സിപിഎം സൈബർ കമ്മ്യൂൺ എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടിലാണ് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുള്ള വിവാദം മാധ്യമങ്ങൾ പടച്ചുവിട്ടതാണെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.

ഇജ്ജാതി തള്ളും താളവും ന്യായവും പറയാൻ സിപിഎം പോരാളികളെ കഴിഞ്ഞേ ഉള്ളൂ ആരും...ഒരു കൊലപാതകത്തിൽ പോലും ന്യായം പറയുന്ന അവസ്ഥ കേരളത്തിന്റെ ഗതികേടെന്നല്ലാതെ ഒന്നും പറയാനില്ല. മൃത ശരീരം ചിതയിലേക്കെടുക്കും മുന്നേ പ്രഹസനങ്ങളും ന്യായീകരണങ്ങളും ചെയ്യാൻ എങ്ങനെ കഴിയുന്നു എന്ന് ഓലോചിച്ച തല പുകയ്ക്കണ്ട, സിപിഎം ന് ഇതൊക്കെ പറ്റും, നിസ്സാരം!.
സിപിഎം സൈബർ കമ്മ്യൂൺ എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടിലാണ് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുള്ള വിവാദം മാധ്യമങ്ങൾ പടച്ചുവിട്ടതാണെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.മന്ത്രി വീണ ജോർജിനെ അകാരണമായി വളഞ്ഞിട്ടാക്രമിച്ചാൽ അതിന് കൂട്ട് നിൽക്കാനില്ല...എന്ന് നല്ല കളറ് പടത്തോടൊപ്പം കുറിച്ചിട്ടുണ്ട് തേനീച്ച സഖാക്കൾ.
വീണ ജോർജ് ജനപ്രതിനിധി ആയപ്പോൾ വ്യക്തി ഹത്യ പ്രൊപ്പഗാന്റയ്ക്ക് തുടക്കമിട്ടത് ഏഷ്യാനെറ്റിലെ വിനു വി ജോൺ ആയിരുന്നു എന്നാണ് സിപിഎം കണ്ടെത്തൽ. അത് കടുത്ത അസൂയ കൊണ്ടാണെന്നും ന്യായീകരണ തൊവിലാളികൾ കണ്ടു പിടിച്ചുകളഞ്ഞു. വീണ ജോർജ് മന്ത്രി ആയതോടെ വീണയ്ക്ക് എതിരായ മാധ്യമ അക്രമണം എല്ലാ മാപ്രകളും ഒറ്റക്കെട്ടായ് ഏറ്റെടുത്തു എന്നാണ് ഏറ്റവും പുതിയ ന്യായീകരണം.
മാപ്രകൾ ആസൂത്രിതമായി മന്ത്രിയ്ക്ക് എതിരെ പടച്ചുവിട്ട വ്യാജ വാർത്ത ഏറ്റുപിടിച്ച് സകല CPIM വിരുദ്ധരും നിഷ്ക്കുകളും ചില അതിവൈകാരിക CPM അനുഭാവ പ്രൊഫൈലുകളും മന്ത്രിയ്ക്ക് എതിരെ ഉറഞ്ഞു തുള്ളി... ചിലരുടെ പ്രതികരണം കണ്ടാൽ മന്ത്രി നേരിട്ട് ആ അരുംകൊല നടത്തിയതു പോലെയാണ്... എന്നാണ് സൈബർ കമ്മ്യൂൺ എന്ന പേരിൽ പോരാളിക്കൂട്ടം പറയുന്നത്.
മന്ത്രി വീണാ ജോർജിനോട് മാധ്യമപ്രവർത്തകർക്കുള്ള അതിയായ അസൂയയെപ്പറ്റി പറഞ്ഞു കഴിഞ്ഞ് അടുത്തത്, ആശുപത്രിയിൽ പോലീസ് കൊണ്ടുവരുന്ന ഒരാളെ ചികിൽസിക്കുന്നതുമായി ബന്ദപ്പെട്ടാണ്. അരും കൊല ചെയ്ത പ്രതിയെപ്പോലും ന്യായീകരിക്കുന്ന വ്യക്തമായ കുറിപ്പ് മനസാക്ഷിയുള്ള ആരിലും ഞെട്ടലുണ്ടാക്കും.
അതെന്താണെന്ന് പങ്കുവയ്ക്കാം...പോലീസ് പ്രതിയല്ലാത്ത ആളുകളെയും പരിക്ക് പറ്റി ചികിത്സക്കായി ആശുപത്രികളിൽ എത്തിക്കാറുണ്ട്. ഇനി ഒരു വ്യക്തിയെ പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്താലും അയാളെ കോടതിയുടെ മുന്നിൽ ഹാജരാക്കേണ്ടതുണ്ട് എങ്കിൽ അയാളെ ഡോക്ടറുടെ മുന്നിൽ ഹാജരാക്കി മെഡിക്കൽ റിപ്പോർട്ട് സഹിതമാണ് കോടതിയിൽ എത്തിക്കേണ്ടത്.
