സർക്കാരിനും കെൽട്രോണിനും ഉത്തരംമുട്ടി.അപ്പോള്‍ എസ്ആര്‍ഐടിയെ ഇറക്കി....മറുപടി പറയേണ്ടത് സർക്കരാണ്....രേഖകൾ വെച്ച് ഏപ്രിൽ 20 ന് ആദ്യം ആരോപണം ഉന്നയിച്ചു....ഒരു മറുപടിയും ഇതുവരെ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല.....ശിഖണ്ഡിയെ മുൻനിർത്തിയല്ല പിണറായി മറുപടി പറയേണ്ടത്....പൊളിച്ചടുക്കി ചെന്നിത്തല...

എന്തൊക്കെ വിഷയങ്ങൾ ഇവിടെ സംഭവിച്ചാലും എ ഐ ക്യാമറ അഴിമതി പ്രതിപക്ഷം അങ്ങനെ വെറുതെ വിടാനുള്ള ഉദ്ദേശമൊന്നുമില്ല...കൂടുതൽ ശക്തി ആയി തന്നെ അതിനെതിരെ ആഞ്ഞടിക്കുന്നുണ്ട്...ഇത് വരെ ഉന്നയിച്ചിട്ടുള്ള അല്ലെങ്കിൽ ഉയർന്നു കേൾക്കുന്ന ആരോപണങ്ങളിൽ ഒന്നും തന്നെ മറുപടി പറയാൻ മുഖ്യമന്ത്രി ഇത് വരെ തയാറായിട്ടില്ല എന്നുള്ളതാണ് മറ്റൊരു വസ്തുത..എന്തുകൊണ്ട് ഇത്രയും ചോദ്യങ്ങൾ ഉയരുമ്പോൾ മുഖ്യമന്ത്രി മാത്രം ഇതിൽ മറുപടി പറയുന്നില്ല എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്..
എഐക്യാമറ ആരോപണത്തില്‍ ശിഖണ്ഡിയെ മുൻനിർത്തിയല്ല പിണറായി മറുപടി പറയേണ്ടതെന്ന് രമേശ് ചെന്നിത്തല,എന്തുകൊണ്ട് മുഖ്യമന്ത്രി മിണ്ടുന്നില്ല.ഒരു ആരോപണത്തിനും സർക്കാര്‍ മറുപടി പറഞ്ഞില്ല.എസ്ആര്‍ഐടിയെ കൊണ്ട് പറയിച്ചു.അവര്‍ തന്നെയും ഏഷ്യാനെററ് ന്യൂസിനേയും ഉൾപ്പെടെ ഭീഷണിപെടുത്തുന്നു. എസ്ആര്‍ഐടിയുടെ മറുപടി ദുർബലമാണ്.സർക്കാരിനും കെൽട്രോണിനും ഉത്തരംമുട്ടി.അപ്പോള്‍ എസ്ആര്‍ഐടിയെ ഇറക്കി.മറുപടി പറയേണ്ടത് സർക്കരാണ്.രേഖകൾ വെച്ച് ഏപ്രിൽ 20 ന് ആദ്യം ആരോപണം ഉന്നയിച്ചു.ഒരു മറുപടിയും ഇതുവരെ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല.ശിഖണ്ഡിയെ മുൻനിർത്തിയല്ല പിണറായി മറുപടി പറയേണ്ടത്.രാംജിത് , സുരേന്ദ്ര ബാബു അവരെ എല്ലാം എല്ലാവർക്കും അറിയാം.കേസ് കൊടുക്കുമെന്ന എസ്ആര്‍ഐടി ഭീഷണി.സ്വാഗതം ചെയ്യുന്നു.കോടികളുടെ ഇടപാട് അതിലൂടെ കോടതിക്ക് മുന്നിൽ എത്തിക്കാൻ കഴിയും.
