സ്വർണക്കടത്ത് കേസ് റമീസിന്റെ നഷ്ടമായ ഫോൺരേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടെടുത്തു... മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി നടത്തിയ സംഭാഷണങ്ങളും മെസേജുകളുമാണ് വീണ്ടെടുത്തിരിക്കുന്നത്... റിക്കവർ ചെയ്ത വിവരങ്ങളിൽ നിന്നും നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ ചർച്ചകൾ സംബന്ധിച്ച തെളിവുകളും ഇഡിയ്‌ക്ക് ലഭിച്ചതായാണ് വിവരം...

സ്വർണക്കടത്ത് കേസ് റമീസിന്റെ നഷ്ടമായ ഫോൺരേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടെടുത്തു.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി നടത്തിയ സംഭാഷണങ്ങളും മെസേജുകളുമാണ് വീണ്ടെടുത്തിരിക്കുന്നത്.റിക്കവർ ചെയ്ത വിവരങ്ങളിൽ നിന്നും നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ ചർച്ചകൾ സംബന്ധിച്ച തെളിവുകളും ഇഡിയ്‌ക്ക് ലഭിച്ചതായാണ് വിവരം.
കഴിഞ്ഞ ദിവസമാണ് കേസിലെ മുഖ്യസൂത്രധാരനായ കെടി റമീസ് അറസ്റ്റിലായത്. മൂന്ന് തവണ ഇയാളെ ചോദ്യം ചെയ്തിരുന്നു. നാലാം തവണ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിച്ച ശേഷം ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു.കേസിൽ അഞ്ചാം പ്രതിയായ റമീസാണ് ദുബായിയിൽ നിന്നും സ്വർണം കയറ്റി അയപ്പിച്ചത്. വിദേശത്തിരുന്ന് സ്വർണക്കടത്ത് നിയന്ത്രിച്ചിരുന്നതും റമീസ് തന്നെയാണെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. മുൻപ് ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും റമീസിനെ അറസ്റ്റ് ചെയ്തിരുന്നു
നയതന്ത്ര ചാനല്‍വഴി സ്വര്‍ണക്കടത്ത് നടത്തിയതിലെ മുഖ്യസൂത്രധാരന്‍ കെ.ടി റമീസ് അറസ്റ്റില്‍. ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയ ശേഷം ബുധനാഴ്ചയോടെ ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു. റമീസിനെ കോടതി റിമാന്‍ഡ് ചെയ്തതോടെ ഇഡി കസ്റ്റഡിയില്‍ വാങ്ങും. വിദേശത്ത് നിന്ന് റമീസാണ് സ്വര്‍ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്. കേസിൽ റമീസിനെ നേരത്തെ കസ്റ്റംസും എന്‍ഐഎയും അറസ്റ്റ് ചെയ്തിരുന്നു.
ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊപ്പമാണ് ഇഡി സ്വർണക്കടത്തും അന്വേഷിക്കുന്നത്. കേസിന്റെ രണ്ടാഘട്ട അന്വേഷണത്തിന്റെ ആദ്യ പടിയായാണ് റമീസിന്റെ അറസ്റ്റ്. നാലാംതവണ ചോദ്യംചെയ്യാൻ വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളിൽ വിശദമായ ചോദ്യചെയ്യലും മറ്റ് നടപടികളും ഉണ്ടായേക്കും.തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് കെ ടി റമീസിന്റെ അറസ്റ്റ്. ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ റമീസ് റിമാന്‍ഡിലാണ്. ഇയാളെ വീണ്ടും കസ്റ്റഡയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് ഇ ഡി നീക്കം. ഇതിനായി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.
കെ ടി റമീസില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങളും തെളിവുകളു ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. നയതന്ത്ര ചാനല്‍ വഴി കടത്തു നടത്തിയതിന്റെ ആസൂത്രണം റമീസിന്റെതായിരുന്നു. വിദേശത്തു നിന്ന് റമീസാണ് സ്വര്‍ണ്ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്. ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് റമീസ്. കേസില്‍ സ്വപ്ന സുരേഷ് , സരിത് , സന്ദീപ് , എം ശിവശങ്കര്‍ തുടങ്ങിയ പ്രതികളെ ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എയും കസ്റ്റംസും നേരത്തെ റമീസിനെ അറസ്റ്റ് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് ഇ.ഡിയുടെയും നടപടി. റമീസില്‍ നിന്ന് ലഭിച്ച തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ വരുംദിവസങ്ങളിലും ഇ ഡി തുടര്‍നടപടികളുമായി മുന്നോട്ട് പോകും.
https://www.facebook.com/Malayalivartha

























