Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ബ്രഹ്‌മപുരത്തെ തീയും പുകയും ഉണ്ടായതല്ല, ഉണ്ടാക്കിയതാണെന്ന് അന്ന് പൊതുസമൂഹവും പ്രതിപക്ഷവും ആവര്‍ത്തിച്ച് പറഞ്ഞിട്ടും സര്‍ക്കാരോ പോലീസോ അനങ്ങിയില്ല. എന്നാലിപ്പോള്‍ സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്ത പെട്രോള്‍ അടങ്ങിയ കുപ്പി അന്വേഷണത്തിന്റെ ഗതി തന്നെ മാറ്റിയിരിക്കുകയാണ്.

11 MAY 2023 04:13 PM IST
മലയാളി വാര്‍ത്ത

കൊച്ചി നഗരത്തെ മാലിന്യപ്പുകയില്‍ മുക്കി കൊന്നു കൊണ്ടിരിക്കുന്ന ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന് തീ പിടിച്ചതല്ല, തീ കത്തിച്ചതാണെന്ന നിഗമനത്തിലേയ്ക്ക് ഒടുവില്‍ പോലീസും എത്തിയിരിക്കുന്നു. ബ്രഹ്‌മപുരത്തെ തീയും പുകയും ഉണ്ടായതല്ല, ഉണ്ടാക്കിയതാണെന്ന് അന്ന് പൊതുസമൂഹവും പ്രതിപക്ഷവും ആവര്‍ത്തിച്ച് പറഞ്ഞിട്ടും സര്‍ക്കാരോ പോലീസോ അനങ്ങിയില്ല. എന്നാലിപ്പോള്‍ സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്ത പെട്രോള്‍ അടങ്ങിയ കുപ്പി അന്വേഷണത്തിന്റെ ഗതി തന്നെ മാറ്റിയിരിക്കുകയാണ്.

മാലിന്യം കുന്നുകൂടി കിടക്കുന്ന സെക്ടര്‍ സെവനില്‍ നിന്നാണ് പകുതിയോളം പെട്രോള്‍ നിറച്ച കുപ്പി കണ്ടെത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലൊന്നും കണ്ടെത്താന്‍ കഴിയാത്ത നിര്‍ണ്ണായക തെളിവാണ് രണ്ടാഴ്ച മുന്‍പ് പോലീസിന് ലഭിച്ചത്. മറ്റെന്തെങ്കിലും ആവശ്യത്തിന് പെട്രോള്‍ വാങ്ങിയ ശേഷം കുപ്പി ഉപേക്ഷിച്ചതാണോയെന്ന തരത്തിലും അന്വേഷണം നടക്കുന്നുണ്ട്. എങ്കില്‍ കുപ്പിയില്‍ പെട്രോള്‍ അധികം വെച്ചതെന്തിനെന്ന ചോദ്യം പോലീസിനെ കുഴക്കുന്നുണ്ട്. ഒരു ലിറ്റര്‍ കൊള്ളുന്ന പെട്രോള്‍ കുപ്പി പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുന്നുണട്. സെക്ടര്‍ ഏഴിലും അടുത്ത സെക്ടറുകളിലും ജോലി ചെയ്തിരുന്നവരെ കണ്ടെത്തി പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.

അഗ്നിബാധ അട്ടിമറിയല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പെട്രോള്‍ അടങ്ങിയ കുപ്പി ലഭിച്ചിരിക്കുന്നത്. അഗ്നിബാധയ്ക്കു ശേഷം മറ്റെന്തെങ്കിലും ആവശ്യത്തിന് പെട്രോള്‍ വാങ്ങിയതായി പ്ലാന്റിലെ ജീവനക്കാരോ ഫയര്‍ഫോഴ്‌സോ മൊഴി നല്കിയിട്ടുമില്ല. പെട്രോള്‍ വാങ്ങിച്ച ശേഷം ഉപേക്ഷിച്ച കുപ്പി മാലിന്യത്തോടൊപ്പം എത്തിയതാണെന്ന വാദം തള്ളിയാണ് അന്വേഷണ സംഘം മുന്നോട്ടു പോകുന്നത്.
അതേസമയം , ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ നിയോഗിച്ചിരുന്ന ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെ സര്‍ക്കാര്‍ പിന്‍വലിച്ചു. മഴ പെയ്തതും, പ്ലാന്റ് ചതുപ്പിന് സമാനമായതും കാരണം സ്വാഭാവികമായി അഗ്നിയുണ്ടാകാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിയിരിക്കുകയാണ്. മഴ കടുത്തതു കൊണ്ട് ഇനി തീ പടരില്ലെന്ന സാഹചര്യം മുന്‍നിറുത്തിയാണ് ഫയര്‍ ഫോഴ്‌സിനെ പിന്‍വലിച്ചതെന്ന് പറയപ്പെടുന്നു.എന്നാല്‍ ഫയര്‍ ഫോഴ്‌സിന്റെ ഡിഫന്‍സ് വോളന്റിയര്‍മാര്‍ പ്ലാന്റില്‍ തുടരുന്നുണ്ട്. വാച്ച് ടവ്വറും വയര്‍ലെസ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

