Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

സര്‍വകലാശാലകള്‍ സംബന്ധിച്ചു ഗവര്‍ണര്‍ എടുത്ത തീരുമാനങ്ങള്‍ക്കാണ് കോടതിയില്‍ നിന്നു തിരിച്ചടി ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗവര്‍ണറുടെ നിലപാട് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംഭവിച്ച വീഴ്ചയും തിരിച്ചടിക്കു കാരണമാകുന്നതായി ആക്ഷേപമുണ്ട്

25 MARCH 2023 01:09 PM IST
മലയാളി വാര്‍ത്ത

More Stories...

മാറാ രോഗമാണ് ജയിലില്‍ കിടക്കാന്‍ വയ്യെന്ന് !! ജാമ്യത്തിന് ഉഡായിപ്പ് നമ്പറുമായ് എന്‍ വാസു; വാസുവിന്റെ കള്ളിപൊളിച്ച് അടപടലം കുരുക്കി പദ്മകുമാര്‍ !! കാട്ടുകള്ളാ കട്ടിള വാസു...നാണമില്ലേടാ നിനക്ക്...വിലങ്ങ് വെക്ക് സാറമ്മാരെ അവനെ!! കൊല്ലം വിജിലന്‍സ് കോടതിയില്‍ നടന്നത് ?

30ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ (നവംബര്‍ 25 )മുതല്‍

ബിജെപി മുന്നോട്ട് വയ്ക്കുന്നത് അഴിമതി രഹിത ഗ്യാരണ്ടി: രാജീവ് ചന്ദ്രശേഖർ

ശബരിമലയിൽ സുഖദര്‍ശനം, തിങ്കളാഴ്ച വൈകിട്ട് ഏഴു വരെ 90,393 ഭക്തർ ദർശനത്തിനെത്തി

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ആൻഡമാൻ കടലിനു മുകളിൽ തീവ്ര ന്യൂനമർദ്ദം ശക്തിപ്പെടും

കേന്ദ്രത്തില്‍ നരേന്ദ്രമോദിയും രാഹുലിന്റെ അവസ്ഥ കണ്ടിട്ട് പൊ്ട്ടിചിരിക്കുകയാണ്. രാഹുലിന് കിട്ടിയ ശിക്ഷയും സടകുടഞ്ഞുള്ള അയോഗ്യതാ പ്രഖ്യാപനവും ബിജെ പി നേരത്തെ കണക്ക് കൂട്ടി ചെയ്തതാണ്. കാരണം രാഹുലിനെ നിശബ്ദനാക്കുക വഴി പ്രതിപക്ഷനിരയെ ഒന്നടങ്കം നിശബ്ദമാക്കാമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. രാഹുലിന്റെ അയോഗ്യതയും എട്ട് വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന നിയമവശവും വിശദമായി പഠിച്ചെടുത്ത തീരുമാനമായിരുന്നു അത്. എന്നാല്‍ കേരളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചുറ്റിലും അഭിഭാഷകരുടെയും നിയോപദേശകരുടെയും നീണ്ട നിരയുണ്ടായിട്ടും നിരന്തരം തോറ്റു കൊണ്ടിരിക്കുകയാണ്.


പിണറായി സര്‍ക്കാര്‍ കണക്ക് കൂട്ടിയ സ്ഥാനത്തേയ്ക്കാണ് സര്‍വ്വകലാശാല വിഷയങ്ങള്‍ എത്തി നില്ക്കുന്നത്. ഇന്നലെയുണ്ടായ കോടതി വധിയും ഗവര്‍ണര്‍ക്കെതിരായിരുന്നു. ശ്കതമായ നിയമോപദേശം കിട്ടിയിട്ടാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ കേസിന് പോയതെന്നതാണ് ശ്ര്‌ദ്ധേയം. കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നിയമിച്ചവരാണ് ഗവര്‍ണറുടെ നിയമോപദേശ പട്ടികയിലുള്ളത്.

 ഹൈക്കോടതിയില്‍ നിന്നു തുടര്‍ച്ചയായി മൂന്നാം തവണയും തിരിച്ചടി ലഭിച്ച സാഹചര്യത്തില്‍, ഇന്നു തിരിച്ചെത്തിയ ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ്.. കേരള സര്‍വകലാശാലാ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച കേസില്‍ അപ്പീല്‍ പോകണമോ എന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും തീരുമാനിക്കുക.