കടലാസ് കമ്പനികൾക്ക് കാശ് ഉണ്ടാക്കാൻ ,നോക്ക് കൂലി വാങ്ങല്‍ മാത്രം ആണ് എസ്ആര്‍ഐടിയുടെ പണി.അല്ലാതെ ഒരു നിക്ഷേപം കേരളത്തിൽ നടത്തുന്നില്ല.എന്ത് കൊണ്ട് മുഖ്മന്ത്രി മിണ്ടുന്നില്ല.എം വി ഗോവിന്ദൻ അല്ല മറുപടി പറയേണ്ടത്.എസ്ആര്‍ഐടി പറഞ്ഞത് ശുദ്ധ കളവാണ്.രേഖകൾ താൻ പുറത്ത് വിട്ടതാണ്.പരസ്പരം ബിസിനസ്സ് ബന്ധം ഉളളവർ ഒത്തുകളിക്കുന്നത് നിയമവിരുദ്ധമാണ് . കേസ് എടുക്കാം.അങ്ങനെ ഒത്തു കളിച്ചു.അക്ഷരക്ക് യോഗ്യത ഇല്ല.അത് കൊണ്ട് തന്നെ ടെൻഡർ അസാധു ആകും.എസ്ആര്‍ഐടിക്കും യോഗ്യത ഇല്ല. പ്രസാഡിയോക്ക് എല്ലാം കിട്ടാൻ വേണ്ടി ടെൻഡർ അടക്കം രൂപപ്പെടുത്തുകയായിരുന്നു.ക്യാബിനറ്റ് രേഖകൾ അടക്കം ഇത് വ്യക്തമാക്കുന്നു.നിയമ വിരുദ്ധ കാര്യങ്ങള്‍ ക്യാബിനറ്റ് അംഗീകരിച്ചു.അത് മുഖ്യമന്ത്രിയുടെ താല്പര്യമായിരുന്നു.മുഖ്യമന്ത്രിയുടെ ബന്ധുവിന് കാശു ഉണ്ടാക്കാൻ ഉള്ള പദ്ധതി ആണ്.അതാണ് മുഖ്യമന്ത്രി മിണ്ടാത്തതെന്നും ചെന്നിത്തല ആരോപിച്ചു..അതെ സമയം എ.ഐ. ക്യാമറ ഇടപാടിൽ ഗതാഗതവകുപ്പിനും ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റിനും വീഴ്ചസംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. കരാർരേഖകൾ പരിശോധിച്ച് ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്താണ് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. ക്യാമറയുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.പദ്ധതിയുടെ തുടക്കംമുതലുള്ള രേഖകൾ കമ്മിഷണർ പരിശോധിച്ചിരുന്നു.ഒാരോ ഘട്ടത്തിലും ധനവകുപ്പിന്റെ അനുമതിയോടെയാണ് ഫയൽ നീങ്ങിയിട്ടുള്ളത്.
നിയമോപദേശവും തേടിയിരുന്നു. ധനവകുപ്പിന്റെ സാങ്കേതികസമിതിയും ഫയൽ പരിേശാധിച്ച് നിർദേശങ്ങൾ നൽകിയിരുന്നു.ക്യാമറകൾ സജ്ജമായ സ്ഥിതിക്ക് തുടർന്നു സ്വീകരിക്കേണ്ട നടപടിക്രമങ്ങളും യോഗം പരിശോധിച്ചു. പിഴചുമത്താനുള്ള അധികാരം കെൽട്രോണിന് കൈമാറാൻ കഴിയാത്തതിനാൽ ബി.ഒ.ടി. വ്യവസ്ഥയിൽ പദ്ധതി നടപ്പാക്കാൻ കഴിയില്ല. ധനവകുപ്പിന്റെ അനുതിയോടെയാണ് മാറ്റംവരുത്തിയതെന്നാണ് വിശദീകരണം.നേരത്തേ പ്രഖ്യാപിച്ചതുപ്രകാരം 20 മുതലാണ് പിഴചുമത്തേണ്ടത്. ഇത് ജൂൺ അഞ്ചിലേക്ക് നീട്ടും. മേയ് അഞ്ചുമുതലാണ് ബോധവത്കരണ നോട്ടീസ് അയച്ചുതുടങ്ങിയത്. ഒരുമാസം ഇത് തുടരും. കെൽട്രോൺ ഉപകരാറുകളിൽ വ്യവസായവകുപ്പ് സെക്രട്ടറി നടത്തുന്ന പരിശോധന നിർണായകമാണ്. ഏതായാലും ഇതിനു ഇടയിൽ കിടന്നു കുഴയുന്നത് പാവം ജനങ്ങളാണ്...കാരണം ഈ നടത്തിയിരിക്കുന്ന അഴിമതിക്കൊക്കെ പണം പിഴിയാൻ പോകുന്നത് പാവം ജനങ്ങളുടെ അടുത്ത നിന്നാണല്ലോ..
https://www.facebook.com/Malayalivartha
























