വരും മണിക്കൂറിൽ, സംസ്ഥാനത്ത് ഇടിമിന്നലും, ശക്തമായ മഴയും.. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യത... മത്സ്യത്തൊഴിലാളികളും തീരപ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണം...തിരുവനന്തപുരം, കൊല്ലം, മലപ്പുറം എന്നി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും സാധ്യത...

സംസ്ഥാനത്ത് വരുന്ന നാല് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരപ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണം.തിരുവനന്തപുരം, കൊല്ലം, മലപ്പുറം എന്നി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യന്‍റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.
ആയതിനാൽ പൊതുജനങ്ങൾ മുൻ കരുതലുകൾ എടുക്കണം..1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.അതെ സമയം ചൂട് വർധിക്കുന്നതിന് ആനുപാതികമായി മാർച്ച് മാസത്തിൽ വേനൽമഴയിലും റെക്കോർഡ് എന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പഠനം. 1901 മുതൽ 2023 വരെയുള്ള കാലയളവിൽ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ഏഴാമത്തെ മാർച്ച് മാസമാണ് കടന്നുപോയതെന്നാണ് ഐഎംഡി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. ഈ കാലയളവിൽ 32.1 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. 2008 മാർച്ചിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്– 122 മില്ലീമീറ്റർ.
1944 (69 എംഎം), 1915 (46 എംഎം), 1984 (43 എംഎം), 2006 (40 എംഎം) 1967 (37 എംഎം) എന്നീ വർഷങ്ങളാണ് 2003 നേക്കാൾ മാർച്ച്മാസ മഴയുടെ കണക്കിൽ മുൻപിലുള്ളത്.അതേ സമയം പരമാവധി താപനിലയിൽ വർധന രേഖപ്പെടുത്തിയ 22–ാമത്തെ വർഷമാണിതെന്നും ഐഎംഡി വിശദീകരിച്ചു. മാർച്ച് മാസത്തിലെ ശരാശരി താപനില 33.08 ൽ നിന്ന് 33.29 ആയി ഉയർന്നു. 0.21 ഡിഗ്രി സെൽഷ്യസിന്റെ ശരാശരി വർധന.സംസ്ഥാനത്ത് അടുത്ത നാലഞ്ച് ദിവസത്തേക്ക് കഠിനമായ ചൂടും ഉച്ച കഴിഞ്ഞോ വൈകുന്നേരമോ മഴയും ലഭിക്കും.അതേസമയം, മിന്നലിന് എതിരെ ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. മിന്നലിന്റെ സൂചന ലഭിക്കുമ്പോൾ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന് അതോറിറ്റി നിർദേശിച്ചു.
രാജ്യത്ത് ഈ മാർച്ച് മാസത്തിൽ ഇടിമിന്നലിൽ മാത്രം 57 പേർ മരിച്ചതായി ഐഎംഡി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. മാർച്ച് 6 നും 20 നും ഇടയിലുള്ള രണ്ടാഴ്ചകാലത്തിനിടയിലാണ് ഈ മരണമത്രയും.ചൂട് കൂടുന്നതിന് അനുസരിച്ച് രൂപപ്പെടുന്ന ഇടിമേഘങ്ങളിൽ നിന്നാണു മിന്നൽ പുറപ്പെടുന്നത്. ചൂടിന് അനുസരിച്ചു മിന്നലിന്റെ എണ്ണവും തീവ്രതയും വർധിക്കും. മധ്യപ്രദേശിലാണ് ഏറ്റവുമധികം മരണം രേഖപ്പെടുത്തിയത്–20 പേർ.ഛത്തീസ്ഗഡിൽ 12 മരണം. കേരളത്തിൽ മാർച്ച് 29 ന് 2 മരണം. തീവ്ര പ്രകൃതി ദുരന്തങ്ങളിൽ മാർച്ച് മാസം രാജ്യത്ത് 68 പേരാണ് ആകെ മരിച്ചത്. 550 കന്നുകാലികൾക്കും ജീവൻ നഷ്ടപ്പെട്ടു.മാർച്ച് മാസത്തിൽ കേരളത്തിലെ 4 സ്ഥലങ്ങളിൽ തീവ്രമഴ ലഭിച്ചു. ഇതിൽ രണ്ടെണ്ണം പത്തനംതിട്ട ജില്ലയിലാണ്.
https://www.facebook.com/Malayalivartha

























