കഴിക്കാൻ ഉപ്പുമാവും ഗ്രീന്‍ പീസ് കറിയും..കൂടുതൽ നേരവും ഉറക്കം..ചുറ്റും പരിചരിക്കാൻ പോലീസ്...ജയിലില്‍ അതീവ ശാന്തന്‍; ഒരു കുറ്റബോധവും സന്ദീപിന്റെ മുഖത്തില്ല; 'എന്നെ ആരോ കൊല്ലാന്‍ വരുന്നു' എന്നൊന്നും പറഞ്ഞിട്ടുമില്ല; ഡോക്ടര്‍ വന്ദന മരിച്ച കാര്യം അറിഞ്ഞിട്ടില്ല; കുത്തി എന്ന് മാത്രമാണ് പറയുന്നത്...

കുറച്ചു വർഷങ്ങൾക്ക് മുൻപ് ട്രെയിനിൽ വച്ചും അവിടുന്നു തള്ളിയിട്ടും അതിക്രൂരമായി ആക്രമിച്ചുകൊലപ്പെടുത്തിയ സൗമ്യ എന്ന പെൺകുട്ടിയെ നമ്മൾ മറക്കില്ല...അത്രയേറെ ക്രൂരത അവളോട് ചെയ്തവൻ ഇന്ന് ജയിലിൽ സുഖിച്ചു കഴിയുകയാണ്..അന്ന് കൊലപാതകം നടന്ന സമയത്തും അതിനു ശേഷം വർഷങ്ങൾ കഴിഞ്ഞപ്പോഴും പുറത്തു വന്ന ഗോവിന്ദ ചാമിയുടെ ചിത്രങ്ങൾ എടുത്ത് പരിശോധിച്ചാൽ തന്നെ മനസിലാകും ..അയാളെ നമ്മുടെ ജയിലിൽ തീറ്റി പോറ്റുകയാണ് എന്നുള്ളത്..അത് തന്നെയാവും ഇവിടെ dr വന്ദന യുടെ കാര്യത്തിലും സംഭവിക്കാൻ പോകുന്നത്..അതി ക്രൂരമായി ആ കുട്ടിയെ കൊലപ്പെടുത്തിയാവാൻ ഇപ്പോൾ എന്ത് ചെയാണെന്ന് അറിയോ ജയിലിൽ സുഖിച്ചു കഴിയുന്നു...ഇടക്കിടെ അവൻ തകർത്തഭിനയിക്കുന്നു..ഒരുഅധ്യാപകൻ ആയതിനാൽ തന്നെ മാനസിക വിഭ്രാന്തി അഭിനയിച്ചാൽ നിയമങ്ങളുടെ പഴുതിലൂടെ സുഖമായി ഊരി പോരാൻ സാധിക്കുമെന്ന് നന്നയി അറിയാം...പക്ഷെ അവൻ അന്ന് കാണിച്ച ആക്രമം ഒന്നും ജയിലിൽ കാണിക്കുന്നില്ല..കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലയാളി സന്ദീപ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അതീവ ശാന്തന്‍. ആരോഗ്യനിലയിലും വലിയ പ്രശ്നങ്ങളില്ല. ജയിലില്‍ എത്തിയതിന്റെ പകപ്പ് മാത്രമാണ് മുഖത്തുള്ളത്. രാത്രി പത്തുമണിയോട് കൂടിയാണ് സന്ദീപിനെ ജയിലില്‍ എത്തിച്ചത്. രാത്രി ഭക്ഷണം ജയിലില്‍ വെച്ച് നല്‍കി. ചോറും കറികളും ബ്രെഡുമൊക്കെയാണ് നല്‍കിയത്.
