ജീവന്‍ രക്ഷിക്കുന്ന ഡോക്ടറെ നിര്‍ദ്ദാഷിണ്യം കുത്തിക്കീറിയ അക്രമിയെ കീഴടക്കിയെങ്കിലും ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്‌നവുമാണ് കീത്തിക്കീറി കളഞ്ഞത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഹൃദയമിടിപ്പിന്റെ ആഴമളക്കുന്ന ഉപകരണവും കഴുത്തില്‍ തൂക്കി തന്റെ സ്വപ്‌നങ്ങളിലൂടെ ചിറക് വിരിച്ച് പറക്കാന്‍ തയ്യാറായി രോഗികള്‍ക്കൊപ്പം ജീവിതം നയിക്കാന്‍ തീരുമാനിച്ച ആ പെണ്‍കൊടിയെ കുത്തി വീഴ്ത്തിയതിന് പിന്നിലും സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥ തന്നെയാണ്.

പ്രസവത്തിനായി ഇന്നലെ ആശുപത്രിയിലേക്കു പോകുമ്പോഴാണ് ഡോ. നീരജ അനു ജയിംസ് ഡോ. വന്ദനയുടെ ദുരന്തവാര്‍ത്ത കേട്ടത്. കഴിഞ്ഞ മാര്‍ച്ച് 29 ന് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ നീരജ അക്രമാസക്തനായ രോഗിയില്‍ നിന്നു കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 8 മാസം ഗര്‍ഭിണിയായിരിക്കെയാണ് ആക്രണമുണ്ടായത്. ഇതര സംസ്ഥാനക്കാരനായ രോഗി കിടക്കയില്‍ കിടന്ന് ആഞ്ഞുതൊഴിച്ചതു നീരജയുടെ നിറവയറിലേക്കാണ്. പെട്ടെന്ന് ഇടയില്‍ ചാടിവീണ സുരക്ഷാ ജീവനക്കാരന്‍ കെ.കെ.സുരേന്ദ്രന്‍ ആ ചവിട്ടേറ്റു വാങ്ങിയില്ലായിരുന്നെങ്കില്‍ സ്ഥിതി വഴളാകുമായിരുന്നു. റിട്ടയേര്‍ഡ് സി എസ് എഫ് ഉദ്യോഗസ്ഥനായിരുന്നതു കൊണ്ട് അക്രമിയെ പെട്ടെന്ന് തളയ്ക്കാനായി. എന്നാലിപ്പോള്‍ ആശുപത്രിയില്‍ സ്വാകാര്യ ഏജന്‍സികള്‍ വഴി നിയമിക്കുന്ന സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് കായിക ക്ഷമതയോ കായിക പരിശീലനമോ ഇല്ലായെന്നതാണ് ഞെട്ടിക്കുന്ന വവിരം.
രാത്രി പത്തര സമയത്ത് അപസ്മാര ലക്ഷണമുള്ള ഒരാളുമായി 5 ഇതര സംസ്ഥാന തൊഴിലാളികള്‍ ഓട്ടോയില്‍ എത്തി. അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്ന ഡോ. നീരജ അടിയന്തര ശുശ്രൂഷ നല്‍കി. വിദഗ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകണമെന്നും നിര്‍ദേശിച്ചു. ഇക്കാര്യം ഹിന്ദിയില്‍ വിശദീകരിക്കാന്‍ എന്നെ പരിശോധനാ മുറിയിലേക്കു വിളിപ്പിച്ചു. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു. അപ്പോഴേക്കും രോഗിയും സംഘവും ബഹളം തുടങ്ങി. കിടക്കയില്‍ കിടന്നിരുന്ന രോഗി അക്രമാസക്തനായി. അസഭ്യം പറഞ്ഞു കൊണ്ട് അയാള്‍ ഡോക്ടറെ തൊഴിക്കാന്‍ ആഞ്ഞു. പെട്ടെന്നു ഞാന്‍ ഡോക്ടറെ പിടിച്ചു മാറ്റി. ഇതിനിടെ അയാള്‍ രണ്ടാമതും ചവിട്ടി. അതു കൊണ്ടത് എന്റെ കാലിലാണ്. അപ്പോഴേക്കും ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയതോടെയാണ് അന്ന് ദുരന്തത്തില്‍ നിന്നും ഡോക്ടര്‍ രക്ഷപ്പെട്ടത്. എന്നാല്‍ വന്ദന ദാസിന് രക്ഷയുടെ കരങ്ങളൊന്നും എവിടെ നിന്നും എത്തിയിരുന്നില്ല.
കേരളം ഇന്നലെ ചര്‍ച്ച ചെയതതു മുഴുവന്‍ യുവ വനിത ഡോക്ടറുടെ ദാരുണ മാരണത്തിന്റെ ഭീകരതയെ കുറിച്ചായിരുന്നു. ്. ജീവന്‍ രക്ഷിക്കുന്ന ഡോക്ടറെ നിര്‍ദ്ദാഷിണ്യം കുത്തിക്കീറിയ അക്രമിയെ കീഴടക്കിയെങ്കിലും ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്‌നവുമാണ് കീത്തിക്കീറി കളഞ്ഞത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഹൃദയമിടിപ്പിന്റെ ആഴമളക്കുന്ന ഉപകരണവും കഴുത്തില്‍ തൂക്കി തന്റെ സ്വപ്‌നങ്ങളിലൂടെ ചിറക് വിരിച്ച് പറക്കാന്‍ തയ്യാറായി രോഗികള്‍ക്കൊപ്പം ജീവിതം നയിക്കാന്‍ തീരുമാനിച്ച ആ പെണ്‍കൊടിയെ കുത്തി വീഴ്ത്തിയതിന് പിന്നിലും സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥ തന്നെയാണ്.
