഭവിച്ച വീഴ്ചയും തിരിച്ചടിക്കു കാരണമാകുന്നതായി ആക്ഷേപമുണ്ട്

25 MARCH 2023 01:09 PM IST
മലയാളി വാര്‍ത്ത
കേന്ദ്രത്തില്‍ നരേന്ദ്രമോദിയും രാഹുലിന്റെ അവസ്ഥ കണ്ടിട്ട് പൊ്ട്ടിചിരിക്കുകയാണ്. രാഹുലിന് കിട്ടിയ ശിക്ഷയും സടകുടഞ്ഞുള്ള അയോഗ്യതാ പ്രഖ്യാപനവും ബിജെ പി നേരത്തെ കണക്ക് കൂട്ടി ചെയ്തതാണ്. കാരണം രാഹുലിനെ നിശബ്ദനാക്കുക വഴി പ്രതിപക്ഷനിരയെ ഒന്നടങ്കം നിശബ്ദമാക്കാമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. രാഹുലിന്റെ അയോഗ്യതയും എട്ട് വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന നിയമവശവും വിശദമായി പഠിച്ചെടുത്ത തീരുമാനമായിരുന്നു അത്. എന്നാല്‍ കേരളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചുറ്റിലും അഭിഭാഷകരുടെയും നിയോപദേശകരുടെയും നീണ്ട നിരയുണ്ടായിട്ടും നിരന്തരം തോറ്റു കൊണ്ടിരിക്കുകയാണ്.


പിണറായി സര്‍ക്കാര്‍ കണക്ക് കൂട്ടിയ സ്ഥാനത്തേയ്ക്കാണ് സര്‍വ്വകലാശാല വിഷയങ്ങള്‍ എത്തി നില്ക്കുന്നത്. ഇന്നലെയുണ്ടായ കോടതി വധിയും ഗവര്‍ണര്‍ക്കെതിരായിരുന്നു. ശ്കതമായ നിയമോപദേശം കിട്ടിയിട്ടാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ കേസിന് പോയതെന്നതാണ് ശ്ര്‌ദ്ധേയം. കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നിയമിച്ചവരാണ് ഗവര്‍ണറുടെ നിയമോപദേശ പട്ടികയിലുള്ളത്.

 ഹൈക്കോടതിയില്‍ നിന്നു തുടര്‍ച്ചയായി മൂന്നാം തവണയും തിരിച്ചടി ലഭിച്ച സാഹചര്യത്തില്‍, ഇന്നു തിരിച്ചെത്തിയ ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ്.. കേരള സര്‍വകലാശാലാ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച കേസില്‍ അപ്പീല്‍ പോകണമോ എന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും തീരുമാനിക്കുക.

സര്‍വകലാശാലകള്‍ സംബന്ധിച്ചു ഗവര്‍ണര്‍ എടുത്ത തീരുമാനങ്ങള്‍ക്കാണ് കോടതിയില്‍ നിന്നു തിരിച്ചടി ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗവര്‍ണറുടെ നിലപാട് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംഭവിച്ച വീഴ്ചയും തിരിച്ചടിക്കു കാരണമാകുന്നതായി ആക്ഷേപമുണ്ട്. അതേസമയം, യുജിസി ചട്ടം ലംഘിച്ചു നിയമിച്ച വിസിമാരുടെ നിയമനം അസാധുവാകാതിരിക്കാന്‍ കാരണം കാണിക്കണമെന്നു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ നോട്ടിസ് നല്‍കിയിട്ട് 5 മാസം ആയെങ്കിലും തുടര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ കേസില്‍ അന്തിമവിധി നീണ്ടു പോകുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബംഗാളില്‍ വിസിമാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ക്കാര്‍ നിര്‍ദേശം തള്ളി ഡോ.സിസ തോമസിനു ഗവര്‍ണര്‍ വിസിയുടെ ചുമതല നല്‍കിയത് ഹൈക്കോടതി അംഗീകരിച്ചെങ്കിലും സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നു വിസിയെ നിയമിക്കണമെന്ന നിര്‍ദേശം കൂടി നല്‍കി. സിസയെ പുറത്താക്കിയില്ല എന്നതു മാത്രമാണ് ഗവര്‍ണര്‍ക്ക് ലഭിച്ച ആശ്വാസം. എ്ന്നാല്‍ സിസ തോമസിനെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടിയ്ക്ക് നീങ്ങുകയാണെന്നതും ശ്രദ്ധേയാണ്.

