അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..

യുദ്ധമുഖത്ത് നിന്ന് വരുന്ന വാർത്തകൾ ലോകത്തെ മുഴുവൻ വിറപ്പിക്കുകയാണ് . അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം. ഇരുഭാഗത്തും വലിയ നാശനഷ്ടം സംഭവിക്കുന്നു. ഇറാനില്‍ ജൂലൈ മാസത്തില്‍ മാത്രം 50ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന അമേരിക്കന്‍ സൈനികരുടെ എണ്ണം 16 ആയി. പുലര്‍ച്ചെ കുവൈത്തിലെ യുഎസ് സൈന്യത്തിന്റെ ആയുധപുരയിലും ശക്തമായ ആക്രമണം നടത്തി ഇറാന്‍.നിര്‍മാണത്തിലിരുന്ന ആണവകേന്ദ്രം യുഎസ് ആക്രമിച്ചെന്ന് ഇറാന്‍. ഖുസെസ്താന്‍ പ്രവിശ്യയിലെ ഡാര്‍കോവിന്‍ ആണവനിലയമാണ് ആക്രമിച്ചത്.
പ്രാദേശിക മാധ്യമങ്ങളാണ് ആക്രമണവിവരം അറിയിച്ചത്. ആക്രമണത്തെ ഇറാന്‍ ആണവോര്‍ജ്ജ ഏജന്‍സി അപലപിച്ചു. പ്രാദേശിക സമയം 3.39 ഓടെയാണ് ആക്രമണമുണ്ടായത്. 2022ലാണ് പ്ലാന്റിന്റെ നിര്‍മാണം തുടങ്ങിയത്.ആണവനിലയത്തിന് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ ഇറാന്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന പ്ലാന്റിന് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ടെഹ്റാന്‍ കുറ്റപ്പെടുത്തി. തുടര്‍ച്ചയായ യു.എസ്. - ഇസ്രായേല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ഇറാന്റെ ആഭ്യന്തര ഊര്‍ജ്ജ മേഖല പൂര്‍ണ്ണമായും പ്രതിസന്ധിയിലായതായാണ് റിപ്പോര്‍ട്ടുകള്‍.
എണ്ണ ശുദ്ധീകരണ ശാലകള്‍ക്കും പവര്‍ ഗ്രിഡുകള്‍ക്കും നേരെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വ്യോമാക്രമണങ്ങള്‍ മൂലം ഇറാനിലെ പല പ്രമുഖ നഗരങ്ങളും കടുത്ത അന്ധകാരത്തിലാണ്.അതിനിടെ ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ബൂഷെര്‍ ആണവവൈദ്യുതി നിലയത്തിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായതായി വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നു. പ്ലാന്റിന്റെ പ്രധാന കെട്ടിടങ്ങള്‍ക്കും അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍ സംഭവിച്ചതായി സ്വകാര്യ ഉപഗ്രഹ ഏജന്‍സികള്‍ പുറത്തുവിട്ട ചിത്രങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റിയാക്ടര്‍ കോംപ്ലക്‌സിന് തൊട്ടടുത്തുള്ള രണ്ട് പ്രധാന കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ് ചിത്രങ്ങളിലുള്ളത്. എന്നാല്‍ ആക്രമണത്തില്‍ ആണവ വികിരണങ്ങള്‍ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. ആക്രമണത്തെത്തുടര്‍ന്ന് ഇറാന്റെ ആഭ്യന്തര ഊര്‍ജ്ജ മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. രാജ്യത്തെ പല പ്രമുഖ നഗരങ്ങളിലും മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആണവനിലയത്തിന് നേരെയുണ്ടായ പ്രഹരത്തിന് കടുത്ത ഭാഷയില്‍ തിരിച്ചടിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് മുന്നറിയിപ്പ് നല്‍കിയതോടെ മിഡില്‍ ഈസ്റ്റ് കൂടുതല്‍ കലുഷിതമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