പ്ലാന്റില്‍ തീപ്പിടിക്കുമ്പോള്‍ ആറ് സിസടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. പ്രവര്‍ത്തനക്ഷമമായിരുന്ന ക്യാമറകള്‍ പരിശോധിച്ചെങ്കിലും വലിയ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മാലിന്യം നീക്കാന്‍ കരാടെത്ത സോന്‍ണ്ട കമ്പനിയുടെ പ്രതിനിധികളേയും ജീവനക്കാരേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നെങ്കിലും വിലപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. മാലിന്യം നീക്കാനുള്ള കലാവധി കഴിഞ്ഞിട്ടും ഒരുകുട്ട മാലിന്യം പോലും നീക്കാന്‍ തയ്യാറാകാത്ത കമ്പനി പ്ലാന്റിന് തീയിട്ടു എന്ന ആരോപണത്തില്‍ നിന്നും പ്രതിപക്ഷം പിന്നോട്ടു പോയിട്ടില്ല. അന്വേഷണം പ്രഹനമാണെന്ന ആരോപണമാണ് അവര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. എന്തായാലും അഗ്നി കത്തിയതല്ല, കത്തിച്ചതാകാമെന്ന നിഗമനത്തില്‍ അന്വേഷണ സംഘത്തെ എത്തിച്ചതും പ്രതിപക്ഷത്തിന്റെ ഇടപെടല്‍ കാരണമാണെന്ന് മനസിലാക്കാം.

സോണ്‍ട കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രി വിദേശത്ത് ചര്‍ച്ച നടത്തിയതും കമ്പനിയ്ക്ക് കരാര്‍ നല്കിയതും  ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നതാണ്. കരാര്‍ നേടിയ കമ്പനി കോര്‍പ്പറേഷനില്‍ നിന്ന് പണം കൈപറ്റിയെങ്കിലും മാലിന്യ നീക്കത്തിന് യാതൊരു നടപടിയും എടുത്തിട്ടില്ലായിരുന്നു. ബ്രഹ്‌മപുരത്ത് തീ കത്തിയപ്പോഴാണ് കോര്‍പ്പറേഷന്‍ പോലും മാനലിന്യ നീക്കം നടക്കുന്നില്ലെന്നറിയുന്നത്. സോണ്‍ട ആവശ്യപ്പെട്ടത്ര മാലിന്യം നല്കിയില്ലെങ്കില്‍ കമ്പനിയക്ക് തദ്ദേശ സ്ഥാപനങ്ങള്‍ അങ്ങോട്ട് പണം കൊടുക്കണമെന്ന വിചിത്ര കരാറും വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കമ്പനി വ്യജമാണെന്നും യാതാരും മുന്‍പരിചയമില്ലെന്നും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചെങ്കിലും മന്ത്രി എം.ബി.രാജേഷ് കമ്പനിയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കിയതും വിവാദമായിരുന്നു.

മുന്‍ചീഫ് സെക്രട്ടറി ടോം ജോസ് നടത്തിയെന്നു പറയുന്ന ചര്‍ച്ചയില്‍ സോണ്‍ടയ്ക്ക് കരാര്‍ ലഭിക്കുന്നതിനാവശ്യമായ തരത്തിലാണ് നിബന്ധനകളുണ്ടാക്കിയതെന്ന് വ്യക്തം. മറ്റൊരു കമ്പനിയും കരാറേറ്റെടുക്കാന്‍ വരരുതെന്നും ലക്ഷ്യമുണ്ടായിരുന്നു. നിബന്ധനകള്‍ അനുസരിച്ച് രണ്ട് കമ്പനികള്‍ കരാറേറ്റെടുക്കാന്‍ മുന്നോട്ട് വന്നെങ്കിലും വിദേശ രാജ്യത്തെ പ്രവര്‍ത്തന പരിചയം വേണമെന്ന വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. സോണ്‍ടയ്ക്ക് വിദേശ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരുന്നു. ആ സര്‍ട്ടിഫിക്കറ്റ് തന്നെ വ്യാജമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

കോര്‍പ്പറേഷന്‍ നേരിട്ട് നടത്തേണ്ട മാലിന്യ സംസ്‌കരണം സര്‍ക്കാര്‍ ദുരന്ത നിവാരണ വകുപ്പില്‍ ഉള്‍പ്പെടുത്തി കെ.എസ്.ഐ.ഡി.സി വഴിയാണ് ടെന്‍ഡര്‍ ചെയ്തത്. കോടികള്‍ മറിയുന്ന കരാറായതിനാല്‍ കോര്‍പ്പറേഷന്‍ വെറും നോ്ക്കുക്കുത്തിയായി നിന്നു കൊടുക്കുകയാണ് ചെയ്തത്. കൊല്ലം.കണ്ണൂര്‍ കോര്‍പ്പറേഷനുകള്‍ ഉള്‍പ്പടെ സോണ്‍ടയുടെ തട്ടിപ്പ് തിരിച്ചറിഞ്ഞാണ് അവരെ ഒഴിവാക്കിയത്. എന്നാല്‍ സോണ്‍ടയ്ക്ക് കരാര്‍ നല്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നിന്നും അവര്‍ക്ക് വലി സമ്മര്‍ദ്ദം ഉണ്ടായതിന്റെ രേഖകളും പുറത്തു വന്നിരുന്നു. മാലിന്യ പ്ലാന്റില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയതാകാമെന്ന കണ്ടെത്തലിലേയ്ക്കാണ് അന്വേഷണം എത്തിനില്ക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (8 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (22 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (30 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (35 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (37 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (40 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (45 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (50 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

Malayali Vartha Recommends