കഴിഞ്ഞയാഴ്ച ഫോര്‍ട്ട് ആശുപത്രിയില്‍ പോലീസ് എത്തിച്ച പ്രതി കാണിച്ചു കൂട്ടിയ അക്രമങ്ങള്‍ ലൈവായി കേരളം കണ്ടതാണ്. ആശുപത്രി അടിച്ചു തകര്‍ക്കുന്ന തരത്തില്‍ പ്രതിയും അയ്യാളുടെ സഹോദരനും നടത്തിയ അക്രമങ്ങള്‍ക്ക് ശേഷവും ആരോഗ്യ മന്ത്രി ആശുപത്രി സംരക്ഷണ നിയമം പരിഷ്‌ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേരളം ഇപ്പോള്‍ അറിഞ്ഞു കൊ്ണ്ട് ചോദിക്കുകയാണ് ഇവിടെ ഒരു ഭരണമുണ്ടോ. മന്ത്രമാര്‍ക്ക് എന്തെങ്കിലും ജോലിയുണ്ടോ. ഇവിടെ നടക്കുന്ന സംഭവങ്ങള്‍ അറിയാത്ത മന്ത്രിമാര്‍ ഇനിയും തുടരുന്നുണ്ടെങ്കില്‍ കേരളം വലിയ ദുരന്തങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്നതാണ് വാസ്തവം. എല്ലാറ്റിനും മൗനാമായിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയും അധികാരത്തില്‍ കടുച്ചു തൂങ്ങുന്നത് കേരളത്തിന് അപമാനമാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇങ്ങോട്ടു മാത്രം പറയുന്നതു കേട്ടാല്‍ മതിയെന്നു പറയുന്ന മുഖ്യന് നല്കയിരിക്കുന്ന പേര് ആകാശവാണിയെന്നാണ്.
ചില ഡോക്ടര്‍മാര്‍ക്ക് തല്ലു കൊള്ളേണ്ട ആവശ്യമുണ്ടെന്ന് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞത് അറംപറ്റിയ പോലെ കൊട്ടാരക്കരയില്‍ തന്നെ അതു സംഭവിച്ചു എന്നതും യാദൃശ്ഛികമാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം മുപ്പതിലധികം ആശുപത്രി അക്രമങ്ങളുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ അക്രമം കഴിയുമ്പോഴും തെരുവിലിറങ്ങുന്ന ഡോക്ടര്‍മാരോടും ഐഎംഎയോടും സര്‍ക്കാര്‍ പലവിധ മോഹന വാഗ്ദാനങ്ങളും നല്കി ജോലിക്ക് കയറ്റുക പതിവായിരുന്നു. അവസാനം ഫോര്‍ട്ട് ആശുപത്രിയിലുണ്ടായ ലഹളയിലും ഇതു തന്നെയാണ് ആരോഗ്യ മന്ത്രി ചെയ്തത്. എന്നിട്ടും ആശുപത്രി സംരക്ഷണത്തിന് യാതൊരു നടപടിയുമെടുത്തിട്ടില്ലെന്നതിന്റെ രക്തസാക്ഷിയായി ഡോ.വന്ദനദാസ് മാറിയിരിക്കുന്നു.
ഡോക്ടര്‍മാര്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ കൂടിവരികയാണെന്നും അവരുടെ ജീവന്‍ ആശങ്കയുടെ നിഴലിലാണെന്നും ഐഎംഎ അടക്കമുള്ള സംഘടനകള്‍ മുന്നറിയപ്പു നല്‍കിയിരുന്നതാണ്. ഇപ്പോഴിതാ ഒരു വനിതാഡോക്ടറുടെ ജീവന്‍തന്നെ നഷ്ടമായിരിക്കുന്നു. ആരോഗ്യ മന്ത്രിമാരുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും കെ എം എ വര്‍ഷങ്ങളായി ചര്‍ച്ചകള്‍ നടത്തുകയാണ്. കരട് ബില്ലിന് രൂപം നല്കിയെങ്കിലും ആരോഗ്യ വകുപ്പ് യാതെരു നടപടിയുമെടുത്തിട്ടില്ല. അതിന്റെ ബാക്കി പത്രമാണ് വന്ദന ദാസ് എന്ന ഇരുപത്തുമൂന്നുകാരിയുടെ കൊലപാതകം. താനൂര്‍ ബോട്ട് ദുരന്തം പോലെ ഇതും ഭരണകൂട സ്‌പോണ്‍സേര്‍ഡ് കൊലപാതകം തന്നെയാണ്.
https://www.facebook.com/Malayalivartha


