സര്‍വകലാശാലകള്‍ സംബന്ധിച്ചു ഗവര്‍ണര്‍ എടുത്ത തീരുമാനങ്ങള്‍ക്കാണ് കോടതിയില്‍ നിന്നു തിരിച്ചടി ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗവര്‍ണറുടെ നിലപാട് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംഭവിച്ച വീഴ്ചയും തിരിച്ചടിക്കു കാരണമാകുന്നതായി ആക്ഷേപമുണ്ട്. അതേസമയം, യുജിസി ചട്ടം ലംഘിച്ചു നിയമിച്ച വിസിമാരുടെ നിയമനം അസാധുവാകാതിരിക്കാന്‍ കാരണം കാണിക്കണമെന്നു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ നോട്ടിസ് നല്‍കിയിട്ട് 5 മാസം ആയെങ്കിലും തുടര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ കേസില്‍ അന്തിമവിധി നീണ്ടു പോകുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബംഗാളില്‍ വിസിമാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ക്കാര്‍ നിര്‍ദേശം തള്ളി ഡോ.സിസ തോമസിനു ഗവര്‍ണര്‍ വിസിയുടെ ചുമതല നല്‍കിയത് ഹൈക്കോടതി അംഗീകരിച്ചെങ്കിലും സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നു വിസിയെ നിയമിക്കണമെന്ന നിര്‍ദേശം കൂടി നല്‍കി. സിസയെ പുറത്താക്കിയില്ല എന്നതു മാത്രമാണ് ഗവര്‍ണര്‍ക്ക് ലഭിച്ച ആശ്വാസം. എ്ന്നാല്‍ സിസ തോമസിനെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടിയ്ക്ക് നീങ്ങുകയാണെന്നതും ശ്രദ്ധേയാണ്.

കെടിയുവില്‍ വിസിയെ നിയന്ത്രിക്കാന്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സും സിന്‍ഡിക്കറ്റും ചേര്‍ന്ന് ഉപസമിതി രൂപീകരിച്ചത് ഗവര്‍ണര്‍ മരവിപ്പിച്ചതു കോടതി റദ്ദാക്കിയിരുന്നു. കേരള സര്‍വകലാശാലയില്‍ 15 സെനറ്റ് അംഗങ്ങളുടെ നാമനിര്‍ദേശം ഗവര്‍ണര്‍ പിന്‍വലിച്ചതു റദ്ദാക്കിയ വിധിയാണ് ഏറ്റവും ഒടുവില്‍ ലഭിച്ച തിരിച്ചടി. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തവര്‍ അദ്ദേഹത്തിന് എതിരെയുള്ള പ്രമേയത്തെ പിന്തുണച്ചു എന്ന കാരണം പറഞ്ഞാണ് പിന്‍വലിച്ചത്. സെനറ്റ് പ്രതിനിധിയെ ഉള്‍പ്പെടുത്താതെ ഗവര്‍ണര്‍ സേര്‍ച് കമ്മിറ്റി രൂപീകരിച്ചതു കോടതി റദ്ദാക്കിയതും തിരിച്ചടിയാണ്.

ഇതേ രീതിയില്‍ 2011ല്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത 5 സെനറ്റ് അംഗങ്ങളെയും ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 3 പേരെയും പിന്‍വലിച്ചിരുന്നു. 2012ല്‍ മറ്റൊരു അംഗത്തെയും പിന്‍വലിക്കുകയുണ്ടായി. അവര്‍ കേസിനു പോയെങ്കിലും അന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഗവര്‍ണറുടെ നടപടി ശരി വയ്ക്കുകയായിരുന്നു.


സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഹൈക്കോടതിയില്‍നിന്ന് ഗവര്‍ണര്‍ക്കേല്‍ക്കുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. സാങ്കേതിക സര്‍വകലാശാല വിഷയത്തില്‍ ചാന്‍സലറുടെ തീരുമാനങ്ങള്‍ തെറ്റാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഡോ. സിസാ തോമസിനെ സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വി.സി.യായി നിയമിച്ചതും സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തതും ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പിന്നാലെയാണ് കേരളയിലെ ഉത്തരവും വന്നിരിക്കുന്നത്.

പുതിയ വി.സി. നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സെനറ്റ് അംഗങ്ങളുടെ പുറത്താക്കലിലേക്ക് നയിച്ചത്. നാമനിര്‍ദേശം ചെയ്ത 15 സെനറ്റ് അംഗങ്ങളെ പ്രീതി നഷ്ടമായെന്നപേരില്‍ ചാന്‍സലര്‍ പുറത്താക്കുകയായിരുന്നു. പ്രീതി നഷ്ടമായതിന്റെപേരില്‍ സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വിലയിരുത്തി.