കെടിയുവില്‍ വിസിയെ നിയന്ത്രിക്കാന്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സും സിന്‍ഡിക്കറ്റും ചേര്‍ന്ന് ഉപസമിതി രൂപീകരിച്ചത് ഗവര്‍ണര്‍ മരവിപ്പിച്ചതു കോടതി റദ്ദാക്കിയിരുന്നു. കേരള സര്‍വകലാശാലയില്‍ 15 സെനറ്റ് അംഗങ്ങളുടെ നാമനിര്‍ദേശം ഗവര്‍ണര്‍ പിന്‍വലിച്ചതു റദ്ദാക്കിയ വിധിയാണ് ഏറ്റവും ഒടുവില്‍ ലഭിച്ച തിരിച്ചടി. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തവര്‍ അദ്ദേഹത്തിന് എതിരെയുള്ള പ്രമേയത്തെ പിന്തുണച്ചു എന്ന കാരണം പറഞ്ഞാണ് പിന്‍വലിച്ചത്. സെനറ്റ് പ്രതിനിധിയെ ഉള്‍പ്പെടുത്താതെ ഗവര്‍ണര്‍ സേര്‍ച് കമ്മിറ്റി രൂപീകരിച്ചതു കോടതി റദ്ദാക്കിയതും തിരിച്ചടിയാണ്.

ഇതേ രീതിയില്‍ 2011ല്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത 5 സെനറ്റ് അംഗങ്ങളെയും ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 3 പേരെയും പിന്‍വലിച്ചിരുന്നു. 2012ല്‍ മറ്റൊരു അംഗത്തെയും പിന്‍വലിക്കുകയുണ്ടായി. അവര്‍ കേസിനു പോയെങ്കിലും അന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഗവര്‍ണറുടെ നടപടി ശരി വയ്ക്കുകയായിരുന്നു.


സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഹൈക്കോടതിയില്‍നിന്ന് ഗവര്‍ണര്‍ക്കേല്‍ക്കുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. സാങ്കേതിക സര്‍വകലാശാല വിഷയത്തില്‍ ചാന്‍സലറുടെ തീരുമാനങ്ങള്‍ തെറ്റാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഡോ. സിസാ തോമസിനെ സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വി.സി.യായി നിയമിച്ചതും സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തതും ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പിന്നാലെയാണ് കേരളയിലെ ഉത്തരവും വന്നിരിക്കുന്നത്.

പുതിയ വി.സി. നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സെനറ്റ് അംഗങ്ങളുടെ പുറത്താക്കലിലേക്ക് നയിച്ചത്. നാമനിര്‍ദേശം ചെയ്ത 15 സെനറ്റ് അംഗങ്ങളെ പ്രീതി നഷ്ടമായെന്നപേരില്‍ ചാന്‍സലര്‍ പുറത്താക്കുകയായിരുന്നു. പ്രീതി നഷ്ടമായതിന്റെപേരില്‍ സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വിലയിരുത്തി.

ചാന്‍സലറുടെയും യു.ജി.സി.യുടെ പ്രതിനിധികളെമാത്രം ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ചത് നിയമപരമല്ല. സെനറ്റ് അംഗങ്ങള്‍ക്ക് കാലയളവ് നിശ്ചയിച്ചിട്ടുണ്ട്. പ്രീതി നഷ്ടമായതിന്റെപേരില്‍ അതു പിന്‍വലിക്കാനാകില്ല. നാമനിര്‍ദേശം ചെയ്യപ്പെടുന്നവര്‍ നാമനിര്‍ദേശം ചെയ്തയാളുടെ വക്താവോ പ്രതിനിധിയോ അല്ല.

നാമനിര്‍ദേശംചെയ്ത സെനറ്റ് അംഗങ്ങളെ ചാന്‍സലര്‍ പിന്‍വലിച്ചത് നിയമവിരുദ്ധപ്രവൃത്തിയുടെ പേരിലല്ല, മുന്‍വിധിയുടെ പേരിലാണ്. സാഹചര്യങ്ങളോ വസ്തുതകളോ പരിഗണിക്കാതെയുള്ള യുക്തിരഹിതമായ പ്രവൃത്തിയാണത്. ഏകപക്ഷീയമായ നടപടിയാണ് ഉണ്ടായതെന്ന് ഇതിലൂടെ വ്യക്തമാണ്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ ചുമതലയെക്കുറിച്ചും ചാന്‍സലര്‍ക്ക് ധാരണയുണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി.

