വായിച്ചു തുടങ്ങുമ്പോൾ വന്ദേഭാരതിനെ പുകഴ്ത്തുന്ന പോസ്റ്റാണെന്ന് തോന്നും പക്ഷേ കെ-റെയിൽ നടപ്പാക്കാൻ മലയാളികൾക്ക് ധൃതി ഉള്ളതുകൊണ്ടാണ് വന്ദേഭാരതിൽ ഇത്ര ജനത്തിരക്ക് എന്നാണ് കവി ഉദ്ദേശിച്ചത്.

കെ-റെയിലിനായുള്ള ഒദ്യോദിക ഫെയ്സ്ബുക്ക് പേജിൽ അധികൃതർ ഒരു കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ്. ഇത് കണ്ട് കണ്ണുതള്ളി ഇരിക്കുകയാണ് മലയാളികൾ. കുറിപ്പ് വളരെ ചെറഉതും കൗതുക കരവുമാണ്. പക്ഷേ എന്തിന് ഇങ്ങനെ കുറിച്ചു എന്ന് പോസ്റ്റ് വായിക്കുമ്പോൾ മനസിലാവും.
പോസ്റ്റ് ഇങ്ങനെ....തിരുവനന്തപുരം - കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസ്സ്
ആറ് ദിവസത്തിൽ യാത്ര ചെയ്തത് 27000 പേർ, വരുമാനം 2.7 കോടി രൂപ
മെയ് 14 വരെ സീറ്റ് ബുക്കിങ് ഫുൾ
ജനങ്ങൾക്ക് ധൃതിയുണ്ട് !
വായിച്ചു തുടങ്ങുമ്പോൾ വന്ദേഭാരതിനെ പുകഴ്ത്തുന്ന പോസ്റ്റാണെന്ന് തോന്നും പക്ഷേ കെ-റെയിൽ നടപ്പാക്കാൻ മലയാളികൾക്ക് ധൃതി ഉള്ളതുകൊണ്ടാണ് വന്ദേഭാരതിൽ ഇത്ര ജനത്തിരക്ക് എന്നാണ് കവി ഉദ്ദേശിച്ചത്. എന്തിനുള്ള ധൃതിയാണ്, ആ വകുപ്പിൽ കോടികൾ വെട്ടിക്കാനാണോ എന്നാണ് ഇതിനോടുള്ള പ്രതികരണങ്ങൾ.
കെ-റെയിലിന്റെ പിആർ വർക്ക് ഇത്തിരി പിഴച്ചു പോയോ എന്നാണ് പ്രതികരണങ്ങൾ കാണുമ്പോൾ തോന്നുന്നത്. ഇത്ര തിരക്കാണെങ്കിൽ കുറച്ച് കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ കൂടി കേരളത്തിന് അനുവദിക്കണം എന്നാണ് പരിഹാസം.
വന്ദേഭാരത് എക്സപ്രസിന്‍റെ കണക്കുകൾ കൃത്യമായി പങ്കുവച്ചിരിക്കുകയാണ് കെ റെയിൽ അധികൃതർ. കെ-റെയിൽ വരാൻ, കേരളത്തിലെ ജനങ്ങൾക്ക് ധൃതിയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നാണ് കെ റെയിൽ ഫേസ്ബുക്ക് പേജിലൂടെ പറയാൻ ശ്രമിക്കുന്നത്.
തിരുവനന്തപുരം - കാസർകോട് വന്ദേഭാരത് എക്സ്പ്രസ്സിന്‍റെ ആദ്യത്തെ ആറ് ദിവസത്തെ കണക്കുമായാണ് കെ റെയിൽ കുറിപ്പ് പങ്ക് വച്ചിരിക്കുന്നത്. ആറ് ദിവസത്തിൽ യാത്ര ചെയ്തത് 27000 പേരാണെന്നും വരുമാനം 2.7 കോടി രൂപയാണെന്നും പറയുകയാണ്.
മെയ് 14 വരെ സീറ്റ് ബുക്കിങ് ഫുളാണെന്നും ഇത് ജനങ്ങൾക്ക് ധൃതിയുണ്ടെന്നതാണ് കാണിക്കുന്നതെന്നും കെ റെയിൽ, അവരുടെ ഔദ്യോഗിഗ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിട്ടുണ്ട്. ആദ്യത്തെ ആറ് ദിവസം കൊണ്ട് മാത്രം വന്ദേഭാരത് ടിക്കറ്റിനത്തിൽ മാത്രം നേടിയത് കോടികളാണ്.
അതിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനുള്ളത് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിനായിരുന്നു. ഈ ഒരൊറ്റ ട്രിപ്പിന് വേണ്ടിയാണ് ഏറ്റവും കൂടുതൽ പേർ ബുക്ക് ചെയ്ത് ടിക്കറ്റ് എടുത്തത് എന്നാണ് കണക്കുകൾ കാണിക്കുന്നത്.
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിലൂടെ മാത്രം വന്ദേഭാരതിന് ലഭിച്ചത് 1.17 കോടി രൂപയാണ്. ഏപ്രിൽ 28 മുതൽ മെയ് 3 വരെയുള്ള കണക്കുകളാണ് ഇത്. ശേഷം ദിവസങ്ങളിലെ കണക്ക് വരും ദിവസങ്ങളിൽ പുറത്തുവരും. വിവിധ പത്രങ്ങലിൽ വന്ന വന്ദേഭാരത് വാർത്തകളുെട ചിത്രങ്ങളടക്കമാണ് പോസ്റ്റ്.