അതെല്ലാം കഴിക്കുകയും ചെയ്തു.ഷുഗര്‍ ലെവലില്‍ പ്രശ്നങ്ങള്‍ വന്നതിലാണ് രാത്രി ഭക്ഷണം നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ കാര്യമായ ഭക്ഷണമൊന്നും സന്ദീപിന് ലഭിച്ചില്ലെന്നതുകൂടി കണക്കുകൂട്ടിയാണ് ഭക്ഷണം നല്‍കിയത്. ഇതെല്ലാം സന്ദീപ് കഴിക്കുകയും ചെയ്തു. ഒറ്റയ്ക്കുള്ള സെല്ലിലാണ് പ്രവേശിപ്പിച്ചത്. ഒന്ന് രണ്ടു മണിക്കൂര്‍ സെല്ലില്‍ സന്ദീപ് ഉറങ്ങാതിരുന്നു. അതിനു ശേഷം സുഖമായുറങ്ങി. രാവിലെ ഏഴുമണിയോടെ ഉറക്കമുണര്‍ന്നു. സിസിടിവി വഴി സന്ദീപിന്റെ കാര്യങ്ങളെല്ലാം ജയില്‍ അധികൃതര്‍ നിരീക്ഷിക്കുന്നുണ്ട്. ഇന്നു രാവിലെ ഉപ്പുമാവും ഗ്രീന്‍ പീസ് കറിയും നല്‍കി. അതും മുഴുവന്‍ കഴിച്ചിട്ടുണ്ട്. ജയിലില്‍ താന്‍ എത്തിയ കാര്യം സന്ദീപിന് മനസിലായിട്ടുണ്ട്. അതിന്റെ ഒരു പകപ്പ് മുഖത്തുണ്ട്. ഇന്നലെ രാത്രി 'എന്നെ ആരോ കൊല്ലാന്‍ വരുന്നു, സഹായിക്കണേ' എന്ന നിലവിളിയൊന്നും സന്ദീപ് സെന്‍ട്രല്‍ ജയിലില്‍ വെച്ച് നടത്തിയിട്ടില്ല. ഇത് സംബന്ധിച്ചു വന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ജയില്‍ അധികൃതര്‍ തള്ളിക്കളയുകയാണ്.ഡോക്ടറെ കുത്തിക്കൊന്നതിന്റെ ഒരു കുറ്റബോധവും പ്രതിയുടെ മുഖത്തില്ല. ഡോക്ടര്‍ മരിച്ച കാര്യം സന്ദീപ് ഇപ്പോഴും അറിഞ്ഞിട്ടില്ല. മാനസിക നില കുഴപ്പത്തില്‍ തുടരുന്നതിനാല്‍ ഒന്നും ജയില്‍അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നില്ല.
ജയിലിലെ മെഡിക്കല്‍ ഓഫീസറുടെ സാന്നിധ്യത്തിലാണ് ജയിലില്‍ പ്രവേശിപ്പിച്ചത്. ജയിലിലെ എല്ലാ വിഭാഗങ്ങളിലും നടത്തിയ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.ബലിഷ്ടകായനായതിനാലും ആക്രമണം നടത്തി വരുന്നതുകൊണ്ടും ആവശ്യമായ മുന്‍കരുതലുകള്‍ ജയില്‍ അധികൃതര്‍ സ്വീകരിച്ചിരുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇരയായാണ് ജയില്‍ അധികൃതര്‍ പ്രതിയെ പരിഗണിക്കുന്നത്. രണ്ടു മൂന്നു ദിവസം കൂടി ഇപ്പോള്‍ കഴിച്ച ലഹരിമരുന്നിന്റെ സ്വാധീനം ഇയാളുടെ ശരീരത്തില്‍ കാണുമെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ട് ശ്രദ്ധിച്ചാണ് ഇയാളെ കൈകാര്യം ചെയ്യുന്നത്. രണ്ടു കാലിലും ബാന്‍ഡേജിട്ടുണ്ട്. അത് രണ്ടും ഉച്ചയോടെ ഒഴിവാക്കി.രണ്ടു ദിവസം കൂടി കഴിഞ്ഞു ആരോഗ്യനില വിലയിരുത്തും. അത് കഴിഞ്ഞു എന്ത് ചികിത്സവേണം എന്ന് തീരുമാനിക്കും. കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ പ്രതിയ്ക്കില്ല എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി ചികിത്സ നടത്താനും കഴിയുന്ന അന്തരീക്ഷവുമില്ല. ഇതെല്ലാം വിലയിരുത്തിയാണ് സന്ദീപിന്റെ കാര്യങ്ങള്‍ ജയില്‍ അധികൃതര്‍ തീരുമാനിക്കുന്നത്. സന്ദീപിന്റെ കൊലക്കത്തിയ്ക്ക് ഇരയായ ഡോക്ടര്‍ വന്ദന ദാസ് നീറുന്ന ഓര്‍മയായി. വൃണപ്പെട്ട മനസുമായി നിറമിഴികളോടെ നിന്ന പതിനായിരങ്ങളുടെ അന്ത്യാജ്ഞലി ഏറ്റുവാങ്ങി വന്ദനയുടെ സംസ്കാര ചടങ്ങുകള്‍ വീട്ടില്‍ നടന്നു. അച്ഛന്റെയും അമ്മയുടേയും അന്ത്യചുംബനമേറ്റുവാങ്ങി വീട്ടുവളപ്പില്‍ തന്നെ വന്ദന എരിഞ്ഞടങ്ങി. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന്‍ നിവേദാണ് ചിതയ്ക്ക് തീകൊളുത്തിയത്.
കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. മന്ത്രി വി.എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ഇന്നലെ രാത്രി തന്നെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, സ്പീക്കർ എ.എൻ. ഷംസീർ, ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ വ്യാഴാഴ്ച വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു..ഇത്രയും ക്രൂരമായ സംഭവങ്ങൾ ഉണ്ടായിട്ടും കഴിനാജ് ദിവസം ആരോഗ്യ മന്ത്രി നടത്തിയ പ്രസ്താവന ക്കു നേരെ ഇപ്പോഴും വിമർശനങ്ങൾ ഉയരുകയാണ്..കോടതി വരെ പരസ്യമായി ചോദ്യങ്ങൾ ചോദിച്ചു..ഡോക്ടർമാരുടെ സമരം ഒന്നും നേടിയെടുക്കാനല്ല. ഭയത്തിൽ നിന്നാണ് സമരം നടത്തുന്നത് .എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക.വിഷയം ആളിക്കത്താതിരിക്കാൻ സർക്കാർ ശ്രമിക്കണമെന്നും കോടതി പറഞ്ഞു. കോടതി സ്വമേധയായാണ് കേസെടുത്തത്.സംഭവം സംബന്ധിച്ച് എഡിജിപി റിപോർട്ട് സമർപിച്ചു. ഇതാണ് സ്ഥിതിയെങ്കിൽ പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി പരാമർശിച്ചു. അലസമായി വിഷയത്തെ സർക്കാർ കാണരുത്. ഇപ്പോഴത്തേത് സിസ്റ്റമിക് ഫെയിലിയറാണ്. പൊലീസിനെയല്ല കുറ്റം പറയുന്നത്. സംവിധാനത്തിന്റെ പരാജയമാണ്. ഇങ്ങനെയൊന്ന് കേട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു.പ്രതിയുടെ പെരുമാറ്റത്തിൽ പ്രകടമായ വ്യത്യാസമുണ്ടായിരുന്നെന്ന് പൊലീസ് തന്നെ പറയുന്നു,
അങ്ങനെയെങ്കിൽ എന്തിനാണ് പൊലീസുകാരുടെ കാവലില്ലാതെ ഡോക്ചറുടെ മുന്നിലേക്ക് സന്ദീപീനെ എത്തിച്ചതെന്ന് കോടതി ചോദിച്ചു.സംവിധാനത്തിന്റെ പരാജയമാണിത്.നമ്മുടെ സംവിധാനാണ് വന്ദനയുടെ ജീവൻ നഷ്ടപ്പെടുത്തിയത്, ഇതേ സംവിധാനം തന്നെയാണ് അവളുടെ മാതാപിതാക്കളെ തീരാദുഃഖത്തിലാഴ്‌ത്തിയത്..എത്രയൊക്കെ ആശ്വാസ വാക്കുകൾ കൊണ്ട് മൂടിയാലും ഒന്നും തന്നെ ആകാൻ പോകുന്നില്ല എന്നറിയാം..പക്ഷെ ഇവനെയൊക്കെ ജയിലിൽ ഇട്ടു വയർ നിറയെ ഭക്ഷണവും നൽകി എന്തിനാണ് ഇങ്ങനെ സംരക്ഷിക്കുന്നത്...കോടതി ചോദിച്ചത് പോലെ പൊലീസിന് എന്തിനാണ് കൈയിൽ തോക്ക്..? ഇവനൊക്കെ ഇനിയും പുറത്തിറങ്ങി..ഇതുപോലെ മറ്റൊരാളുടെ കൂടെ ജീവൻ എടുക്കില്ലെന്ന ആര് കണ്ടു..ഇവനെയൊന്നും പുറത്തിറക്കാൻ പാടില്ല..ഒരു സഹോദരിയെയാണ് ഒരു മകളെയാണ്..ഒരു യുവ ഡോക്ടറെയാണ് നഷ്ടമായത്...നിയമ സംവിധാനങ്ങൾ കൊണ്ട് ഒരിക്കലും പുറത്തിറക്കാത്ത രീതിയിൽ പൂട്ടിയിടണം എന്നാണ് ഓരോരുത്തർക്കും പറയാൻ ഉള്ളത്..
https://www.facebook.com/Malayalivartha
