ചാന്‍സലറുടെയും യു.ജി.സി.യുടെ പ്രതിനിധികളെമാത്രം ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ചത് നിയമപരമല്ല. സെനറ്റ് അംഗങ്ങള്‍ക്ക് കാലയളവ് നിശ്ചയിച്ചിട്ടുണ്ട്. പ്രീതി നഷ്ടമായതിന്റെപേരില്‍ അതു പിന്‍വലിക്കാനാകില്ല. നാമനിര്‍ദേശം ചെയ്യപ്പെടുന്നവര്‍ നാമനിര്‍ദേശം ചെയ്തയാളുടെ വക്താവോ പ്രതിനിധിയോ അല്ല.

നാമനിര്‍ദേശംചെയ്ത സെനറ്റ് അംഗങ്ങളെ ചാന്‍സലര്‍ പിന്‍വലിച്ചത് നിയമവിരുദ്ധപ്രവൃത്തിയുടെ പേരിലല്ല, മുന്‍വിധിയുടെ പേരിലാണ്. സാഹചര്യങ്ങളോ വസ്തുതകളോ പരിഗണിക്കാതെയുള്ള യുക്തിരഹിതമായ പ്രവൃത്തിയാണത്. ഏകപക്ഷീയമായ നടപടിയാണ് ഉണ്ടായതെന്ന് ഇതിലൂടെ വ്യക്തമാണ്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ ചുമതലയെക്കുറിച്ചും ചാന്‍സലര്‍ക്ക് ധാരണയുണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി.

സെനറ്റ് പ്രതിനിധിയായി ഡോ. വി.കെ. രാമചന്ദ്രനെ ആദ്യം തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇദ്ദേഹം പിന്‍മാറി. പിന്നാലെ ചാന്‍സലര്‍ രണ്ടംഗങ്ങളെ ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റിക്ക് രൂപംനല്‍കിയത് അദ്ഭുതപ്പെടുത്തിയെന്നും കോടതി അഭിപ്രായപ്പെട്ടു. സര്‍വ്വകലാശാല വിഷയത്തില്‍ കൈപൊള്ളി നിന്ന സര്‍ക്കാരിന് കി്ട്ടിയ രണ്ടാമത്തെ ആശ്വാസത്തെ വലിയ രാഷ്ട്രീയ ആയുധമാക്കാനാണ് സിപിഎമ്മും തിരുമാനിച്ചിരിക്കുന്നത്. കാരണം പ്രിയ വര്‍ഗ്ഗീസിന്റ നിയമനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വളരെ വലിയ പഴിയാണ് സിപിഎം കേട്ടത്. ഘടകകക്ഷികളില്‍ നിന്നു പോലും ക്രൂരമായ വിമര്‍ശനം സിപിഎം ഏറ്റുവാങ്ങിയിരുന്നു.

സിസ തോമസ് കേസിലും, കേരള സര്‍വ്വകലാശാല കേസിലും ഗവര്‍ണര്‍ക്ക് തോല് വിയുണ്ടായത് രാജ്ഭവന്‍ നിയമ വിഭാഗത്തിന്റെ അശ്രദ്ധയായി കണക്കാക്കുന്നു. ഗവര്‍ണര്‍ നിയമവിദഗ്ദ്ധരുമായി നടത്തുന്ന കൂടി ക്കാഴ്ചയ്ക്ക് ശേഷം മാത്രമേ മറ്റ് വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ. പിണറായി സര്‍ക്കാരിനെതിരെ നിയമപരമായ പോരാട്ടത്തിനും അപ്പുറം വ്യക്തപരമായ പോരാട്ടത്തിലേയ്ക്ക് കടന്ന സര്‍വ്വകലാശാല വിഷയത്തില്‍ ഇനിയുണ്ടാകുന്ന ഏത് നടപടിയും ഇരുപക്ഷത്തിനും ഒരു പോലെ ബാധിക്കുന്നതാണ്. ഗവര്‍ണര്‍ക്ക് ബിജെപി ശക്തമായ പിന്‍തുണ നല്കിയിരുന്നു. എന്നാല്‍ അടിക്കടി ഗവര്‍ണറുടെ വാദങ്ങള്‍ കോടതിയില്‍ തോല്ക്കുന്നതിന്റെ കാരണം ബിജെപി കേന്ദ്രങ്ങള്‍്ക്കും വ്യ്ക്തമല്ല. യുജിസി ചട്ടങ്ങളില്‍ പ്രാവിണ്യമുള്ളവരെയാണ് ഗവര്‍ണറുടെ നിയമോപദേശകരായി നല്കിയിട്ടുള്ളത്.

