സ്മൃതി ഇറാനിക്ക് പിന്നാലെ കേന്ദ്രത്തിൽ നിന്നും ആ സംഘം..! കേരള പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വന്ദനയുടെ കുടുംബം അതൃപ്തിയിൽ..രേഖ ശർമ ഉൾപ്പെടുന്ന രണ്ടംഗ സമിതി നാളെ വന്ദനയുടെ കുടുംബത്തെ സന്ദർശിക്കും

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ അക്രമിയുടെ കുത്തേറ്റു ഹൗസ് സർജൻ ഡോ. വന്ദന ദാസ് മരിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചു. കമ്മിഷൻ അധ്യക്ഷ രേഖ ശർമ ഉൾപ്പെടുന്ന രണ്ടംഗ സമിതി നാളെ വന്ദനയുടെ കുടുംബത്തെ സന്ദർശിക്കും. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരിൽ നിന്നും വന്ദനയെ ചികിത്സിച്ച ഡോക്ടർമാരിൽ നിന്നും സമിതി വിവരങ്ങൾ ശേഖരിക്കും. സംഭവത്തിനു പിന്നാലെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സമിതി ഡിജിപിക്കു കത്തു നൽകിയിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല. കേരള പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വന്ദനയുടെ കുടുംബം അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് ഇടപെടലെന്നും കമ്മിഷൻ അറിയിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ വീട് സന്ദർശിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും. ഡോ.വന്ദനാ ദാസിന്റെ കോട്ടയം കുറുപ്പന്തറയിലുള്ള വീട്ടിൽ വൈകുന്നേരം ആറുമണിയോടെയായിരുന്നു സന്ദർശനം.ഡോക്ടറുടെ മാതാപിതാക്കളായ ജി. മോഹൻദാസ്, വസന്തകുമാരി എന്നിവരോടൊപ്പം ഏകദേശം ഒരു മണിക്കൂറോളം ഇരു കേന്ദ്രമന്ത്രിമാരും ചെലവഴിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു. വീടിനു സമീപം നിർമിച്ച വന്ദനയുടെ അസ്ഥിത്തറയിൽ പ്രണാമം അർപ്പിച്ച ശേഷമാണു കേന്ദ്രമന്ത്രിമാർ മടങ്ങിയത്.
ഈ മാസം 10നാണ് പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപിന്റെ കുത്തേറ്റ് ഡോ.വന്ദന കൊല്ലപ്പെടുന്നത്. ശ്വാസകോശത്തിൽ തുളച്ചുകയറിയ ആഴത്തിലുള്ള മുറിവാണ് വന്ദനയുടെ മരണത്തിന് കാരണമായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഡോ. വന്ദനയുടെ ശരീരത്തിൽ 17 മുറിവുകൾ ഉണ്ടായിരുന്നതായും ഇതിൽ 4 മുറിവുകൾ ആഴത്തിലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
ഡോ. വന്ദനാ ദാസ് കുത്തേറ്റു മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാല്‍ നല്‍കിയ ഹരജി ആക്ടിങ് ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് പരിഗണിച്ചത്.
മെയ് പത്തിന് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെയാണ് വന്ദന ദാസിനെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണം, എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് സംരക്ഷണം നല്‍കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം എന്നീ ആവശ്യങ്ങള്‍ ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























