സിക്കിമിൽ തുരങ്ക നിർമ്മാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വാതക ചോർച്ചയുണ്ടായ സംഭവം... ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

സിക്കിമിൽ തുരങ്ക നിർമ്മാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വാതക ചോർച്ചയുണ്ടായ സംഭവത്തിൽ ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു. ഏകദേശം 26 പേർ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ദേശീയ ദുരന്ത നിവാരണ സേനയുടെയും മറ്റ് സേനാ വിഭാഗങ്ങളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.09 ഓടെ ദക്ഷിണ സിക്കിമിലെ സമർഡുങ് തുരങ്കത്തിലാണ് അപകടം സംഭവിച്ചത്. പർഗേൽ എൻജിനീയറിങ് കമ്പനി തീസ്ത സ്റ്റേജ് വി ഐ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന തുരങ്കമാണിത്. തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിൽ വഴി തടസ്സപ്പെടുത്തുകയും നിരവധി തൊഴിലാളികൾ കുടുങ്ങാൻ ഇടയാക്കുകയും ചെയ്തു. ഇതിനിടയിൽ മീഥെയ്ൻ വാതകം ചോർന്നത് രക്ഷാപ്രവർത്തനം കൂടുതൽ സങ്കീർണ്ണമാക്കി.
വാതക ചോർച്ച കാരണം സുരക്ഷാ മുൻകരുതലുകളില്ലാതെ ഉദ്യോഗസ്ഥർക്ക് ബാധിത പ്രദേശത്തേക്ക് പ്രവേശിക്കാനായി സാധിച്ചിട്ടില്ല. നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സ് , സിക്കിം പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
തുരങ്കത്തിനുള്ളിലെ മീഥെയ്ൻ വാതകത്തിന്റെ അളവ് വളരെ കൂടുതലായതിനാൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് ഇതുവരെ രക്ഷാപ്രവർത്തകർക്ക് പൂർണ്ണമായി എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. പ്രാരംഭ ഘട്ടത്തിൽ 19 തൊഴിലാളികളാണ് കുടുങ്ങിയിരുന്നതെന്നാണ് സൂചനകൾ. പിന്നീട് രക്ഷാപ്രവർത്തനത്തിനായി അകത്തേക്ക് പോയ പട്ടേൽ എൻജിനീയറിംഗിലെ ജീവനക്കാരും യുടെ ജീവനക്കാരും ഉൾപ്പെടെ ഏകദേശം 27 പേരാണ് അകത്തുള്ളതെന്നാണ് സംശയിക്കുന്നത്. എൻഡിആർഎഫ് സംഘം യഥാർത്ഥ സ്ഥലത്ത് എത്തിയാൽ മാത്രമേ കൃത്യമായ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ.
"
https://www.facebook.com/Malayalivartha


