ഒരു വ്യക്തിക്ക് എതിരെ പരാതി ലഭിച്ചതു കൊണ്ട് മാത്രം അയാൾ കുറ്റവാളി ആകണം എന്നില്ല.. എത്രയോ നിരപരാധികൾ വ്യാജ പരാതികളിൽ കുടുക്കപ്പെട്ട് തൽക്കാലികമായി എങ്കിലും കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ട് കോടതിയിൽ എത്തപ്പെടുകയും ചിലപ്പോൾ റിമാന്റിൽ പോയും ചിലപ്പോൾ പെട്ടെന്ന് ജാമ്യം ലഭിച്ചും പുറത്തിറങ്ങി പിന്നീട് കോടതി നടപടികളിലൂടെ കുറ്റവിമുക്തരാകാറുണ്ട്.
അത്തരം നിരപരാധികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും മുന്നിൽ കൈ വിലങ്ങുകൾ അണിയിച്ച് കെട്ടുകാഴ്ചകൾ ആക്കുന്നതിനോട് യോജിപ്പില്ല...എന്നാണ് കൊലയാളി സന്ദീപിനെ വിലങ്ഹമിയിക്കാതിരുന്ന പോലീസ് നടപടിയെ ന്യായീകരിച്ച് പോരാലികൾ പറയുന്നത്.
ശരിയാണ്, പോലീസ് പറഞ്ഞതുപോലെ അയാൾ പ്രതിയല്ല, പരാതിക്കാരനാണെങ്കിൽ തന്നെ, ദേഹത്ത് മുറിവുപറ്റി കൊച്ചുവെളുപ്പാൻകാലത്ത് ഫോണിൽ കൊല്ലാൻ വരുന്നേ എന്ന് നിലവിളിച്ച ഒരാളെ ആശുപത്രിയിലെന്നല്ല, കുറുബാനക്ക് കൊണ്ടുപോയാലും അയാളുടെ മേലെ ഒരു ശ്രദ്ധ വയ്ക്കണം എന്നത് സാമാന്യ ബോധമുള്ള ആർക്കും മനസിലാവില്ലേ?
എന്തൊരു കരുതലാണ് ഈ പാലീസുകാർക്ക്! കള്ലക്കേസിൽ കുടുക്കി ,നിരപരാധികളെ ലോക്കപ്പിലിട്ട് മൂന്നാംമുറ പ്രയോഗിച്ച് കൊല്ലുമ്പോഴും ഇതേ ന്യായീകരണം നടത്തുന്ന ഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പോലീസ് എത്തുമ്പോൾ പ്രതി കാലിന് മുറിവ് പറ്റി രക്തം വാർന്നൊഴുകുന്ന നിലയിലാണ്.
അവിടെ പ്രഥമ പരിഗണന അയാൾക്ക് ചികിത്സ ലഭ്യമാക്കുക എന്നത് മാത്രമായിരുന്നു. അത് പോലീസ് ചെയ്തു. മാത്രമല്ല അയാൾക്കെതിരെ ആ സമയം വരെ ഒരു പരാതിയും ഉണ്ടായിരുന്നില്ല.. എന്നാണ് അതീവ ദുഖത്തോടെ പോരാളികൾ കുരിക്കുന്നത്. ആ മനസ് നമ്മൾ കാണാതെ പോവരുത്. തുടർന്നും പോലീസിന്റെ ഗുണഗണങ്ങൽ വിവരിക്കുന്നുണ്ട്.
ഇതിൽ എവിടെയാണ് ആരോഗ്യ വകുപ്പിനും പോലീസിനും വീഴ്ച വന്നിട്ടുള്ളത് ? എന്നാണ് ചോദിക്കുന്നത്.... ഇന്നലെ മാധ്യമ വാർത്തകളിൽ ആവേശം മൂത്ത്, ഹൈക്കോടതി ആൾക്കൂട്ട കൈയ്യടിക്ക് വേണ്ടി സർക്കാരിന് എതിരെ ചിലതൊക്കെ വെച്ച് കീറിയിട്ടുണ്ട് എന്ന് ഹൈക്കോടതിയുടെ നെഞ്ചത്തേക്കും കയറിയിട്ടുണ്ട്. സർക്കാരിനെതിരെ ആരു എന്ത് പറഞ്ഞാലും എതിർക്കും, വായിൽ തോന്നിയത് പറയും.
അതാണ് രീതി. പക്ഷേ ഇന്നലെ ഒരു സർക്കാർ സംവിധാനത്തിന്റെയും വീഴ്ചകളുടെ പേരിൽ അല്ലാതെ നടന്ന ദുരന്തത്തിന്റെ പേരിൽ ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും IMA യും എടുത്ത സമീപനത്തോട് യോജിപ്പില്ല.. എന്നും പോരാളികൾ കുറിക്കുന്നുണ്ട്. അപ്പോൾ ഐഎംഎ പ്രവർത്തനങ്ങളോടൊക്കെ സർക്കാരിന് എതിർപ്പാണോ സഖാക്കളേ?
പാർട്ടി നയം ,നിലപാട് ഒക്കെ വ്യക്തമായി മനസിലാക്കിയണോ ഈ പ്രതികരണെന്ന് കുറച്ചധികം ആലോചിക്കുന്നത് നന്നായിരിക്കും. മുതിർന്ന , ഏതെങ്കിലും അറിവുള്ള സഖാക്കളോട് ഇതൊക്കെ ഒന്നു ചോദിച്ച് മനസിലാക്കിയ ശേഷം പര്തികരിച്ചാൽ പലതും അബദ്ധമാവില്ല.
https://www.facebook.com/Malayalivartha


























