കൊല്ലത്തെ കടലില്‍ 'നിധിശേഖരം' ആയുധധാരികളായ കമാന്‍ഡോകള്‍ വരുന്നു...., കേരളത്തിന് ബമ്പർ അടിച്ചു ...ഓയിൽ ഇന്ത്യയുടെ ഇന്ധന പര്യവേക്ഷണം ആറുമാസത്തിനകം കൊല്ലം തീരത്ത് ആരംഭിക്കും.... എണ്ണ പര്യവേക്ഷണത്തിനായി കടലിൽ കൂറ്റൻ കിണർ നിർമിക്കുന്നതിനുള്ള ടെണ്ടർ സ്വീകരിക്കുന്ന കാലാവധി അവസാനിച്ചു...

ഓയിൽ ഇന്ത്യയുടെ ഇന്ധന പര്യവേക്ഷണം ആറുമാസത്തിനകം കൊല്ലം തീരത്ത് ആരംഭിക്കും. എണ്ണ പര്യവേക്ഷണത്തിനായി കടലിൽ കൂറ്റൻ കിണർ നിർമിക്കുന്നതിനുള്ള ടെണ്ടർ സ്വീകരിക്കുന്ന കാലാവധി അവസാനിച്ചു. ഇതിനൊപ്പം കിണർ നിർമിക്കുന്നതിനും അതിനുശേഷമുള്ള ഇന്ധനപര്യവേക്ഷണത്തിനുമായി കൊല്ലം തുറമുഖം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന വിവിധ സേവനങ്ങളുടെ ടെണ്ടർ നടപടികളും അവസാനഘട്ടത്തിലാണ്.
പര്യവേക്ഷണ കിണർ സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശം ഓയിൽ ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ട്. 80 മീറ്റര്‍ ആഴത്തില്‍ കടലിന്റെ അടിത്തട്ടുള്ള ഭാഗത്ത് നിന്ന് ഏകദേശം 6000 മീറ്റര്‍ വരെ ആഴത്തിലാണ് പര്യവേക്ഷണ കിണര്‍ നിര്‍മ്മിക്കുന്നത്. കിണര്‍ നിർമിക്കുന്ന ചുമതല കരാർ കമ്പനിക്കായിരിക്കും. എന്നാൽ എല്ലാ നടപടികളും ഓയില്‍ ഇന്ത്യയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും നടക്കുക.
ആറു മാസത്തിനുള്ളിൽ എണ്ണ പര്യവേക്ഷണം ആരംഭിക്കാനാണ് നീക്കം നടക്കുന്നത്. അതിനുള്ളിൽ പര്യവേക്ഷണ കിണർ നിർമാണം പൂർത്തിയാക്കി. പര്യവേക്ഷണം ആരംഭിച്ച് 24 മണിക്കൂറും പ്രവർത്തിച്ച് എട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സമയപരിധിക്കുള്ളിൽ തീർന്നില്ലെങ്കിൽ നാലു മാസം കൂടി പര്യവേക്ഷണം നീണ്ടുപോയേക്കാം. പര്യവേക്ഷണം വിജയിച്ച് കൊല്ലത്ത് ഇന്ധന സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ ഇന്ധനം ഖനനം ചെയ്യാനുള്ള നടപടികൾ ആരംഭിയ്ക്കും. അതേ സമയം കൊല്ലത്ത് ഇന്ധനത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാൽ സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്ഥിതിയിൽ അത് ഗുണപരമായ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
കൊല്ലം പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ ചെക്ക് പോയിന്റ് അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ച സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സജ്ജമായി. ഇമിഗ്രേഷന്‍ പോയിന്റ് അനുവദിക്കാന്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനുള്ള അപേക്ഷ സഹിതമുള്ള റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് രണ്ട് ദിവസത്തിനകം മാരിടൈം ബോര്‍ഡ് കൈമാറും.
മാരിടൈം ബോര്‍ഡ് കൈമാറുന്ന അപേക്ഷ വൈകാതെ സംസ്ഥാന തുറമുഖ വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. ഇതിന് ശേഷമോ മുൻപോ തിരുവനന്തപുരം ഫോറിന്‍ റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസില്‍ നിന്നുള്ള സംഘം കൊല്ലം പോര്‍ട്ട് സന്ദര്‍ശിച്ച് സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ആഭ്യന്തര മന്ത്രാലയം ഐ.സി.പി അനുവദിക്കുക.
ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കൊല്ലം തീരത്ത് ഇന്ധന പര്യവേക്ഷണം അടക്കം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഐ.സി.പി വൈകിപ്പിക്കില്ലെന്നാണ് പ്രതീക്ഷ. പര്യവേക്ഷണ കപ്പലിലേക്ക് ഇന്ധനവും പൈപ്പ് അടക്കമുള്ള സാമഗ്രികളും ടഗുകളില്‍ എത്തിക്കുന്നത് കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ചാണ്. ഓയില്‍ ഇന്ത്യയുടെയും കരാര്‍ കമ്ബനിയുടെയും ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഇടയ്ക്കിടെ കപ്പലില്‍ എത്തിക്കുകയും തിരിച്ചുകൊണ്ടുവരുകയും ചെയ്യേണ്ടതുണ്ട്. ഇമിഗ്രേഷന്‍ പോയിന്റ് ഇല്ലെങ്കില്‍ ഇത് സുഗമമായി നടക്കില്ല.
https://www.facebook.com/Malayalivartha


























