ഇനി പ്രതികാരമില്ല ; എന്നെ തൂക്കി കൊന്നോളൂ; ചെന്താമരയുടെ അഭിനയം ; തൂക്കിയെറിഞ്ഞ് കോടതി; ചെന്താമരയ്ക്കുള്ള തൂക്ക് കയറൊരുക്കി ആരാച്ചാർ...!!!

‘രണ്ടു പേരെ കൊന്നു; 100 കൊല്ലം വേണമെങ്കിലും എന്നെ ശിക്ഷിച്ചോളൂ; എത്രയും പെട്ടെന്നു വിധി വേണം. ഇനി പുറത്തിറങ്ങേണ്ട. പ്രതികാരം അവസാനിച്ചിരിക്കുന്നു. 3 പേരെ യാതൊരു ദയയുമില്ലാതെ വെട്ടി നുറുക്കി ഈ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കിയ ശേഷം എന്ന പ്രതി പറഞ്ഞ വാക്കുകളാണിത്.
ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായി ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ആ പ്രതികരണം. കേരളത്തിൽ വീണ്ടും ഒരു തൂക്ക് കയർ ആരാച്ചാർ തയ്യാറാക്കുമ്പോൾ കേരളത്തെ നടുക്കിയ ആ കൊലപാതകത്തിന്റെ പിന്നാമ്പുറത്തേക്ക് പോകാം.
ആദ്യ കൊലപാതകം
തന്റെ ഭാര്യയും മക്കളും തന്നെ വിട്ടു പോയതിന്റെ ഭാരം പേറി കഴിയുന്ന ചെന്താമര എന്ന നാട്ടുപുറത്ത് കാരൻ ... ആ വേദന അയാളെ ഭ്രാന്തമായ തലങ്ങളിലേക്ക് നയിക്കുന്നു... കുടുംബം തകർത്തത് അയല്പക്കത്തെ സജിതയും പുഷ്പയും അവരുടെ കുടുംബവുമാണെന്ന് ചിന്ത ആ മനുഷ്യ മൃഗത്തെ വേട്ടയാടുന്നു...
ആ വേട്ടയാടൽ അതിര് കടന്നു കൊടും പകയായി ആളിക്കത്തി ..... പിന്നെ ഒന്നും നോക്കിയില്ല 2019 ഓഗസ്റ്റ് 31 ന് പ്രതികാര ദിനം.... പോത്തുണ്ടി തിരുത്തംപാടത്തെ വീടിനകത്തു കയറി ചെന്ന ചെന്താമര അയൽവാസിയായ സജിതയെ കഴുത്തിനു പിന്നിലും തോളിലും വെട്ടി വെട്ടി പക തീർക്കുന്നു... സജിതയുടെ ഭർത്താവ് സുധാകരൻ തിരുപ്പൂരിൽ ജോലിസ്ഥലത്തും മക്കൾ സ്കൂളിലുമായിരുന്നു കൊലപാതക സമയം...ശേഷം ശിക്ഷിക്കപ്പെടുന്നു ,,, ജയിലിലാകുന്നു.... . കേസിൽ ഇടക്കാല ജാമ്യം കിട്ടി പുറത്തേക്ക്....
നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന പാലക്കാട് അഡിഷനൽ സെഷൻസ് കോടതിയുടെ വാക്കാലുള്ള നിർദേശത്തിലാണ് പ്രതിയ്ക്ക് ജാമ്യം കോടതി അനുവദിച്ചത്. ഉത്തരവു ലംഘിച്ച് ചെന്താമര നേർ പോയത് സജിത്തയുടെ വീടിനു അടുത്തേക്ക് .... തൊട്ടടുത്ത വീട്ടിൽ താമസിച്ച് ഒന്നര മാസമായി ഭീഷണിപ്പെടുത്തുന്നതായി സജിതയുടെ കുടുംബങ്ങളെ ഇയാൾ ഭീഷണിപ്പെടുത്തി കൊണ്ടേയിരുന്നു... സജിതയുടെ ഭർത്താവ് സുധാകരനും മകൾ അഖിലയും നെന്മാറ പൊലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകി . നാട്ടുകാരും പരാതി നൽകി. ഒരു ഉപയോഗവുമുണ്ടായില്ല ....
കേസെടുത്തു കോടതിയിൽ റിപ്പോർട്ട് ചെയ്തു ജാമ്യം റദ്ദാക്കാനുള്ള നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പകരം നടന്നത് ക്രൂരമായ ഇരട്ടക്കൊലപാതകങ്ങൾ. 2025 ജനുവരി 27ന് ചെന്താമരയുടെ പ്രതികരണത്തിന്റെ രണ്ടാം ഘട്ടം ... പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര അതിക്രൂരമായി കൊലപ്പെടുത്തിസ്കൂട്ടറുമായി വീട്ടിൽ നിന്നിറങ്ങിയ സുധാകരനെ ചെന്താമര തന്റെ വീടിനു മുന്നിൽ തടഞ്ഞു നിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ അമ്മ ലക്ഷ്മിയെയും വെട്ടിപ്പരുക്കേൽപിച്ചു. ഇവർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കൊലപാതകങ്ങൾക്ക് ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു ചെന്താമര. ഇയാൾ ഒളിച്ചതു പോത്തുണ്ടി വനമേഖലയിലായിരുന്നു. പൊലീസ് പ്രതിയെത്തേടി വനം അരിച്ചുപെറുക്കുമ്പോൾ അവരുടെ നീക്കങ്ങൾ നിരീക്ഷിച്ചു തൊട്ടടുത്ത വനത്തിൽ ചെന്താമര ഉണ്ടായിരുന്നു.
‘അവന് വിശപ്പ് സഹിക്കാനാവില്ല’– അതുകൊണ്ട് അവൻ ഇറങ്ങി വരും സാറെ.... ഉറ്റവരുടെ ഈ വാക്ക് ആസ്ഥാനത്ത് ആയില്ല ... വിശന്നാൽ ചെന്താമര മലയിറങ്ങി വരുമെന്ന് കരുതി കാടിന് ചുറ്റും വലവിരിച്ചു. ഈ വലയിലേ ക്ക് 2 രാത്രിയും 2 പകലും നീണ്ട തിരച്ചിലിനൊടുവിൽ ചെന്താമര വന്നുപെട്ടത്.
പൊലീസ് പിടിയിലായ ചെന്താമര ആദ്യം ആവശ്യപ്പെട്ടതും ഭക്ഷണമായിരുന്നു. തണ്ടർബോൾട്ടിന്റെയും പൊലീസിന്റെയും സഹായത്തോടെയാണ് അന്ന് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