സെനറ്റ് പ്രതിനിധിയായി ഡോ. വി.കെ. രാമചന്ദ്രനെ ആദ്യം തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇദ്ദേഹം പിന്‍മാറി. പിന്നാലെ ചാന്‍സലര്‍ രണ്ടംഗങ്ങളെ ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റിക്ക് രൂപംനല്‍കിയത് അദ്ഭുതപ്പെടുത്തിയെന്നും കോടതി അഭിപ്രായപ്പെട്ടു. സര്‍വ്വകലാശാല വിഷയത്തില്‍ കൈപൊള്ളി നിന്ന സര്‍ക്കാരിന് കി്ട്ടിയ രണ്ടാമത്തെ ആശ്വാസത്തെ വലിയ രാഷ്ട്രീയ ആയുധമാക്കാനാണ് സിപിഎമ്മും തിരുമാനിച്ചിരിക്കുന്നത്. കാരണം പ്രിയ വര്‍ഗ്ഗീസിന്റ നിയമനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വളരെ വലിയ പഴിയാണ് സിപിഎം കേട്ടത്. ഘടകകക്ഷികളില്‍ നിന്നു പോലും ക്രൂരമായ വിമര്‍ശനം സിപിഎം ഏറ്റുവാങ്ങിയിരുന്നു.

സിസ തോമസ് കേസിലും, കേരള സര്‍വ്വകലാശാല കേസിലും ഗവര്‍ണര്‍ക്ക് തോല് വിയുണ്ടായത് രാജ്ഭവന്‍ നിയമ വിഭാഗത്തിന്റെ അശ്രദ്ധയായി കണക്കാക്കുന്നു. ഗവര്‍ണര്‍ നിയമവിദഗ്ദ്ധരുമായി നടത്തുന്ന കൂടി ക്കാഴ്ചയ്ക്ക് ശേഷം മാത്രമേ മറ്റ് വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ. പിണറായി സര്‍ക്കാരിനെതിരെ നിയമപരമായ പോരാട്ടത്തിനും അപ്പുറം വ്യക്തപരമായ പോരാട്ടത്തിലേയ്ക്ക് കടന്ന സര്‍വ്വകലാശാല വിഷയത്തില്‍ ഇനിയുണ്ടാകുന്ന ഏത് നടപടിയും ഇരുപക്ഷത്തിനും ഒരു പോലെ ബാധിക്കുന്നതാണ്. ഗവര്‍ണര്‍ക്ക് ബിജെപി ശക്തമായ പിന്‍തുണ നല്കിയിരുന്നു. എന്നാല്‍ അടിക്കടി ഗവര്‍ണറുടെ വാദങ്ങള്‍ കോടതിയില്‍ തോല്ക്കുന്നതിന്റെ കാരണം ബിജെപി കേന്ദ്രങ്ങള്‍്ക്കും വ്യ്ക്തമല്ല. യുജിസി ചട്ടങ്ങളില്‍ പ്രാവിണ്യമുള്ളവരെയാണ് ഗവര്‍ണറുടെ നിയമോപദേശകരായി നല്കിയിട്ടുള്ളത്.

സര്‍വ്വകലാശാലകളില്‍ കമ്മ്യൂണിസ്റ്റ് വലക്കരണമെന്ന് ബിജെപിയും അതല്ല കാവി വല്‍ക്കരണമാണെന്ന് സിപിഎമ്മും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പിണറായി സര്‍ക്കാരിന് അനുകൂലമായി കോടതി വിധികളെന്നതും ശ്രദ്ധേയമാണ്. എന്തായാലും സര്‍വ്വകലാശാല വിഷയത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുമെന്ന പ്രതീതി തന്നെയാണ് നിലനില്ക്കുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (3 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (5 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (5 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (5 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (5 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (5 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (6 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (7 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (8 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (8 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (9 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (9 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (9 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (9 hours ago)

Malayali Vartha Recommends