സര്‍വ്വകലാശാലകളില്‍ കമ്മ്യൂണിസ്റ്റ് വലക്കരണമെന്ന് ബിജെപിയും അതല്ല കാവി വല്‍ക്കരണമാണെന്ന് സിപിഎമ്മും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പിണറായി സര്‍ക്കാരിന് അനുകൂലമായി കോടതി വിധികളെന്നതും ശ്രദ്ധേയമാണ്. എന്തായാലും സര്‍വ്വകലാശാല വിഷയത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുമെന്ന പ്രതീതി തന്നെയാണ് നിലനില്ക്കുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാറാ രോഗമാണ് ജയിലില്‍ കിടക്കാന്‍ വയ്യെന്ന് !! ജാമ്യത്തിന് ഉഡായിപ്പ് നമ്പറുമായ് എന്‍ വാസു; വാസുവിന്റെ കള്ളിപൊളിച്ച് അടപടലം കുരുക്കി പദ്മകുമാര്‍ !! കാട്ടുകള്ളാ കട്ടിള വാസു...നാണമില്ലേടാ നിനക്ക്...വിലങ്ങ  (1 hour ago)

30ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ (നവംബര്‍ 25 )മുതല്‍  (1 hour ago)

ബിജെപി മുന്നോട്ട് വയ്ക്കുന്നത് അഴിമതി രഹിത ഗ്യാരണ്ടി: രാജീവ് ചന്ദ്രശേഖർ  (1 hour ago)

ശബരിമലയിൽ സുഖദര്‍ശനം, തിങ്കളാഴ്ച വൈകിട്ട് ഏഴു വരെ 90,393 ഭക്തർ ദർശനത്തിനെത്തി  (1 hour ago)

തിരുവനന്തപുരം നഗരത്തിന്റെ ഭാവി എന്താവണം, ഏതു ദിശയില്‍ വേണം നഗരത്തിന്റെ മുന്നോട്ടുള്ള വികസനം എന്ന് തീരുമാനിക്കുന്നത് ഈ തെരഞ്ഞെടുപ്പിലാണ്; തിരുവനന്തപുരം നഗരസഭാ ഭരണം മാറിയാല്‍ മാത്രമേ തലസ്ഥാന നഗരത്തിന് വ  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ആൻഡമാൻ കടലിനു മുകളിൽ  (2 hours ago)

ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം; അടിനാശം വെള്ളപ്പൊക്കം, ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?  (3 hours ago)

കാട്ടാളനിലെ സാഹസ്സിക രംഗങ്ങൾ; ലൊക്കേഷൻ കാഴ്ച്ചകളായി പ്രേക്ഷകർക്ക് മുന്നിൽ!!  (3 hours ago)

ബോളിവുഡിന്റെ ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു; സംവിധായകൻ കരൺ ജോഹർ അനുശോചന പോസ്റ്റ് രേഖപ്പെടുത്തി!!  (3 hours ago)

ലോക ആന്റിമൈക്രോബിയൽ അവബോധ വാരം സംഘടിപ്പിച്ച് അമൃത ആശുപത്രി...  (4 hours ago)

ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?  (4 hours ago)

പതിനഞ്ചാം വാർഷികത്തിളക്കത്തിൽ അശോക യൂണിവേഴ്സിറ്റി യംഗ് ഇന്ത്യ ഫെലോഷിപ്പ്; പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു, തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സ്കോളർഷിപ്പ്...  (4 hours ago)

പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി അനുദിനം ടിക്കറ്റ് ബുക്കിങ്ങിലും തരംഗമായി "എക്കോ"  (4 hours ago)

വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച്  (5 hours ago)

ഡ്രാമ വേണ്ട; പറഞ്ഞത് ചെയ്യ്... രാഹുലിന്റെ പച്ചത്തെറിവിളി കരഞ്ഞ് തളർന്ന് യുവതി രണ്ടാം ഓഡിയോ പുറത്ത് ....  (5 hours ago)

Malayali Vartha Recommends