ഇതിപ്പോൾ കെ-റെയില് അധികൃതരൊണോ അതോ, കെ-റെയിൽ കൂട്ടത്തിൽ കയറിപ്പറ്റിയ ഏതെങ്കിലും സംഘപരിവാർ ശക്തികളാണോ ചെയ്തത് എന്നാണ് ഒരു പ്രകിരണം. സില്‍വര്‍ലൈന്‍ പത്ത് ലക്ഷത്തിലേറെ യാത്രക്കാരെ പ്രതിദിനം വഹിക്കാന്‍ ശേഷിയുള്ള സമഗ്ര റെയില്‍വേ പദ്ധതിയാണ്.
മണിക്കൂറില്‍ പരമാവധി 160 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന, തദ്ദേശീയമായി നിര്‍മിച്ച ആധുനിക ട്രെയിനാണ് വന്ദേഭാരത്. രണ്ടും തമ്മില്‍ താരമത്യം ചെയ്യുന്നത് നിരര്‍ഥകമാണ്. എന്നൊക്കെയാണ് കെ-റെയിൽ പതിവായി പോസ്റ്റുകൾ ഇടുന്നത്. കെ-റെയിൽ എന്ന പേരിൽ കേരളത്തിൽ പിണറായി സർക്കാർ നടത്തിയ പേക്കൂത്തുകൾ ജനം ഇനിയും മറന്നിട്ടില്ല, അതുകൊണ്ട് ഇനിയും ഒന്നും ഓർമ്മിപ്പിക്കല്ലേ എന്ന തരത്തിലാണ് പോസ്റ്റിനോടുള്ള അദികം പ്രതികരണങ്ങളും.
ഈ പാർട്ടി പോലെ തന്നെയാണ് ഇവരുടെ കക്കലിന്റെ ഒരു രീതിയും എന്നാണ് ഒരാൾ പ്രതികരിക്കുന്നത്. ആ പ്രതികരണം ഇങ്ങനെ......സ്റ്റേറ്റ് ഘടകം..ജില്ലാ ഘടകം...ഏരിയ ഘടകം..ലോക്കൽ ഘടകം എന്ന രീതിയിൽ താഴേക്ക് പോരും ഇവരുടെ കളവ്...കൃത്യമായ പ്ലാനോട്കൂടിയ സംഘടിത കൊള്ളയെ പൂട്ടാൻ പ്രയാസമാണ് മക്കളെ.....കാശ് പോക്കറ്റിലാക്കിയ യഥാർത്ഥ ആളുകൾ ഒരിക്കലും ചിത്രത്തിൽ വരില്ല...കടയോടെ കേരളത്തെ കക്കാൻ തീരുമാനിച്ച മനസാ അവരുടേത്....തടയാനാവില്ല നമ്മുക്ക്...ഇതാണ് പ്രതികരണക്കുറിപ്പ്. ഇത്രയുമൊക്കെയായിട്ടും കെ-റെയിൽ വരണമെന്നും, വരുത്തുമെന്നും വാശിപിടിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ജനങ്ങളുടെ ധൃതിയുടെ പേരുപറഞ്ഞ് കുറിപ്പുകൾ പ്രചരിപ്പിക്കുന്നത്.
ഏറെ വൈകാരികമായാണ് പൊതുജനങ്ങളിൽ പലരും പ്രതികരിക്കുന്നത്. Ksrtc നന്നായി നടത്തി കാണിക്കു. കാർ പാർക്കിംഗ് ബിൽഡിങ് നിർമിക്കാൻ അറിയാത്ത പഴ്ജന്മങ്ങൾ ആണോ മൂന്നു തലമുറയെ കടക്കെണിയിൽ പെടുത്തി പുതിയ റയിൽ ഉണ്ടാക്കാൻ തുനിഞ്ഞിറങ്ങുന്നത്. ജനസേവന ത്വര ഒന്നുമല്ല കമ്മീഷൻ ന്റെ വലുപ്പം തന്നെയാണ് ഇതിന്റെ പിന്നിലുള്ള ചേതോവികാരം.
നിങ്ങളുടെയൊന്നും മൂന്നു തലമുറ ഗതിപിടിക്കില്ല. നിർദോഷികളായ ജനത്തിനെ ചതിക്കാനിറങ്ങിയാൽ..എന്നാണ് അതിശക്തമായും വൈകാരികമായും ഒരാൾ പ്രതികരിക്കുന്നത്. മര്യാദയ്ക്ക് രണ്ടിലൊന്ന് വർത്തമാനം പറ , എന്റെ വസ്തു വീട് വയ്ക്കാൻ പറ്റുന്നില്ല.വീട് ലോൺ എടുക്കാൻ പറ്റുന്നില്ല .
കിട്ടുന്ന വിലയ്ക്ക് വിറ്റുമാറാനാണേ ആർക്കും വേണ്ട താനും. കെ-റെയിലിന്റെ പേരിൽ മഞ്ഞക്കുറ്റി നാട്ടിയ പറമ്പിന്റെ ഉടമയാവണം ഇദ്ദേഹം. പാരിസ്ഥിതിക പഠനം നടത്താതെ, കേന്ദ്രാനുമതിയില്ലാതെ കെ-റെയിൽ നടപ്പാക്കാൻ കാണിച്ച വ്യഗ്രത ഇപ്പോഴും അതേപടി നിലനിൽക്കുന്നുണ്ട എന്നുതന്നെയാണ് ഈ ഫെയ്സ് ബുക്ക് പോസ്റ്റിൽ നിന്ന് മനസിലാക്കേണ്ടത്.
https://www.facebook.com/Malayalivartha


























